WELCOME

ഏവർക്കും മംഗളാശംസകൾ! വായിച്ചു വളരുക! ചിന്തിച്ചു വിവേകം നേടുക! മംഗളാശംസകൾ!

WELCOME

WELCOME TO THE WEBSITE OF SIVADAS MASTER PAZHAMPILLY

Monday, 9 November 2020

സ്ഥലം വാങ്ങുമ്പോൾ .....

 

സ്ഥലം വാങ്ങുബോള്‍ 
അവശ്യം ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

നിങ്ങള്‍ സ്ഥലം വാങ്ങാന്‍ തീരുമാനിച്ചോ? ഭൂമിയുടെ വില കേരളത്തില്‍ കുതിച്ചുയര്‍ന്നിരിക്കുന്ന ഈ അവസ്ഥയില്‍ നിങ്ങള്‍ സ്വരുകൂട്ടിയ സമ്പാദ്യം മുഴുവന്‍ ഉപയോഗിച്ച് സ്ഥലം വാങ്ങുമ്പോള്‍ സൂക്ഷ്മത പുലര്‍ത്തിയില്ലെങ്കില്‍ ചതിക്കപ്പെടാന്‍ സാധ്യത കൂടുതലാണ്. പ്രത്യേകിച്ച് നിങ്ങള്‍ക്ക് പരിചയം കുറഞ്ഞ പ്രദേശത്താണ് വാങ്ങുന്നതെങ്കില്‍.

സാധാരണക്കാരായ ഭൂരിഭാഗം ആളുകളും ജീവിതത്തില്‍ ഒന്നോ രണ്ടോ തവണ മാത്രമായിരിക്കും സ്ഥലം വാങ്ങുന്നത്. അതും വീട് വെക്കുക എന്ന ഉദ്ദേശത്തില്‍ ആയിരിക്കും. അത് കൊണ്ട് തന്നെ നമ്മുടെ പരിചയ കുറവ് ഇടനിലക്കാരും വില്പനക്കാരും ചൂഷണം ചെയ്യാന്‍ സാധ്യത വളരെ കൂടുതലാണ്. എന്തായാലും നിക്ഷേപം എന്ന നിലയ്ക്കോ അല്ലാതെയോ സ്ഥലം വാങ്ങുമ്പോള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കുന്നത് നല്ലതാണ്.

1. റിയല്‍ എസ്റ്റേറ്റ്‌ ഏജെന്റ്റ് മാര്‍ വഴിയല്ലാതെ സ്ഥലം വാങ്ങുക എന്നുള്ളത് ഇപ്പോള്‍ വളരെ ബുദ്ധിമുട്ടാണ്. ഇവര്‍ക്ക് വില്പനവിലയുടെ ശതമാനമാണ് കമ്മീഷന്‍ എന്നുള്ളത് കൊണ്ട് വില കൂട്ടിയായിരിക്കും നമ്മളെ അറിയിക്കുക. അത് കൊണ്ട് തന്നെ സ്ഥലം കണ്ടു കഴിഞ്ഞാല്‍ വില ഉടമസ്ഥനുമായി നേരിട്ട് സംസാരിച്ചു തീരുമാനിക്കാം എന്ന് ബ്രോക്കറെ ബോധ്യപ്പെടുത്തുക. ഏജെന്റുമായി വിലപേശല്‍ നടത്താതിരിക്കുക. ഉടമസ്ഥന്‍ സ്ഥലത്തില്ലെങ്കില്‍ ഫോണ്‍ നമ്പര്‍ വാങ്ങുക.

2. ഗ്രാമങ്ങള്‍ ഒഴികെ മിക്ക സ്ഥലങ്ങളിലും സ്ഥലം വാങ്ങുന്ന ആള്‍ ബ്രോക്കര്‍ കമ്മിഷന്‍ കൊടുക്കേണ്ട ആവശ്യമില്ല. അങ്ങനെ കൊടുക്കുന്ന സ്ഥലമാണെങ്കില്‍ എത്ര രൂപയാണ് അയാളുടെ കമ്മീഷന്‍ എന്നോ അല്ലെങ്കില്‍ വിലയുടെ എത്ര ശതമാനമാണ് കമ്മീഷന്‍ എന്നോ ആദ്യം തന്നെ പറഞ്ഞു ഉറപ്പിക്കുക. പലപ്പോഴും വാങ്ങുന്ന ആളോട് ചായക്കാശു മതി എന്ന് പറഞ്ഞു അവസാനം അമേരിക്കയില്‍ പോയി ചായ കുടിച്ചു വരാനുള്ള തുകയായിരിക്കും അവര്‍ ആവശ്യപ്പെടുക.

3. ആദ്യം തന്നെ സ്ഥലം കുടുംബാന്ഗങ്ങള്‍, അടുത്ത സുഹൃത്തുക്കള്‍ എന്നിവരുമായി സന്ദര്‍ശിക്കുക. സ്ഥലം ഇഷ്ടപ്പെട്ടെങ്കില്‍ സ്ഥലത്തിന്റെ അതിരിലുള്ള അയല്‍ക്കാരുമായി കുശലം പറയാന്‍ മടിക്കരുത്. അതിര്‍ത്തി പ്രശ്നങ്ങള്‍, ഏകദേശ വില , സ്ഥലത്തിന്റെയും പരിസരതിന്റെയും മറ്റെന്തെങ്കിലും പ്രശ്നങ്ങള്‍, ജലത്തിന്റെ ലഭ്യത, അയല്‍ക്കാരുടെ സ്വഭാവം , എന്ത് കൊണ്ടാണ് ഉടമസ്ഥന്‍ സ്ഥലം വില്‍ക്കുന്നത് എന്നീ കാര്യങ്ങളില്‍ ഒരു പരിധി വരെ ഒരു അറിവ് ലഭിക്കുന്നതിനു ഇത് ഉപകരിക്കും. ഇവരുമായി സംസാരിക്കുമ്പോള്‍ ബ്രോക്കറുടെ സാന്നിധ്യം ഒഴിവാക്കുകയാണ് ഉത്തമം.

4. വീട് ഉള്ള സ്ഥലമാണെങ്കില്‍ വീട് മുഴുവന്‍ നോക്കി പരിശോധിക്കണം. മഴ ഉള്ള സമയത്ത് നോക്കുകയാണെങ്കില്‍ ചോര്ച്ചയോ , വെള്ളക്കെട്ടോ മറ്റോ ഉണ്ടെങ്കില്‍ മനസിലാക്കാം.

5. വസ്‌തു വാങ്ങുമ്പോള്‍ അത്‌ വില്ക്കുന്നയാളിന്‌ ആ ഭൂമിയില്‍ യഥാര്ത്ഥ ഉടമസ്ഥാവകാശം ഉണ്ടെന്ന്‌ ഉറപ്പാക്കണം. സ്ഥലത്തിന്റെ ആധാരം, ലഭ്യമായ മുന്നാധാരങ്ങള്‍ , പട്ടയം, പോകുവരവ് രശീത് , കുടിക്കട സര്‍ട്ടിഫിക്കറ്റ്, കൈവശാവകാശ സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ കോപ്പികള്‍ ഉടമസ്ഥനില്‍ നിന്നോ ബ്രോക്കര്‍ വഴിയോ വാങ്ങണം. ഇവ ഒരു ആധാരം എഴുത്ത് കാരനെ കൊണ്ടോ വക്കീലിനെ കൊണ്ടോ പരിശോധിപ്പിച്ചു കുഴപ്പം ഒന്നും ഇല്ല എന്ന് ഉറപ്പു വരുത്തണം. എന്തെങ്കിലും സംശയം ഉണ്ടെങ്കില്‍ ബന്ധപെട്ട സര്‍ക്കാര്‍ ഓഫീസില്‍ നിന്നും കാര്യങ്ങള്‍ നമ്മുക്ക് നേരിട്ട് വെരിഫൈ ചെയ്യാവുന്നതാണ്. ഉദാഹരണത്തിന് ആധാരം, no encumbrance സര്‍ട്ടിഫിക്കറ്റ് എന്നിവ സബ് രെജിസ്റ്റര്‍ ഓഫീസില്‍ നിന്നും, പോക്കുവരവ് ( ഭൂനികുതി അടച്ചത് ) വില്ലേജ് ഓഫീസില്‍ നിന്നും, പട്ടയം സംബന്ധിച്ച് ലാന്‍ഡ്‌ ട്രിബ്യൂണല്‍ ഓഫീസില്‍ നിന്നും സംശയ നിവൃത്തി വരുത്തുകയോ കൂടുതല്‍ രേഖകള്‍ പരിശോധിക്കുകയോ ചെയ്യാം.

6. Encumbrance (കുടിക്കട ) സര്‍ട്ടിഫിക്കറ്റ് ഈ ഭൂമിയുടെ പേരില്‍ എന്തെങ്കിലും വായ്പയോ മറ്റു നിയമപരമായ ബാധ്യതകളോ ഉണ്ടോ എന്നും ഈ വസ്തുവില്‍ എന്തെല്ലാം transaction നടന്നു എന്നും രേഖപ്പെടുത്തിയിരിക്കും. സാധാരണ 13 വര്‍ഷത്തെ വിവരങ്ങളാണ് ഇതില്‍ ഉണ്ടാവുക എങ്കിലും വേണമെങ്കില്‍ നമുക്ക് കഴിഞ്ഞ 30 വര്ഷം വരെയുള്ള ബാധ്യതാ സര്‍ട്ടിഫിക്കറ്റ് വാങ്ങാവുന്നതാണ്.

7. വില്ലേജ് ഓഫീസില്‍ നിന്നും ലൊക്കേഷന്‍ സ്കെച്, പ്ലാന്‍ എന്നിവ വാങ്ങി ഇത് വില്‍ക്കുന്ന ആള്‍ക്ക് കൈവശം ഉള്ള സ്ഥലമാണോ എന്നും പുറമ്പോക്ക് ഒന്നും ഉള്‍പെട്ടിട്ടില്ല എന്നും ഉറപ്പാക്കാവുന്നതാണ്.

8. കോടതി വ്യവഹാരങ്ങള്‍ ഉണ്ടായിരുന്ന വസ്തുവാണെങ്കില്‍ അതിന്റെ വിവരങ്ങള്‍ കോടതിവിധിയുടെ വിശദാംശങ്ങള്‍ എന്നിവ പരിശോധിക്കുക.ഇക്കാര്യത്തില്‍ ഒരു അഭിഭാഷകന്റെ ഉപദേശം തേടുന്നത്‌ നന്നായിരിക്കും.കൂട്ടുകുടുമ്പ സ്വത്തില്‍ നിന്നും സ്ഥലം വാങ്ങുമ്പോഴും വളരെയധികം ശ്രദ്ധിക്കുക.

9. പിന്തുടര്‍ച്ച അവകാശമായി ലഭിച്ച ഭൂമി വങ്ങുമ്പോള്‍ പിന്തുടര്‍ച്ച അവകാശ സര്‍ട്ടിഫിക്കറ്റ് കൂടി വാങ്ങണം. വസ്തു പണയപ്പെടുത്തി ലോണ്‍ എടുക്കാന്‍ ഈ രേഖ കൂടിയേ തീരൂ.

10. വീട് ഉള്ളതാണെങ്കില്‍ അതിന്റെ വസ്തു നികുതി, കറന്റ്‌ ചാര്‍ജ്, വാട്ടര്‍ ചാര്‍ജ് എന്നിവ കുടിശികയില്ലാതെ അടച്ചിട്ടുണ്ടോ എന്ന് നോക്കണം.

11. സ്ഥലം wet ലാന്‍ഡ്‌ (കൃഷിഭൂമി) അല്ല എന്നും data ബാങ്കില്‍ ഉള്പെട്ടതല്ല എന്നും വില്ലേജ് ഓഫീസില്‍ നിന്നും ഉറപ്പാക്കുക. ഇങ്ങനെയുള്ള സ്ഥലങ്ങളില്‍ വീട് വെക്കുന്നത് നിയമവിരുദ്ധമാണ്. വാങ്ങിക്കുന്ന സ്ഥലം, കെട്ടിടം നിര്‍മിക്കാന്‍ സാധിക്കുന്നതാണോയെന്ന് കെട്ടിട നിര്‍മാണ ചട്ട പ്രകാരം രജിസ്റ്റര്‍ ചെയ്ത ലൈസന്‍സികള്‍ മുഖേന ഉറപ്പുവരുതതാവുന്നതാണ്.

12. വസ്തുവിലെ മണ്ണിന്റെ ഉറപ്പ്‌ പരിശോധിച്ച്‌ കെട്ടിടം വെക്കുവാന്‍ അനുയോജ്യമാണോ എന്ന് തീര്‍ച്ചപ്പെടുത്തുക.

13. പ്രസ്തുത സ്ഥലം ടൗണ്‍ പ്ലാനിങ് സ്‌കീമില്‍ ഉള്‍പ്പെട്ടതാണോയെന്ന് ലൊക്കേഷന്‍ പ്ലാന്‍ കാണിച്ച് തദ്ദേശ സ്വയംഭരണ സ്ഥാപനത്തില്‍ നിന്നും അറിയാവുന്നതാണ്. ഇതിന് സ്ഥലം ഉള്‍പ്പെട്ട വില്ലേജും സര്‍വേ നമ്പരും സ്ഥലത്തിന്റെ ലൊക്കേഷന്‍ പ്ലാനും സഹിതം തദ്ദേശ സ്വയംഭരണം സ്ഥാപനത്തെ ബന്ധപ്പെടാവുന്നതാണ്. അത് പോലെ ഗ്രീന്‍ ബെല്‍റ്റ്‌ ആയി പ്രഖ്യാപിച്ച സ്ഥലമാണെങ്കില്‍ കെട്ടിട നിര്‍മ്മാണം സാധിക്കില്ല.

14. അംഗീകൃത പദ്ധതികള്‍ പ്രകാരം, റോഡ് വീതി കൂട്ടുന്നതിന് പ്ലോട്ടില്‍ നിന്നും സ്ഥലം വിടേണ്ടതുണ്ടെങ്കില്‍ അതിനു ശേഷം ബാക്കിവരുന്ന പ്ലോട്ടില്‍ മാത്രമേ നിര്‍മാണം നടത്താന്‍ സാധിക്കുകയുള്ളൂ. ഇതു സംബന്ധമായ വിവരം തദ്ദേശ സ്വയംഭരണ സ്ഥാപനത്തില്‍ നിന്നോ ജില്ലാ ടൗണ്‍ പ്ലാനറില്‍ നിന്നോ അറിയാവുന്നതാണ്.

15. സംരക്ഷിത സ്മാരകങ്ങള്‍, തീരദേശ പ്രദേശങ്ങള്‍ തുടങ്ങിയവക്ക് ബാധകമാക്കിയിരിക്കുന്ന നിയന്ത്രണങ്ങള്‍ എന്തെങ്കിലും പ്രസ്തുത സ്ഥലത്ത് ബാധകമാണോ എന്ന് പരിശോധിക്കേണ്ടതാണ്. ഇക്കാര്യം തദ്ദേശ സ്വയംഭരണ സ്ഥാപനത്തില്‍ നിന്നോ ശാസ്ത്ര സാങ്കേതിക – പരിസ്ഥിതി വകുപ്പില്‍ നിന്നോ അറിയാവുന്നതാണ്.

16. ഹൈ ടെന്‍ഷന്‍ വൈദ്യുതി ലൈനുകള്‍ക്ക് സമീപമുള്ള പ്ലോട്ടുകള്‍ കഴിവതും ഒഴിവാക്കുക.

17. പ്ലോട്ട്‌ തിരിച്ചു വില്‍പന നടത്തുന്നവരുടെ പക്കല്‍ നിന്നും ഭൂമി വാങ്ങുമ്പോള്‍ അവയ്ക്ക് ജില്ലാ ടൗണ്‍ പ്ലാനറുടെയോ ചീഫ് ടൗണ്‍ പ്ലാനറുടെയോ ലേ ഔട്ട് അംഗീകാരം ഉണ്ടോയെന്ന് ഉറപ്പ് വരുത്തേണ്ടതാണ്. അമ്പതു സെന്റിനു മുകളില്‍ ഒരേ സര്‍വ്വേ നമ്പരിലുള്ള ഭൂമി മുറിച്ച്‌ വില്‍ക്കുമ്പോള്‍ ടൌണ്‍ പ്ലാനിംഗ്‌ ഡിപ്പാര്‍ട്ട്മെന്റിന്റെ പ്രത്യേക അനുമതി ആവശ്യമാണ്‌. ലേ ഔട്ട് അംഗീകാരം ലഭ്യമായ പ്ലോട്ടുകള്‍ മാത്രം വാങ്ങുക.

18. സ്ഥലത്തേക്ക്‌ സ്വകാര്യ വഴിയുണ്ടെങ്കിലത്‌ ആധാരത്തില്‍ കാണിച്ചിട്ടുണ്ടോ എന്ന് പ്രത്യേകം ശ്രദ്ധിക്കുക. വഴി വേറെ സ്ഥലത്ത് കൂടി ആണെങ്കില്‍ ആ സ്ഥലത്തിന്റെ ഉടമസ്ഥനുമായി ചര്‍ച്ച ചെയ്തു വഴി തുടര്‍ന്നും ലഭിക്കും എന്ന് ഉറപ്പു വരുത്തുക. അതുപോലെ തന്നെ നിങ്ങള്‍ വാങ്ങുന്ന സ്ഥലത്തിലൂടെ മറ്റുള്ളവര്‍ക്ക്‌ വഴി അനുവദിച്ചിട്ടുണ്ടോ എന്നും പരിശോധിക്കുക.

19. ഏകദേശം എല്ലാ കാര്യങ്ങളും തൃപ്തികരമാണ് എങ്കില്‍ മാത്രം വിലയെ കുറിച്ച് സംസാരിക്കുക. വസ്തുവിന്റെ സമീപ പ്രദേശങ്ങളിലെ വിലയെ കുറിച്ച് ഒരു അന്വേഷണം നടത്തുക. വിലപേശല്‍ ഉടമസ്ഥനുമായി നേരിട്ട് നടത്തുക. വളരെ വില കുറച്ചു ഒരു വസ്തു ഓഫര്‍ ചെയ്യുകയാണെങ്കില്‍ എന്തെങ്കിലും പ്രശ്നങ്ങള്‍ ഉണ്ടോ എന്ന് സൂക്ഷ്മമായി പരിശോധിക്കേണ്ടിയിരിക്കുന്നു.

20. വില തീരുമാനിച്ചു കഴിഞ്ഞാല്‍ അഡ്വാന്‍സ്‌ തുക കൊടുക്കുന്ന ദിവസം ഉടമസ്ഥനുമായി എഗ്രിമെന്റ് ഉണ്ടാക്കുക. 100 രൂപ പത്രത്തിലാണ് എഗ്രിമെന്റ് എഴുതുക. കൊടുക്കുന്ന അഡ്വാന്‍സ്‌, മൊത്ത വില, മറ്റു കണ്ടിഷന്‍സ്, ആധാരം രജിസ്റ്റര്‍ ചെയ്യുന്ന തിയതി ഇവയെല്ലാം എഗ്രിമെന്റില്‍ ഉണ്ടായിരിക്കണം. എഗ്രിമെന്റ് എഴുതുന്ന സമയം എല്ലാ രേഖകളുടെയും ഒറിജിനല്‍ പരിശോധിച്ച് കുഴപ്പമില്ല എന്ന് ഉറപ്പാക്കണം. അല്‍പ്പം ചിലവു വരുമെങ്കിലും എഗ്രിമെന്റ് രേജിസ്റെര്‍ ചെയ്യുന്നതാണ് നല്ലത്.

21. ഏതെങ്കിലും കാരണവശാല്‍ എഗ്രിമന്റ്‌ സമയത്തിനുള്ളില്‍ വില്‍ക്കുന്ന ആള്‍ക്കോ വാങ്ങുന്ന ആള്‍ക്കോ ആധാരം റെജിസ്റ്റര്‍ ചെയ്യുവാന്‍ കഴിയാതെ വരികയാണെങ്കില്‍ അക്കാര്യം ഇരുകക്ഷികളും ഒപ്പിട്ട ഒരു എഗ്രിമെന്റുണ്ടാക്കുകയോ പുതിയ ഒരെണ്ണം ഉണ്ടാക്കുകയോ വേണം.എഗ്രിമെന്റില്‍ നിന്നും വില്‍ക്കുന്ന ആള്‍ നല്‍കിയ അഡ്വാന്‍സ്‌ തിരികെതരാതെ പിന്‍ വാങ്ങാന്‍ ശ്രമിക്കുകയാണെങ്കില്‍ കോടതിയെ സമീപിക്കാവുന്നതാണ്‌.

22. സ്ഥലം വാങ്ങുന്നതിന് മുന്‍പ് വസ്തു അളന്നു അതിരുകള്‍ കൃത്യമായി മനസ്സിലാക്കണം. ലൈസെന്‍സ് ഉള്ള സര്‍വെയരെ ഇതിനായി വിളിക്കാം. അളക്കുന്നത് നിലവിലെ ഉടമയുടെ സാന്നിധ്യത്തില്‍ ആവണം . അടുത്തുള്ള ഭൂമിയുടെ ഉടമസ്ഥരെ നിങ്ങള്‍ വാങ്ങാനുദ്ധേശിക്കുന്ന വസ്തു അളക്കുന്നതിനു മുമ്പ്‌ അറിയിക്കുക. അതിര്‍ത്തികള്‍ വ്യക്തമാകുന്ന രീതിയില്‍ കാലുകള്‍ നാട്ടുന്നത് നല്ലതാണ്‌.

23. വലിയ തുകക്കുള്ള വസ്തു ആണെങ്കില്‍ വാങ്ങുന്നതിനു മുമ്പ് ഒരു പത്ര പരസ്യം ചെയ്യുന്നത് ഉത്തമമാണ്. ഇന്ന സ്ഥലം ഞാന്‍ വാങ്ങുന്നതില്‍ ആര്‍ക്കെങ്കിലും ആക്ഷേപം ഉണ്ടെങ്കില്‍ അറിയിക്കണം എന്നതായിരിക്കണം പരസ്യം.

24. സ്ഥലത്തിന്റെ ഉടമ വിദേശത്ത് ആണെങ്കില്‍ അദ്ദേഹം പവര്‍ ഓഫ് അറ്റോര്‍ണി (മുക്ത്യാര്‍ ) നല്‍കിയ ആളില്‍ നിന്നെ ഭൂമി വാങ്ങാവൂ.

25. വാങ്ങാനുദ്ദേശിക്കുന്ന ഭൂമിയുടെ ഉടമ ഒരു പട്ടികവര്ഗകക്കാരനാണെങ്കില്‍ ഭൂമി വാങ്ങുന്നതിനുമുമ്പ്‌ നിര്ബ്ന്ധമായും ജില്ലാ കളക്‌റ്ററുടെ അനുമതി വാങ്ങണം.

26. ആധാരം റെജിസ്റ്റര്‍ ചെയ്യുന്നതിനു മുമ്പെ പ്രസ്തുത സ്ഥലത്ത്‌ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ നടത്തതിരിക്കുന്നതാണ്‌ നല്ലത്‌.

27. വസ്തു വാങ്ങുന്ന ആളാണ്‌ രേജിസ്ട്രഷന് മുദ്ര പത്രം വങ്ങേണ്ടത്. ആധാരത്തിനു വിലകുറച്ച്‌ കാണിച്ച്‌ മുദ്രപത്രത്തിന്റെ ചെലവുകുറക്കുന്നത്‌ നല്ലതല്ല.

28. എഗ്രിമെന്റ് കാലാവധിക്ക് മുമ്പ് തന്നെ ലൈസന്‍സുള്ള വിശ്വസ്തനായ ഒരു ആധാരമെഴുത്തു കാരനെക്കൊണ്ട് ആധാരം തയ്യാറാക്കണം. അസ്സല്‍ എഴുതും മുന്‍പ് ഡ്രാഫ്റ്റ്‌ വായിച്ചു നോക്കണം. അടുത്തുള്ള വസ്തു ഉടമകളുടെ പേര്, അളവുകള്‍ എല്ലാം കൃത്യം ആയിരിക്കണം. ആധാരം എഴുതുന്ന ആള്‍ക്ക് സര്‍ക്കാര്‍ നിശ്ചയിച്ച ഫീസ്‌ മാത്രമേ കൊടുക്കാവൂ. സബ് രെജിസ്ട്രി ഓഫീസില്‍ കൈകൂലി കൊടുക്കാന്‍ എന്ന പേരില്‍ അധികം തുക കൊടുക്കുന്നത് കൊണ്ട് യാതൊരു പ്രയോജനവും ഇല്ല. സര്‍ക്കാര്‍ നിശ്ചയിച്ച ന്യായ വിലയില്‍ രജിസ്റ്റര്‍ ചെയ്യുന്ന ഒരു ആധാരവും മതിയായ തുകയ്ക്കുള്ള മുദ്രപത്രം ഉണ്ടെങ്കില്‍ രജിസ്ട്രാര്‍ക്ക് തളളാന്‍ അധികാരമില്ല. ആധാരം എഴുത്തുകാരന് കൊടുക്കുന്ന ഫീസിനു രശീത്‌ വാങ്ങുക.

29. ഉടമസ്ഥന്‍ പറഞ്ഞ സമയത്ത്‌ പ്രമാണം എഴുതി തരുന്നില്ലാ എങ്കില്‍, എഗ്രിമെന്റ് കാലാവധി തീരുന്ന ദിവസം നിങ്ങള്‍ ബന്ധപ്പെട്ട സബ് രജിസ്ട്രാര്‍ ആഫീസില്‍ പോയി രേജിസ്ട്രരെ നേരില്‍ കണ്ടു എഗ്രിമെന്റ് കാണിച്ചു താന്‍ ഹാജരായ വിവരം രേഖപ്പെടുത്താന്‍ ആവശ്യപ്പെടണം. അന്നേ ദിവസത്തെ ഏതെങ്കിലും ഒന്ന് രണ്ട് ആധാരങ്ങളില്‍ സാക്ഷി ആയി നില്‍ക്കുകയാണെങ്കില്‍ നന്ന്. തുടര്‍ന്ന് കരാര്‍ ലങ്ഘിച്ച ഉടമസ്ഥനോട് വസ്തു എഴുതി തരാന്‍ ആവശ്യപ്പെട്ട് വക്കീല്‍ നോട്ടീസ് അയക്കണം. ഏതെങ്കിലും കാരണവശാല്‍ അയാള്‍ പ്രമാണം എഴുതി തരുന്നില്ലാ എങ്കില്‍ കോടതി മുഖേനെ വസ്തുഎഴുതി കിട്ടാന്‍ അന്യായം ഫയല്‍ ചെയണം.

30. രെജിസ്ട്രേഷന്‍ സമയത്ത് അസല്‍ ആധാരം, വസ്തുവിന്റെയും വീടിന്റെയും കരമടച്ച രസീത്, വാങ്ങുന്നവരുടെയും വില്‍ക്കുന്നവരുടെയും ഫോട്ടോ, തിരിച്ചറിയല്‍ രേഖകള്‍ എന്നിവ വേണം. വസ്തുവിന്റെ മുന്നധാരം ഉണ്ടെങ്കില്‍ നന്ന്. വില്‍ക്കുന്ന ആളെ അറിയാമെന്നു സാകഷ്യപ്പെടുത്തിക്കൊണ്ട് രണ്ടു സാക്ഷികളും ഒപ്പിടണം. അഞ്ചു ലക്ഷം രൂപയില്‍ കൂടുതല്‍ വിലയുള്ള വസ്തു വാങ്ങുമ്പോള്‍ പാന്‍ കാര്‍ഡിന്റെയും തിരിച്ചറിയല്‍ രേഖയുടെയും കോപ്പി സബ് രെജിസ്ട്രാര്‍ ഓഫീസില്‍ നല്‍കണം. വസ്തു വാങ്ങുന്നയാല്‍ വിദേശത്ത് ആണെങ്കില്‍ ആവശ്യമായ സ്ഥലങ്ങളില്‍ വിരലടയാളവും ഒപ്പും ഇട്ടു ആധാരം തപാലില്‍ എത്തിച്ചാല്‍ മതി.

31. രേജിസ്ട്രഷന് ശേഷം മാത്രമേ ബ്രോക്കറുടെ ഫീസ്‌ ഉണ്ടെങ്കില്‍ കൊടുക്കാവൂ. പത്ര പരസ്യം മുഖേനയോ മറ്റോ ഉടമസ്ഥനുമായി നേരിട്ട് ഇടനിലക്കാരില്ലാതെ ഇടപാട് നടത്തിയാലും ചിലപ്പോള്‍ സ്ഥലത്തെ ബ്രോക്കര്‍മാര്‍ കമ്മിഷന്‍ തട്ടാന്‍ വേണ്ടി ഭീഷണിപ്പെടുത്തുന്ന സംഭവങ്ങള്‍ പലയിടത്തും ഉണ്ടായിട്ടുണ്ട്. അത് ഒരിക്കലും വക വെച്ച് കൊടുക്കരുത്. പ്രശ്നം ഉണ്ടാവുകയാണെങ്കില്‍ അടുത്തുള്ള പോലീസ് സ്റ്റേഷനില്‍ പരാതി കൊടുക്കുക.

32. വാങ്ങുന്ന വസ്തുവിലുള്ള അവകാശം പൂര്‍ണമാകണം എങ്കില്‍ ഭൂമി പോക്ക് വരവ് ചെയ്യണം. നികുതി അടച്ചു വില്ലേജ് ഓഫീസ് രേഖകളില്‍ പുതിയ ഉടമയുടെ പേര് ചേര്‍ക്കുന്ന നടപടിയാണ് ഇത്. ആധാരത്തിന്റെ ഒരു കോപ്പി ഇതിനായി വില്ലേജ് ഓഫീസില്‍ നല്‍കണം. രജിസ്ട്രേഷന്‍ ദിവസം തന്നെ രജിസ്ട്രാരുടെ ഒപ്പും ഓഫീസ് സീലും ആധാര നമ്പരും ചേര്‍ത്ത ഒരു കോപ്പി വാങ്ങാം.

രജിസ്ട്രേഷന്‍ നിയമങ്ങളും ആധാരമെഴുത്ത് ഫീസും മറ്റും വിശദമായി അറിയാന്‍ http://keralaregistration.gov.in/index.php


ചെടികൾക്കൊരു ടോണിക്ക്

 വിളവ് പത്തിരട്ടിയാക്കാൻ



1. 0. പച്ചക്കറി  കൃഷിയിൽ നിന്നും ലഭിക്കുന്ന വിളവ് പലപ്പോഴും കുറവാണെന്ന പരാതി ഉള്ളവരാണ് ഭൂരിഭാഗം ആളുകളും. 

നാം ചെയ്യുന്ന പച്ചക്കറി കൃഷിയിൽ നിന്നും മികച്ച വിളവ് ലഭിക്കണമെന്നാണ് ഓരോരുത്തരും ആഗ്രഹിക്കുന്നതു്. എന്നാൽ ആഗ്രഹം മിക്കപ്പോഴും സഫലമാകാറില്ല. നിരാശരായി കൃഷി നിറുത്തി വിഷ സഹിത പച്ചക്കറി വാങ്ങി ഉപയോഗിക്കാൻ തുടങ്ങും അവർ. അവരുടെ നിരാശയകറ്റി, വീണ്ടും പച്ചക്കറി കൃഷിയിലേക്ക് ആകർഷിക്കുവാൻ, പച്ചക്കറി വിളവ് പത്തിരട്ടിയാക്കാനിതാ  ഒരുഗ്രൻ കുറുവഴി. എന്താണതെന്നോ? ധൃതിവെയ്ക്കേണ്ട, പറയാം. നമുക്ക് തയ്യാറാക്കാം വിഷരഹിത വിളവു വർദ്ധിനി.

2.0.വിഷരഹിത വിളവു വർദ്ധിനി

2.1.ആവശ്യമായ സാധനങ്ങൾ:

1. കഞ്ഞിവെള്ളം                                  1 ലിറ്റർ

2. നാളികേര വെള്ളം                            1 ലിറ്റർ

3. വെള്ളപ്പയറു പൊടിച്ചത്                  100 ഗ്രാം

4. ഉലുവ / മുതിര / ചെറുപയർ /

    ഉഴുന്ന് / കടല ഏതെങ്കിലും ഒന്ന്     100ഗ്രാം  

5. പിണ്ണാക്ക്                                           100ഗ്രാം

6. പച്ചക്കറി / പഴം അവശിഷ്ടങ്ങൾ  200ഗ്രാം

7. ശർക്കര                                             10 ഗ്രാം

(8. പറമ്പിലെ മണ്ണ്                                10 ഗ്രാം)

3.1.നിർമ്മാണം:

മുകളിൽ കൊടുത്തിരിക്കുന്ന ചേരുവകൾ എല്ലാം  ഒരു പാത്രത്തിൽ എടുത്ത് നല്ലപോലെ ഇളക്കണം. പ്രദക്ഷിണ ദിശയിലായിരിക്കണം ഇളക്കുന്നത്. അതിനു ശേഷം പാത്രത്തിൻ്റെ വായ് ഭാഗം തുണികൊണ്ട് മൂടിക്കെട്ടുക.  (വായു നിബന്ധമായി കെട്ടരുതു്.) പാത്രം നേരിട്ട് വെയിൽ ഏല്ക്കാത്ത വിധം വെക്ക ണം.വൈകീട്ട് ഒന്നുകൂടി ഇളക്കണം (2 മിനിറ്റു നേരം മതി.) ഇങ്ങനെ 5 ദിവസം ചെയ്യുക.

ആറാം ദിവസം പാത്രത്തിൽ മുകളിൽ തെളിഞ്ഞ ലായനി ഊറ്റിയെടുക്കുക. 

തെളിലായനി കുപ്പിയിൽ സൂക്ഷിക്കുക.

ചെടികളിൽ തളിക്കുന്ന സമയം ഈ ലായനി യുടെ 5മുതൽ 10 ഇരട്ടി വരെ വെള്ളം ചേർത്ത് നേർപ്പിക്കണമെന്ന കാര്യം മറന്നു പോകരുതു്.

തെളി ലായനി ഊറ്റിയെടുത്ത ശേഷം പാത്രത്തിൽ അവശേഷിക്കുന്ന വസ്തുക്കളിലേക്ക് പുതിയ ചേരുവകൾ ചേർത്ത് വി.വി.വ. തെയ്യാറാക്കാം. ഈ പ്രക്രിയ ആവർത്തിക്കാം.

4.0.ഉപയോഗിക്കുന്ന വിധം: 

നേർപ്പിച്ച ലായനി പച്ചക്കറികളുടെ ഇലയിൽ തളിച്ചു കൊടുക്കുക. ചെടിയുടെ ചുവട്ടിൽ ഒഴിച്ചു കെഴുകുകയും ചെയ്യണം. 3 ദിവസം ഇടവിട്ട്  ലായനി പ്രയോഗം ആവർത്തിക്കുക. വളരെ വേഗത്തിലും വർദ്ധിച്ച അളവിലും വിളവ് ലഭിക്കും  എന്ന കാര്യം. ഉറപ്പാണ്.



ജീവാമൃതം

നമുക്കും തയ്യാറാക്കാം  ജീവാമൃതം

മണ്ണിനെ ഫലഭൂയിഷ്ഠമാക്കുന്നത് അതിലുള്ള സൂക്ഷ്മാണുക്കളാണ്. അവയാണ് ജൈവവസ്തുക്കൾ വിഘടിപ്പിച്ച് ചെടികളുടെ വളർച്ചയ്ക്ക് ലഭ്യമാക്കുന്നതു്. ആധുനിക കാലഘട്ടത്തിൽ നടത്തിയ കൃത്രിമ രാസവളങ്ങൾ ഉപയോഗിച്ചുള്ള കൃഷി മണ്ണിലുണ്ടായിരുന്ന ഈ സൂക്ഷ്മാണുക്കളെ കൊന്നൊടുക്കി. മണ്ണു മരിച്ചു. മരിച്ച മണ്ണിലെങ്ങനെ ജീവൻ്റെ തുടിപ്പുകളുണ്ടാകും? മണ്ണിൻ്റെ ഫലഭൂയിഷ്ഠത നഷ്ടമായി. അത്തരം മണ്ണിൽ വിതക്കുന്ന വിത്തുകൾ മുളക്കില്ല. മുളച്ചാൽ തന്നെ വളർന്ന് മികച്ച വിളവുകൾ തരില്ല. കാഴ്ചയും ചിന്താ ശക്തി യും നഷ്ടപ്പെട്ട, അത്യാഗ്രഹിയായ മനുഷ്യൻ്റെ പ്രവൃത്തികൾ വരുത്തിവെച്ച വിന. മനുഷ്യാ നീ മണ്ണാകുന്നു എന്ന വചനം കേട്ടിട്ടില്ലേ. മണ്ണില്ലെങ്കിൽ മനുഷ്യനില്ല എന്ന കാര്യം മറക്കരുത്. മണ്ണ് മനുഷ്യൻ്റേതല്ല, മറിച്ച് മനുഷ്യൻ മണ്ണിൻ്റെതാണ്. മണ്ണിനെ സംരക്ഷിച്ചാൽ മാത്രമേ മനുഷ്യരാശിക്കു നിലനില്പുള്ളു. അതിനാൽ മണ്ണിൻ്റെ നഷ്ടപ്പെട്ട ജൈവ ശക്തി വീണ്ടെടുക്കണം. അതിനായി നമുക്കു നിർമ്മിക്കാം ജൈവാമൃതം അഥവാ ജീവാമൃതം.

ജീവാമൃതം നിർമ്മിക്കാനുള്ള ചേരുവകൾ

        1. നാടൻ പശുവിൻ്റെ ചാണകം                   10കിലോഗ്രാം

        2. നാടൻ പശുവിൻ്റെ മൂത്രം                         10 ലിറ്റർ

        3. വെള്ളപ്പയറ് (അരച്ചത് )                         2 കിലോഗ്രാം

        4. ശർക്കരപ്പൊടിച്ചത് (കറുത്തത് )               2 കിലോഗ്രാം

        5. കൃഷിയിടത്തിലെ മണ്ണ്                            200 ഗ്രാം

        6. വെള്ളം                                                 200 ലിറ്റർ

നിർമ്മാണ രീതി

ഒരു പ്ലാസ്റ്റിക് ബാരലിൽ ഒന്നു മുതൽ അഞ്ചുവരെയുള്ള ചേരുവകൾ എടുത്ത്  കൈകൾ കൊണ്ട് നല്ലപോലെ കലർത്തുക. അതിലേക്ക് ആറാം ചേരുവായ 200 ലിറ്റർ വെള്ളം അല്പാല്പമായി ചേർത്ത് ഒരു തടിക്കഷ്ണം കൊണ്ട്  ഇളക്കിക്കുക. മുഴുവൻ ജലവും ചേർത്ത് കഴിഞ്ഞാൽ മിശ്രിതം കുറച്ചു നേരം കൂടി ഇളക്കണം. അതിനു ശേഷം ബാരലിൻ്റെ വായ്ഭാഗം ചണ ചാക്കു കൊണ്ട് മൂടണം. ബാരൽ വെയിൽ കൊള്ളാതെ തണലിൽ സൂക്ഷിക്കണം. ദിവസം 3 പ്രാവശ്യം 3 മിനിറ്റ് വീതം ഇളക്കണം.

3 ദിവസം കഴിയുമ്പോൾ ലായനി പുളിക്കുന്നതിനാൽ ദുർഗന്ധം ഉണ്ടാകും. ഈ ഘട്ടത്തിൽ ജീവാമൃതം തയ്യാറായിക്കഴിഞ്ഞു. അത് ഉപയോഗിച്ചു തുടങ്ങാം. 7 ദിവസം കഴിയുമ്പോൾ ദുർഗന്ധം ഇല്ലാതാകും. അപ്പോഴേക്കും ഇതു് ഉപയോഗിച്ചു തീരണം.

ഉപയോഗക്രമം.

ബാരലിൽ നിന്നും ആവശ്യമായ അളവിൽ ജീവാമൃതം പകർന്നെടുത്ത് ചെടികളുടെ കടയ്ക്കൽ മാസത്തിൽ ഒരിക്കൽ എന്ന ക്രമത്തിൽ ഒഴിച്ചു കൊടുക്കുക. ചെടികളുടെ വളർച്ച വേഗത്തിലാവുകയും വർദ്ധിച്ച വിളവ് ലഭിക്കുകയും ചെയ്യും. മാത്രമല്ല മണ്ണ് ഫലഭൂയിഷ്ഠമാവുകയും അതിൻ്റെ ജൈവ ശക്തി വർദ്ധിക്കുകയും ചെയ്യും.

 


Thursday, 5 November 2020

കാബേജ് നമുക്കും കൃഷി ചെയ്യാം

 കാബേജ് കൃഷി

ആമുഖം

മലയാളികളുടെ സദ്യകളിൽ ഇഷ്ട വിഭവമായ തോരൻ ഉണ്ടാക്കുവാൻ കാ6ജ് വേണം. പച്ചടി, കിച്ചടി എന്നിവയും കാബേജ് ഉപയോഗിച്ച് ഉണ്ടാക്കാം. നാലു മണി പലഹാരങ്ങളായ സമൂസ, കട് ലറ്റ് എന്നിവയുടെ എല്ലർ ആയും കാബേജ് ഉപയോഗിച്ചു വരുന്നു.

ഇലക്കറികളിൽ പെടുന്ന ഒരു പച്ചക്കറിയാണ്  കാബേജ് . പണ്ട് നാമിതിനെ മൊട്ടക്കൂസ് എന്നാണ് വിളിച്ചിരുന്നത്. ഈ അടുത്ത കാലത്തായി  കേരളത്തിൽ ഉടനീളം കാബേജ്  കൃഷിയ്ക്ക് നല്ല പ്രചാരം ലഭിച്ചിട്ടുണ്ട് . 

പച്ച നിറത്തിനു പുറമേ ചുവപ്പ്,  വയലറ്റ് എന്നീ നിറങ്ങളിലുള്ള  കാബേജുകളും ഇന്ന് ലഭ്യമാണ്. 

തൈ തയ്യാറാക്കൽ 

കാബേജ് ഒരുശീതകാല പച്ചക്കറിയാണ്.  ഇതിന്റെ വിത്തുകൾ പാകി മുളപ്പിച്ച തൈകളാണ് നടീൽ വസ്തുക്കളായി ഉപയോഗിക്കുന്നത് .

ഒക്ടോബർ ആദ്യവാരം വിത്തുകൾ സീഡിങ്ങ് ട്രെ (ഗ്രോ ട്രെ) കളിൽ   പാകി മുളപ്പിച്ചു തൈകൾ ഉണ്ടാക്കണം. മേൽമണ്ണ്, മണൽ, ചാണകപ്പൊടി  (അല്ലെങ്കിൽ കമ്പോസ്റ്റ് )   എന്നിവ 1:1:1  എന്ന അനുപാതത്തിൽ  എടുത്ത് നല്ലതുപോലെ കലർത്തണം. ഈ മിശ്രിതം സീഡിങ് ട്രെയിൽ നിറച്ച് അതിലാണ് വിത്തുകൾ പാകേണ്ടതു്. നിയന്ത്രിതമായി നനയ്ക്കണം.

വിത്തിനങ്ങൾ

 പ്രൈഡ് ഓഫ് ഇന്ത്യ സെലക്ഷൻ -8 , സെപ്റ്റംബർ, ഹരിറാണി , ശ്രീ ഗണേഷ് എന്നിവയാണ് സാധാരണ ഉപയോഗിക്കുന്ന വിത്തിനങ്ങൾ. വിത്തുല്പാദന കേന്ദ്രങ്ങളിൽ നിന്നോ കാർഷിക സർവ്വകലാശാലയുടെ വിപണ കേത്രങ്ങളിൽ നിന്നോ വിത്തുകൾ ലഭിക്കും. കൃഷിഭവനുകൾ വഴി മുളപ്പിച്ച തൈകൾ വിതരണം ചെയ്യാറുണ്ട്.

തൈ നടീൽ

20 മുതൽ 25 ദിവസം വരെ പ്രായമായ തൈകൾ സീഡിൽ ട്രെയിൽ നിന്നും പറിച്ചെടുത്തു് കൃഷിസ്ഥലത്ത് നടാം.

നവംബർ ആദ്യ വാരത്തോടെ തൈകൾ പറിച്ചു നട്ട് കാബേജ് കൃഷി ആരംഭിക്കുകയാ ണ് പതിവ്.   

ഒറ്റയ്ക്കൊറ്റക്ക് കുഴികളെടുത്തോ ചാലുകീറി യോ കൃഷിയാരംഭിക്കാം.   അടിവളമായി  ചാണകപ്പൊടി, എല്ലുപൊടി , വേപ്പിൻ പിണ്ണാക്ക് പൊടി എന്നിവയിട്ടു കുഴി (ചാൽ ) മണ്ണു കേറ്റി മൂടണം. അതിൽ തൈകൾ തമ്മിൽ 50 സെൻ്റീമീറ്റർ അകലവും വരികൾ തമ്മിൽ 60 സെൻ്റീമീറ്റർ അകലും ഉണ്ടാകുന്ന വിധം കാബേജ് തൈകൾ നടുക .

പരിപാലന മുറകൾ

തൈകൾ മറിഞ്ഞു വീഴാതിരിക്കാർ ഈർക്കിൽ താങ്ങുകൾ നല്കുക. ആദ്യത്തെ കുറച്ചു ദിവസം പ്ലാവിലകൾ കൊണ്ട് മറച്ച് തണൽ കൊടുക്കുക . ദിവസവും 2 നേരം മിതമായി നനയ്കുക. നിശ്ചിത ഇടവേളകളിൽ  കളകൾ പറിച്ചു കളഞ്ഞ് വളമിട്ട് മണ്ണ് കയറ്റി കൊടുക്കക. ആവശ്യമായ രോഗ പ്രതിരോധ നടപടികൾ സ്വീകരിക്കുക.

വളപ്രയോഗം

 പത്ത് ദിവസം ഇടവിട്ട്‌ ഉണങ്ങിയ ചാണക പൊടി, വേപ്പിൻ പിണ്ണാക്കു പൊടി എന്നിവ ഇട്ടു കൊടുക്കുക . ഇതിനു പുറമേ കപ്പലണ്ടി പിണ്ണാക്ക്  പുളിപ്പിച്ച   ദ്രാവക രൂപത്തിലുള്ള വളവും നല്കാവുന്നതാണ് . ഓരോ വളമിടിലിനു ശേഷവും തൈകളുടെ കടയ്ക്കൽ മണ്ണു കേറ്റി കൊടുക്കണം.

രോഗങ്ങൾ  പ്രതിവിധികൾ

സാധാരണ രോഗങ്ങൾ വരുന്നത് തടയാൻ തടത്തിൽ വേപ്പിൻ പിണ്ണാക്ക്  പൊടിച്ചത് 15 ദിവസം കൂടുമ്പോൾ വിതറുക . നൂട്രോമോണാസ്   മാസത്തിലൊരിക്കൽ ഒഴിച്ചുകൊടുക്കുന്നത്  കടചീയൽ , അഴുകൽ രോഗങ്ങളെ പ്രതിരോധിക്കും. ഇലതീനി പുഴുക്കൾക്കെതിരെ കാന്താരി മുളക് ലായനി നേര്പ്പിച്ചു സ്പ്രേ ചെയ്യുക.

വിളവെടുപ്പ്

തൈകള്‍ നട്ട് രണ്ടു മാസം കൊണ്ട് കാബേജ് തൈകളിൽ ഹെഡുകൾ കണ്ടുതുടങ്ങും.

ഈ കാബേജ്  10 മുതൽ 15 ദിവസം കൊണ്ട് പൂര്‍ണ വളര്‍ച്ചയെത്തും. ഭംഗിയുള്ള കാബേജ്  ലഭിക്കുന്നതിന് പകുതി മൂപ്പെത്തുമ്പോള്‍ (ഹെഡ്ഡുകൾ വന്ന് ഏകദേശം 4 ദിവസം കഴിയുമ്പോൾ,അവ ചെടിയുടെതന്നെ ഇലകള്‍കൊണ്ട് പൊതിഞ്ഞും നിര്‍ത്തണം. കാബേജ് ഹെഡ്ഡുകൾക്ക് രോഗങ്ങളും കീട ശല്യവും പൊതുവേ കുറവാണ്. ഇലതീനിപ്പുഴുക്കളുടെ ആക്രമണം കാണുകയാണെങ്കില്‍ ജൈവകീടനാശിനികൾ  (ഉദാഹരണം വേപ്പിന്‍കുരു സത്ത്) ഉപയോഗിക്കുന്നത് ഗുണം ചെയ്യും.


കർക്കടകം

 കർക്കടകം

കർക്കടം, കർക്കടകം എന്നീ 2 പദങ്ങളും സമാനാർത്ഥത്തിൽ ഉപയോഗിച്ചു വരുന്നു.

കർക്കടകത്തിന് ചിലർ ' കർക്കിടകം ' എന്ന് എഴുതുകയും ഉച്ചരിക്കുകയും ചെയ്യാറുണ്ട്. കൃത്യമായി പറഞ്ഞാൽ അതു് തെറ്റാണ്. പക്ഷെ ഭാഷയിൽ പ്രയോഗ സാധുത്വം എന്ന തത്വ പ്രകാരം ( ധാരാളം പേർ സർവ്വസാധാരണമായി പ്രയോഗിക്കുന്ന അവസ്ഥ ഉള്ളതിനാൽ ) 'കർക്കിടക' ത്തെ കർക്കടകത്തിന്റെ രൂപഭേദമായി നിഘണ്ടുകാരന്മാർ അംഗീകരിച്ചു വരുന്നു. നമുക്ക് ശരിയായ രൂപം കർക്കടകം എന്ന് ഉപയോഗിക്കാം. അതല്ലേ നല്ലത്.


കർക്കടകത്തിന്റെ അർത്ഥങ്ങൾ

ഞണ്ട്, കൊല്ലവർഷത്തിലെ അവസാന മാസം, ഒരു രാശി, കൂവളം, കരിമ്പ്, താമരക്കിഴങ്ങ്, പാൽച്ചുര, മലങ്കാര, കൊളുത്ത്, മയ്യാരം എന്നിങ്ങനെ 10 അർത്ഥങ്ങൾ ശ്രീകണ്ഠേശ്വര ത്തിന്റെ ശബ്ദതാരാവലിയിൽ കാണുന്നു. കർക്കട എന്ന വാക്കിന് ആയുധം എന്നൊരർത്ഥവും ഉണ്ട്. 

അവതാരങ്ങൾ

 അവതാരങ്ങൾ

ജനനം, ശരീര ധാരണം എന്നീ അർത്ഥത്തിലാണ് അവതാരം എന്ന പദത്തിന് പ്രചുരപ്രചാരം ലഭിച്ചിട്ടുള്ളത്.

ഭാഗവത പുരാണപ്രകാരം മഹാവിഷ്ണുവിന് 22 അവതാരങ്ങൾ ഉണ്ടായിട്ടുണ്ട്.  

പുരുഷൻ, വരാഹം, നാരദൻ, നരൻ, നാരായ ണ  ൻ, കപിലൻ, ദത്താത്രേയൻ, യജ്ഞൻ, ഋഷഭൻ, പൃഥു, മത്സ്യം, കൂർമ്മം, ധന്വന്തരി, നരസിംഹം, വാമനൻ, പരശുരാമൻ, വേദവ്യാസൻ, രാമൻ, ബലരാമൻ, കൃഷ്ണൻ, ബുദ്ധൻ, കല്ക്കി എന്നിവയാണ് അവ.

എന്നാൽ മഹാവിഷ്ണുവിൻ്റെ 10 പ്രധാന അവതാരങ്ങൾ ചേർന്ന ' ദശാവതാര'മാണ് വിശ്വാസികൾക്കിടയിൽ ഏറെ പ്രചാരം.

ദശാവതാരം

1. കൃതയുഗത്തിൽ

മത്സ്യം, കൂർമ്മം, വരാഹം, നരസിംഹം 

2. ത്രേതായുഗത്തിൽ

വാമനൻ, പരശുരാമൻ, ശ്രീരാമൻ

3. ദ്വാപരയുഗത്തിൽ

ബലരാമൻ, ശ്രീകൃഷ്ണൻ

4. കലിയുഗത്തിൽ

കല്ക്കി (ഖഡ്ഗീ)

Sunday, 1 November 2020

ഇലക്കഷായം

കീടങ്ങളെ തുരത്താൻ ഏഴിലക്കഷായം

വിഷ രഹിതമായ പച്ചക്കറികൾ ലഭിക്കാനായി അല്പം കൃഷി ചെയ്യാം എന്നു വിചാരിച്ച് തൊടിയിൽ ലഭ്യമായ സ്ഥലത്ത് വെണ്ട, വഴുതിന പ്രാവൽ, പച്ചമുളക്, പയറ് , വെള്ളരി, കുമ്പളം, മത്തൻ.... എന്നിങ്ങനെ പലതും കൃഷി ചെയ്യുന്നവരാണ് നമ്മിൽ ഭൂരിഭാഗവും. എന്നാൽ കൃഷി ചെയതു് ഏതാനും ദിവസം കഴിയുമ്പോഴേക്കും കീടങ്ങളുടെ ആക്രമണം തുടങ്ങിയിരിക്കും. ഒരാഴ്ചയ്ക്കുള്ളി ചെടിയാകെ നശിക്കും. വിഷമരുന്നുകൾ വാങ്ങിത്തളിച്ചാൽ കീടങ്ങൾ ഉടൻ ചാവും; അധികം കാലതാമസം ഇല്ലാതെ നമ്മളും.

കീടങ്ങളെ നശിപ്പിക്കാൻ വിഷം രഹിതമായ ഒരു കഷായ ചാർത്താണ് ചുവടെ ചേർത്തിരിക്കുന്നതു്.

കീടങ്ങളെ തുരത്താൻ ഏഴിലക്കഷായം

ആവശ്യമായ വസ്തുക്കൾ

        1. വേപ്പില  500 ഗ്രാം

        2. ഒരുവേരൻ (സമൂലം)   400 ഗ്രാം

        3. പപ്പായയുടെ ഇല  400 ഗ്രാം

        4. കൊന്നയില    400 ഗ്രാം

        5. കപ്പയില  400 ഗ്രാം

        6. കുരുമുളകിൻ്റെ ഇല  400 ഗ്രാം

        7. പുകയില  100 ഗ്രാം

ഒന്നു മുതൽ ആറു വരെ വസ്തുക്കൾ 5 ലിറ്റർ വെള്ളത്തിൽ  ഇട്ട്   നന്നായി  തിളപ്പിച്ചു  വറ്റിച്ച് 3 ലിറ്റർ ആക്കുന്നു. ഈ കഷായം നന്നായി തണുത്തതിനു  ശേഷം അടുത്ത ദിവസം അതിലെ ഇലകളുടെ     ഭാഗ ങ്ങളെല്ലാം കുറെ നേരം  നല്ല പോലെ തിരുമ്മി ഉടച്ച് കഷായത്തിൽ ചേർക്കുക. പിന്നീട് കഷാ യം അരിച്ചെടുത്ത് അതിലേക്ക് 100 ഗ്രാം പുക യില ചെറുതായി അരിഞ്ഞിട്ട് മൂന്നു നാലു ദിവ സം സൂക്ഷിക്കണം. നിശ്ചിത സമയം  കഴിഞ്ഞ് പിഴിഞ്ഞ് തുണിയിൽ അരിച്ചു കഷായ ലായ നി കടുത്ത  നിറമുള്ള കുപ്പികളിൽ അടച്ചു സൂക്ഷിക്കണം. മാസങ്ങളോളം കേടുകൂടാതെയിരിക്കും.

ഏഴിലക്കഷായം ഉപയോഗിക്കുന്ന വിധം

1. പച്ചക്കറികൾ, ചെറു ചെടികൾ    എന്നിവയിലെ കീടാക്രമണത്തെ തടയുവാൻ ഇലക്കഷായ ത്തിൽ നിന്നും  10 മില്ലി എടുത്ത്  1 ലിറ്റർ വെള്ളം   ചേർത്ത്    നേർപ്പിക്കുക.     നേർപ്പിച്ച ഇലക്ഷായം ചെടിയുടെ  ഇലതണ്ട് തുടങ്ങിയ ഭാഗങ്ങളിൽ തളിച്ചു പിടിപ്പിക്കുക.    കീടങ്ങളെല്ലാം പമ്പ കടക്കും. തുടർന്നുള്ള ആക്രമണവും നന്നേ കുറവായിരിക്കും.

2. വാഴ മുതലായ വലിയ സസ്യങ്ങളിൽ തളിക്കുന്നതിന് ഗാഢത അല്പം കൂടുതൽ   വേണം. അതിനാൽ 15മില്ലി കഷായത്തിലേക്ക്  1ലിറ്റർ വെള്ളമാണ്  ചേർക്കുന്നതു്.   വാഴയുടെ എല്ലാ ഭാഗങ്ങളിലും പതിക്കുന്ന വിധം തളിക്കണം.    

 ആരോഗ്യപരമായ മുന്നറിയിപ്പ്‌        

1. നാം തയ്യാറാക്കിയ ഇലക്കഷായം തളിച്ച ചെടി കളിൽ നിന്നും എട്ടു പത്തു ദിവസത്തേക്ക് വിള വെടുക്കുകയോ ഭക്ഷിക്കുകയോ    ചെയ്യരുത്. നിശ്ചിത  സമയത്തിനു  ശേഷം   വിളവെടുത്ത് ധാരാളം വെള്ളത്തിൽ ആവർത്തിച്ച്    കഴുകി മാത്രം പാചകം ചെയ്യുക, ഭക്ഷിക്കുക.

2. ബാക്കിയുള്ള ഇലക്കഷായം ഭാവിയിലെ ഉപയോഗത്തിനായി അടച്ചു സൂക്ഷിക്കുക.(കട്ടികൾക്ക്          എടുക്കാൻ   പറ്റാത്ത സ്ഥലങ്ങളിൽ വേണം സൂക്ഷിക്കുന്നത്.)

സ്നേഹാശംസകളോടെശിവദാസ് മാസ്റ്റർ പഴമ്പിള്ളി 

വീട്ടിലെ വൈദ്യർ

 നാട്ടു/വീട്ടു വൈദ്യം

പണ്ടു മുതലെ നമ്മുടെ നാട്ടിൽ നടപ്പുള്ള കാര്യമാണിതു്. തുറിച്ചു നോക്കണ്ട, എന്താണന്നല്ലേ നോക്കിയതിൻ്റെ അർത്ഥം. മനസ്സിലായി, വ്യക്തമാക്കാം. അച്ഛൻ, അമ്മ, കുട്ടികൾ, മുത്തച്ഛൻ, അമ്മൂമ്മ തുടങ്ങി വിവിധ പ്രായത്തിലുള്ളവർ ഒത്തൊരുമിച്ചു   താമസിക്കുന്ന ഇടമാണല്ലോ വീട്. അത്തരം കടുംബങ്ങൾ ചേർന്നാണല്ലോ സമൂഹം അഥവാ നാടുണ്ടാകുന്നതു്. 
വീട്ടിലെ അന്തേവാസികൾക്ക് അസുഖം വരുക എന്നത് അസാധാരണമായ കാര്യമല്ല. അല്ലാ ചില്ലറ ശിലായ്മയാണെങ്കിൽ  കണ്ടില്ലെന്നു നടിക്കാം. കുറച്ചു കൂടിയതാണെങ്കിലോ? ഉടനെ ആശുപത്രിയിൽ പോയി അപ്പോത്തിരിക്കിരി യെ കാണമോ? ഇല്ല. അല്പം ചികിത്സയൊക്കെ നമുക്കും അറിയാമല്ലോ. (അറിയണം ). പ്രാഥമികമായ ഒരാശ്വാസമെങ്കിലും നല്കാന വ സഹായിക്കും. അതിനുതകുന്ന ഏതാനും അറിവുകൾ ശേഖരിച്ച് ചുവടെ ചേർക്കുന്നു.

 നാട്ടുവൈദ്യം - നാട്ടറിവുകൾ
 നാട്ടുവൈദ്യം - നാട്ടറിവുകൾ
1. ഉളുക്കിന്
സമൂലം തോട്ടാവാടിയും കല്ലുപ്പും അരച്ച് അരിക്കാടിയില്‍ കലക്കി തിളപ്പിച്ച് പുരട്ടുക
2. പുഴുക്കടിക്ക്- 
പച്ചമഞ്ഞളും വേപ്പിലയും ഒന്നിച്ച് അരച്ചു പുരട്ടുക
3. തലമുടി സമൃദ്ധമായി വളരുന്നതിന്- എള്ളെണ്ണ തേച്ച് നിത്യവും തലകഴുകുക
4. ചെവി വേദനയ്ക്ക്- 
വെളുത്തുള്ളി ചതച്ച് വെളിച്ചെണ്ണയിലിട്ട് കാച്ചി ചെറുചൂടോടെ ചെവിയില്‍ ഒഴിക്കുക
5. കണ്ണ് വേദനയ്ക്ക്- 
നന്ത്യാര്‍ വട്ടത്തിന്റെ ഇലയും പൂവും ചതച്ച് നീരെടുത്ത് മുലപ്പാല്‍ ചേർത്തോ അല്ലാതെയോ കണ്ണില്‍ ഉറ്റിക്കുക
6. മൂത്രതടസ്സത്തിന്- 
ഏലയ്ക്ക പൊടിച്ച് കരിക്കിന്‍ വെള്ളത്തില്‍ ചേർത്ത് കഴിക്കുക
7. വിരശല്യത്തിന്- 
പകുതി വിളഞ്ഞ പപ്പായ വെള്ളത്തിലിട്ട് തിളപ്പിച്ച് കഴിക്കുക
8. ദഹനക്കേടിന് - 
ഇഞ്ചി നീരും ഉപ്പും ചെറുനാരങ്ങനീരും ചേർത്ത് കുടിക്കുക
9. കഫക്കെട്ടിന് - 
ത്രിഫലാദി ചൂർണ്ണം ചെറുചൂടുവെള്ളത്തില്‍ കലക്കി അത്താഴത്തിന് ശേഷം കഴിക്കുക
10. ചൂട്കുരുവിന് - 
ഉഴുന്ന്പൊടി ഉപയോഗിച്ച് കുളിക്കുക
11. ഉറക്കക്കുറവിന്-
കിടക്കുന്നതിന് മുമ്പ് ഒരോ ടീസ്പൂണ്‍ തേന്‍ കഴിക്കുക.
12. വളം കടിക്ക്- 
വെളുത്തുള്ളിയും മഞ്ഞളും ചേർത്ത് അരച്ച് ഉപ്പുനീരില്‍ ചാലിച്ച് പുരട്ടുക
13. ചുണങ്ങിന്- 
വെറ്റില നീരില്‍ വെളുത്തുള്ളി അരച്ച് പുരട്ടുക
14. അരുചിക്ക്- 
ഇഞ്ചിയും കല്ലുപ്പം കൂടി ചവച്ച് കഴിക്കുക
15. പല്ലുവേദനയ്ക്ക്- 
വെളുത്തുള്ളി ചതച്ച് വേദനയുള്ള പല്ലു കൊ ണ്ട് കടിച്ച് പിടിക്കുക
16. തലവേദനയ്ക്ക്- 
ഒരു സ്പൂണ്‍ കടുകും ഒരല്ലി വെളുത്തുള്ളിയും ചേർത്തരച്ച് ഉപ്പുനീരില്‍ ചാലിച്ച് പുരട്ടുക
17. വായ്നാറ്റം മാറ്റുവാന്‍- 
ഉമിക്കരിയും ഉപ്പും കുരുമുളകു പൊടിയും ചേര്ത്ത് പല്ല്  തേയ്ക്കുക
18. തുമ്മലിന്- 
വേപ്പണ്ണ തലയില്‍ തേച്ച് കുളിക്കുക.
19. ജലദോഷത്തിന്- 
തുളസിയില നീര്‍ ചുവന്നുള്ളിനീര്‍ ഇവ ചെറുതേനില്‍ ചേർന്ന് കഴിക്കുക
20. ടോണ്സിലെറ്റിസിന്- 
വെളുത്തുള്ളി കുരുമുളക് തുമ്പയില എന്നിവ ഒന്നിച്ച് തുടർച്ചയായി 3ദിവസം കഴിക്കുക
21. തീ പൊള്ളലിന്- 
ചെറുതേന്‍ പുരട്ടുക
22. തലനീരിന്- 
കുളികഴിഞ്ഞ് തലയില്‍ രാസ്നാദിപ്പൊടി തിരുമ്മുക
23. ശരീര കാന്തിക്ക്-
ചെറുപയർ പൊടടി ഉപയോഗിച്ച് കുളിക്കുക
24. കണ്ണിന് ചുറ്റുമുള്ള കറുപ്പ് നിറം മാറാൻ- ദിവസവും വെള്ളരിക്ക നീര് പുരട്ടിയ ശേഷം ഒരു മണിക്കൂര്‍ കഴിഞ്ഞ് കഴുകുക
25. പുളിച്ച് തികട്ടലിന്- 
മല്ലിയിട്ട് തിളപ്പിച്ചാറിയ വെള്ളം പലപ്രവാശ്യം കഴിക്കുക
26. പേന് പോകാൻ - 
തുളസിയില ചതച്ച് തലയില്‍ തേച്ച് പിടിപ്പിക്കു ക . ഒരു മണിക്കൂര്‍ കഴിഞ്ഞ് കഴുകികളയുക
27. പുഴുപ്പല്ല് മാറുന്നതിന്- 
എരുക്കിന്‍ പാല്‍ പല്ലിലെ ദ്വാരത്തില്‍ ഉറ്റിക്കു ക
28. വിയർപ്പു നാറ്റം മാറുവാന്‍- 
മുതിര അരച്ച് ശരീരത്തില്‍ തേച്ച് കുളിക്കുക
29. ശരീരത്തിന് നിറം കിട്ടാന്‍- 
ഒരു ഗ്ലാസ് കാരറ്റ് നീരില്‍ ഉണക്കമുന്തിരി നീര്, തേന്‍, വെള്ളരിക്ക നീര്  ഇവ ഒരോ ടീ സ്പൂണ്‍ വീതം ഒരോ കഷ്ണം കല്ക്കണ്ടവും ചേർത്ത് ദിവസവും കുടിക്കുക
30. ഗര്ഭ്കാലത്ത് ഉണ്ടാകുന്ന തലവേദനയ്ക്ക് -  ഞൊട്ടാ  ഞൊടിയന്‍ അരച്ച് നെറ്റിയില്‍ പുരട്ടുക
31. മുലപ്പാല്‍ വര്ദ്ധിുക്കുന്നതിന്- ഉള്ളിചതച്ചതും, തേങ്ങയും ചേർത്ത് കഞ്ഞി വച്ച് കുടിക്കുക
32. ഉഷ്ണത്തിലെ അസുഖത്തിന്- പശുവിന്റെ് പാലില്‍ ശതാവരികിഴങ്ങ് അരച്ച് കലക്കി ദിവസവും രാവിലെ കഴിക്കുക
33. ചുമയ്ക്ക്- 
പഞ്ചസാര പൊടിച്ചത്, ജീരകപ്പൊടി, ചുക്ക് പൊടി ഇവ സമം എടുത്ത് തേനില്‍ ചാലിച്ച് കഴിക്കുക
34. കരിവംഗലം മാററുന്നതിന്- 
കസ്തൂരി മഞ്ഞള്‍ മുഖത്ത് നിത്യവും തേയ്ക്കുക
35. മുഖസൌന്ദര്യത്തിന്- 
തുളസിയുടെ നീര് നിത്യവും തേയ്ക്കുക
36. വായു കോപത്തിന്- 
ഇഞ്ചിയും ഉപ്പും ചേർത്തരച്ച് അതിന്റെ നീര് കുടിക്കുക
37. അമിതവണ്ണം കുറയ്ക്കാന്‍-
ചെറുതേനും സമം വെളുത്തുള്ളിയും ചേർത്ത് അതിരാവിലെ കുടിക്കുക
38. ഒച്ചയടപ്പിന്- 
ജീരകം വറുത്ത് പൊടിച്ച് തേനില്‍ ചാലിച്ച് കഴിക്കുക
39. വളംകടിക്ക്- 
ചുണ്ണാമ്പ് വെളിച്ചെണ്ണയില്‍ ചാലിച്ച് പുരട്ടുക
40. സ്ത്രീകളുടെ മുഖത്തെ രോമവളര്ച്ചമ തടയാന്‍- 
പാല്പാടയില്‍ കസ്തൂരി മഞ്ഞള്‍ ചാലിച്ച് മുഖത്ത് പുരട്ടുക
41. താരന്‍ മാറാന്‍ - 
കടുക് അരച്ച് തലയില്‍ തേച്ച് പിടിപ്പിച്ചതിന് ശേഷം കഴുകി കളയുക
42. മുഖത്തെ എണ്ണമയം മാറന്‍- തണ്ണിമത്തന്റെ് നീര് മുഖത്ത് പുരട്ടുക
43. മെലിഞ്ഞവര്‍ തടിക്കുന്നതിന്- 
ഉലുവ ചേർത്ത് കഞ്ഞി വച്ച് കുടിക്കുക
44. കടന്തല്‍ വിഷത്തിന്- 
മുക്കുറ്റി അരച്ച് വെണ്ണയില്‍ ചേർത്ത് പുരട്ടു ക.
45. ഓർമ്മകുറവിന്- 
നിത്യവും ഈന്തപ്പഴം കഴിക്കുക
46. മോണ പഴുപ്പിന്- 
നാരകത്തില്‍ ഇലയിട്ട് തിളപ്പിച്ച വെള്ളം കവിള്‍ കൊള്ളുക
47. പഴുതാര കുത്തിയാല്‍- 
ചുണ്ണാമ്പ് പുരട്ടുക
48. ക്ഷീണം മാറുന്നതിന്- 
ചെറു ചൂടുവെള്ളത്തില്‍ ഒരു ടീ സ്പൂണ്‍ ചെറുതേന്‍ ചേർത്ത് കുടിക്കുക.
49. പ്രഷറിന്-
തഴുതാമ വേരിട്ട് വെള്ളം തിളപ്പിച്ച് കുടിക്കുക
50. ചെങ്കണ്ണിന്- 
ചെറുതേന്‍ കണ്ണിലെഴുതുക.
51. കാല്‍ വിള്ളുന്നതിന്- 
താമരയില കരിച്ച് വെളിച്ചെണ്ണയില്‍ ചാലിച്ച് പുരട്ടുക
52. ദുർമേദസ്സിന് -
ഒരു ടീ സ്പൂണ്‍ നല്ലെണ്ണയില്‍ ചുക്കുപൊടി യും വെളുത്തുള്ളിയും അരച്ചത് ദിവസവും കഴിക്കുക
53. കൃമിശല്യത്തിന്- 
നല്ലവണ്ണം വിളഞ്ഞ തേങ്ങയുടെ വെള്ളത്തില്‍ ഒരു ടീ സ്പൂണ്‍ തേന്‍ ചേർത്ത് രാവിലെ വെറും വയറ്റില്‍ കഴിക്കുക
54. സാധാരണ നീരിന്- 
തോട്ടാവാടി അരച്ച് പുരട്ടുക
55. ആർത്തവ കാലത്തെ വയറുവേദയ്ക്ക്- ത്രിഫല ചൂർണ്ണം ശർക്കര ചേർത്തരച്ച് ഒരു നെല്ലിക വലിപ്പം വൈകുന്നേരം പതിവായി കഴിക്കുക
56. കരപ്പന്- 
അമരി വേരിന്റെ മേല്ത്തൊലി അരച്ച് പാലില്‍ ചേർത്ത് കഴിക്കുക.
57. ശ്വാസം മുട്ടലിന്- 
അഞ്ച് ഗ്രാം നിലപ്പാല ഇല അരച്ച് ചെറുതേന്‍ ചേർത്ത് കഴിക്കുക
58. ജല ദോഷത്തിന്- 
ചൂടുപാലില്‍ ഒരു നുള്ളു മഞ്ഞൾ പൊടിയും കുരുമുളക് പെടിയും ചേർത്ത് കഴിക്കുക
59. ചുമയ്ക്ക്- 
തുളസി സമൂലം കഷയം വച്ച് കഴിക്കുക
60. ചെവി വേദനയ്ക്ക്- 
കടുക് എണ്ണ സഹിക്കാവുന്ന ചൂടോടെ ചെവിയില്‍ ഒഴിക്കുക
61. പുകച്ചിലിന്- 
നറുനീണ്ടി കിഴങ്ങ് പശുവിൻ പാലില്‍ അരച്ച് പുരട്ടുക
62. ചർദ്ദിക്ക് - 
കച്ചോല കിഴങ്ങ് കരിക്കിന്‍ വെള്ളത്തില്‍ അരച്ച് കലക്കി കുടിക്കുക
63. അലർജി മൂലം ഉണ്ടാകുന്ന തുമ്മലിന് - തുളസ്സിയില ചതച്ചിട്ട് എണ്ണ മുറുക്കി പതിവായി തലയില്‍ തേച്ച്  കുളിക്കുക .
64. മൂത്രചൂടിന് - 
പൂവന്‍ പഴം പഞ്ചസാര ചേർത്ത് കഴിക്കുക.
65. ഗർഭിണികൾക്ക്  ഉണ്ടാകുന്ന ചർദ്ദിക്ക്- കുമ്പളത്തിന്റെ ഇല തോരന്‍ വച്ച് കഴിക്കുക
66. മുടി കൊഴിച്ചില്‍ നിറുത്തുന്നതിന്-
ചെമ്പരത്തി പൂവിന്റെ് ഇതളുകള്‍ അരച്ച് ഷാംപൂവായി ഉപയോഗിക്കുക
67. അൾസറിന്  - 
ബീട്ടറൂട്ട് തേന്‍ ചേര്ത്ത് കഴിക്കുക
68. മല ശോധനയ്ക്ക്- 
മുരിങ്ങയില തോരന്‍ വച്ച് കഴിക്കുക
69. പരുവിന്- 
അവണക്കിന്‍ കറയും ചുള്ളാമ്പും ചാലിച്ച് ചുറ്റും പുരട്ടുക
70. മുടിയിലെ കായ് മാറുന്നതിന്- ചീവയ്ക്കപ്പൊടി തലയില്‍ പുരട്ടി അര മണി ക്കൂറിന് ശേഷം കുളിക്കുക
71. ദീർഘകാല യൗവനത്തിന്- 
ത്രിഫല ചൂർണ്ണം തേനില്‍ ചാലിച്ച് ദിവസേന അത്താഴത്തിന് ശേഷം കഴിക്കുക
72. വൃണങ്ങൾക്ക് - 
വേപ്പില അരച്ച് പുരട്ടുക
73. പാലുണ്ണിക്ക്- 
ഇരട്ടിമധുരം, കറുക, എള്ള് ഇവ സമം നെയ്യി ല്‍ വറുത്ത് അരച്ച് കുഴമ്പാക്കി പുരട്ടുക.
74. ആസ്മയ്ക്ക്- 
ഈന്തപ്പഴവും ചെറുതേനും സമം ചേർത്ത് കഴിക്കുക
75. പനിക്ക്- 
തുളസ്സി, ഉള്ളി, ഇഞ്ചി ഇവയുടെ നീര് സമം എടുത്ത് ദിവസവും കഴിക്കുക
76. പ്രസവാനന്തരം അടിവയറ്റില്‍ പാടുകള്‍ വരാതിരിക്കാന്‍ - 
ഗർഭത്തിൻ്റെ മൂന്നാം മാസം മുതല്‍ പച്ച മഞ്ഞള്‍ അരച്ച് വെളിച്ചെണ്ണയില്‍ ചാലിച്ച് ഉദരഭാഗങ്ങളില്‍ പുരട്ടി കുളിക്കുക.
77. കണ്ണിന് കുളിർമ്മ ഉണ്ടാകാന്‍- 
രാത്രി ഉറങ്ങുന്നതിന് മുമ്പ് അല്പം ആവണക്ക് എണ്ണ കൺപീലിയില്‍ തേക്കുക.
78. മന്തിന്- 
കയ്യോന്നിയുടെ ഇല നല്ലെണ്ണയില്‍ അരച്ച് പുരട്ടുക
79. ദഹനക്കേടിന്- 
ചുക്ക്, കുരുമുളക്, വെളുത്തുള്ളി ഇവ വെന്ത കഷായത്തില്‍ ജാതിക്ക അരച്ച് കുടിക്കുക.
80. മഞ്ഞപ്പിത്തതിന്-
ചെമ്പരത്തിയുടെ വേര് അരച്ച് മോരില്‍ കലക്കി കുടിക്കുക
81. പ്രമേഹത്തിന്- 
കല്ലുവാഴയുടെ അരി ഉണക്കിപ്പൊടിച്ച് ഒരു ടീ സ്പൂണ്‍ പാലില്‍ ദിവസവും കഴിക്കുക.
82. കുട്ടികളില്‍ ഉണ്ടാകുന്ന വിര ശല്യത്തില്‍ -വയമ്പ് വെള്ളത്തില്‍ തൊട്ടരച്ച് കൊടുക്കുക.
83. വാതത്തിന്- 
വെളുത്തുള്ളി അരച്ച് വെളിച്ചെണ്ണയില്‍ ചാലിച്ച് കഴിക്കുക
84. വയറുകടിക്ക്-
ചൌവരി വറുത്ത് വെളളത്തിലിട്ട് തിളപ്പിച്ച് പഞ്ചസാര ചേർത്ത് പലതവണ കുടിക്കുക.
85. പൊറിക്ക് -
മഞ്ഞളും വേപ്പിലയും ഇട്ട് തിളപ്പിച്ച വെള്ളത്തി ല്‍ കുളിക്കുക
86. രക്തക്കുറവിന്- 
നന്നാറിയുടെ കിഴങ്ങ് അരച്ച് നെല്ലിക്ക വലിപ്പത്തില്‍ പാലില്‍ കലക്കി കുടിക്കുക
87. കൊടിഞ്ഞിക്ക് - 
പച്ചമഞ്ഞള്‍ ഓടില്‍ ചൂടാക്കി നെറ്റിയുടെ ഇരുവശവും ചൂട് പിടിപ്പിക്കുക.
88. ഓർമ്മ ശക്തി വർദ്ധിപ്പിക്കുന്നതിന് -
പാലില്‍ ബധാം പരിപ്പ് അരച്ച് ചേർത്ത് കാച്ചി ദിവസവും കുടിക്കുക
89. ഉദരരോഗത്തിന്- 
മുരിങ്ങവേര് കഷായം വച്ച് നെയ്യും ഇന്തുപ്പും ചേർത്ത് കഴിക്കുക
90. ചെന്നിക്കുത്തിന്- 
നാല്പാമരത്തോല്‍ അരച്ച് പുരട്ടുക
91. തൊണ്ടവേദനയ്ക്ക്- 
അല്പം വെറ്റില, കുരുമുളക്, പച്ചകർപ്പൂരം എന്നിവ ചേർത്ത് വായിലിട്ട് ചവച്ചരച്ച് കഴിക്കുക.
92. കുട്ടികളുടെ ബുദ്ധിമാന്ദ്യത്തിന്- 
മുക്കൂറ്റി സമൂലം അരച്ച് 5ഗ്രാം തേനില്‍ ചേർത്ത് കഴിക്കുക.
93. വേനല്‍ കുരുവിന്- 
പരുത്തിയില തേങ്ങപ്പാലില്‍ അരച്ച് കലക്കി കാച്ചി അരിച്ച് തേക്കുക.
94. മുട്ടു വീക്കത്തിന് - 
കാഞ്ഞിരക്കുരു വാളൻപുളിയിലയുടെ നീരില്‍ അരച്ച് വിനാഗിരി ചേർത്ത് പുരട്ടുക.
95. ശരീര ശക്തിക്ക്- 
ഓട്സ് നീര് കഴിക്കുക
96. ആമ വാതത്തിന്- 
അമൃത്, ചുക്ക്, കടുക്കത്തോട് എന്നിവ കഷായം വച്ച് കുടിക്കുക
97. നരവരാതിരിക്കാന്‍- 
വെളിച്ചെണ്ണയും സമം ബധാം എണ്ണയും കൂട്ടി കലർത്തി ചെറുചൂടോടെ തലയില്‍ പുരട്ടുക.
98. തലമുടിയുടെ അറ്റം പിളരുന്നതിന്- ഉഴിഞ്ഞ ചതച്ചിട്ട് വെള്ളം തിളപ്പിച്ച് ചെറുചൂടോടെ തലകഴുകുക.
99. കുട്ടികളുടെ വയറുവേദനയ്ക്ക്- 
മുത്തങ്ങ കിഴങ്ങ് അരച്ച് കൊടുക്കുക.
100. കാഴ്ച കുറവിന്- 
വെളിച്ചെണ്ണയില്‍ കരിംജീരകം ചതച്ചിട്ട് തലയില്‍ തേക്കുക.
101. കണ്ണിലെ മുറിവിന്- 
ചന്ദനവും മുരിക്കിൻ കുരുന്നില മുലപ്പാലില്‍ അരച്ച് കണ്ണില്‍ ഇറ്റിക്കുക.

എണ്ണാമെങ്കിൽ എണ്ണിക്കോ

 എത്രയെത്രയെത്ര???

           എണ്ണാമെങ്കിൽ എണ്ണിക്കോ?

           ചിത്രത്തിൽ എത്ര 899 ഉണ്ട്?

899899899899899899899899899899899899899899899899899899899899899899899899899899899899899899899899899899899899899899899899899899899899899899899899899899899899899899899899899899899899899899899899899899899899899899899899899899899899899899899899899899899899899899899899899899899899899899899899899899899899899899899899899

                   വിജയാശംസകളോടെ,

               ശിവദാസ് മാസ്റ്റർ പഴമ്പിള്ളി

BULB എത്ര?

SMP 01112020GD112

                    എത്ര? എത്ര? എത്ര?

            എണ്ണാമെങ്കിൽ എണ്ണിക്കോ?

              ഇതിൽ എത്ര BULB ഉണ്ട്?


BLUBUBLUBBLUBUBLUBBLUBUBLUBBLUBUBLUBBLUBUBLUBBLUBUBLUBBLUBUBLUBBLUBUBLUBBLUBUBULBBLUBUBLUBBLUBUBLUBBLUBUBLUBBLUBUBLUBBLUBUBLUBBLUBUBULBBLUBUBLUBBLUBUBLUBBULBUBLUBBUBUBLUBBLUBUBLUBBLUBUBLBUBLUBUBLUBBLUBUBLUBBLUBUBLUBBLUBUBLUBBLUBUBLUBBLUBUBLUBBULBUB

                 വിജയാശംസകളോടെ,

            ശിവദാസ് മാസ്റ്റർ പഴമ്പിളളി

ക്ഷാമബത്ത / ക്ഷാമാശ്വാസം

 ക്ഷാമാശ്വാസം - DR001

ജീവനക്കാർക്ക് / പെൻഷൻകാർക്ക്  അടിസ്ഥാന ശമ്പളത്തിനു / പെൻഷനു പുറമെ ക്ഷാമബത്ത (Dearneടട allowance) യും ലഭിച്ചുവരുന്നുണ്ട്.

ഇപ്പോൾ പെൻഷൻകാർക്ക് ലഭിക്കുന്നതു് ക്ഷാമബത്തയല്ല. പെൻഷൻകാരുടെ കാര്യത്തിൽ ക്ഷാമബത്ത എന്ന പദം ഇപ്പോൾ ഉപയോഗിക്കുന്നില്ല. പകരം ക്ഷാമാശ്വാസം ( Dearness Relief) എന്ന പദമാണ് ഉപയോഗത്തിലുള്ളത്. 

Dearness എന്ന പദത്തിന് ദുർല്ലഭമായിരിക്കൽ, കുറവായിരിക്കൽ എന്നെല്ലാം അർത്ഥമുണ്ട്. ക്ഷാമം എന്ന പദത്തിൻ്റെ അർത്ഥത്തിനോട് അടുത്ത ബന്ധമുള്ളവയാണിവ.  നമുക്കാവശ്യമായ വസ്തുക്കൾ ലഭ്യമല്ലാത്തപ്പോൾ നമുക്കവയോടുള്ള 'പ്രിയം' ഏറ്റുമല്ലോ. ' അങ്ങനെ ചിന്തിക്കുമ്പോൾ Dearneടട എന്ന പദം Dear ൽ നിന്നും ഉരുത്തിരിഞ്ഞതാവാം.

ജീവിതത്തിൻ്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ സാധിക്കാതെ വരുന്ന , തുച്ഛവരുമാനക്കാരായ തൊഴിലാളികൾക്കും കൂലിക്കാർക്കും നാമമാത്ര പെൻഷൻ വരുമാനമുള്ള അടുത്തൂൺ പറ്റിയവർക്കും ക്ഷാമബത്ത ഏറെ പ്രിയതരമാകുന്നത് ഈ അവസ്ഥയിലാണ്. ജീവനക്കാർക്കും തൊഴിലാളികൾക്കും നല്കുന്ന ബത്തയായാലും പെൻഷൻകാർക്കു നല്കുന്ന ആശ്വാസമായാലും അവരുടെടെ ശ്വാസം നിലനിർത്തുവാൻ അവ ആശ്വാസം പകരുന്നു.

ക്ഷാമബത്തയെ നാം DA എന്നു ചുരുക്കി പറയുകയും എഴുതുകയും ചെയ്തിരുന്നു. അതുപോലെ ക്ഷാമാശ്വാസത്തെ നമുക്ക് DR എന്നു ചുരുക്കി എഴുതുക്കും പറയുകയും ചെയ്യാവുന്നതാണ്. 

പെൻഷൻകാരുടെ ക്ഷാമബത്തയുടെ / ക്ഷാമാശ്വാസത്തിൻ്റെ ചരിത്രം നമുക്കൊന്നു പരിശോധിക്കാം.

കൃഷി ഗീത






 

Monday, 26 October 2020

ക്ഷാമബത്ത / ആശ്വാസം

ചേന കൃഷി

കൃഷി - ഒരു സംസ്കാരം


 മഞ്ഞൾ കൃഷി

 

മഴക്കുമുമ്പേ മഞ്ഞൾ നടണം


മഞ്ഞളിന്റെ ഗുണങ്ങളെക്കുറിച്ചു പറഞ്ഞാൽ തീരില്ല കറികളിൽ ചേർക്കാനും, ഔഷധമായും, സൗന്ദര്യസംരകഷണത്തിനും , വിശേഷാവസരങ്ങളിൽ ഉപയോഗിക്കുന്നതിനും അങ്ങനെ പലപല സന്ദർഭങ്ങളിൽ മഞ്ഞൾ നമുക്ക് ആവശ്യമായി വരുന്നു. 

അധികം പരിചരണമൊന്നും കൂടാതെ സൂര്യപ്രകാശം പോലും  അധികം അവശ്യമില്ലാത്ത ഒരു വിളയാണ് മഞ്ഞൾ. തെങ്ങിൻ തോപ്പുകളിൽ പോലും ഇടവിളയായി നാട്ടു വിളവെടുക്കാവുന്ന ഒരു ഹസ്ര്വ കാല വിളയാണ് മഞ്ഞൾ. മെയ്മാസത്തിലാണ് മഞ്ഞൾ നടൻ ഏറ്റവും അനുയോജ്യമായ സമയം എങ്കിലും കനത്ത മഴ തുടങ്ങുന്നതിനു മുൻപേ ജൂൺ ആദ്യവാരത്തിലും  മഞ്ഞൾ നടാവുന്നതാണ്. 

വിത്ത് പരിചരണം

മഞ്ഞൾ വിത്ത് നടുന്നതിനു മുൻപ് ചാകവെള്ളത്തിലോ സ്യൂഡോമോണസ് ലായയനിയിലോ മുക്കി തണലത്തു സൂ ക്ഷിക്കുന്നത് മഞ്ഞൾ കേടുകൾ കൂടാതെ കരുത്തോടെ വളരാൻ സഹായിക്കും. 

സ്ഥലമൊരുക്കൻ:

സ്ഥലം നന്നായി കിളച്ച് പരുവപ്പെടുത്തി തടങ്ങളെടുത്താണ് മഞ്ഞള്‍ നടേണ്ടത്. അഞ്ച് അടി നീളവും മൂന്ന് അടി വീതിയുമുള്ള തടങ്ങളെടുക്കുക. നിരപ്പില്‍ നിന്ന് ഒരടി ഉയരവും തടത്തിന് ഉണ്ടാവണം. കളപ്പറിക്കല്‍ ,വളപ്രയോഗം, മറ്റ് പരിപാലനങ്ങള്‍ എന്നിവയ്ക്ക് തടങ്ങള്‍ തമ്മില്‍ മൂന്ന് അടി എങ്കിലും അകലം കൊടുക്കേണ്ടതാണ്. ഇങ്ങനെ തയ്യാറാക്കിയ തടത്തില്‍ 5 – 10 സെ.മി താഴ്ചയില്‍ ചെറിയ കുഴികളുണ്ടാക്കി അതില്‍ മഞ്ഞള്‍ വിത്ത് പാകുക. ഒപ്പം ഒരോ കുഴിയിലും ഉണങ്ങിയ ചാണകപ്പൊടിയിട്ട് കുഴി ചെറുതായി മൂടണം. ചെടികള്‍ തമ്മില്‍ 15 സെമി അകലം കൊടുത്തിരിക്കണം. 8-10 ദിവസങ്ങള്‍ കൊണ്ട് മഞ്ഞള്‍ മുളച്ച് പുതിയ ഇലകള്‍ വന്നു തുടങ്ങും.

നട്ടയുടനെ പച്ചിലകള്‍ കൊണ്ട് പുതയിടുക. മഴ വെള്ളം ശക്തിയായി തടത്തില്‍ പതിക്കാതിരിക്കാനിതു സഹായിക്കും. ഒപ്പം പച്ചിലകള്‍ ചീഞ്ഞ് വളമാകുകയും ചെയ്യും. കളകളെ നിയന്ത്രിക്കാനും പുതയിടല്‍ നല്ലതാണ്. മുളച്ച് മൂന്നു-നാലു മാസം വരെ ചെടികള്‍ക്ക് നല്ല വളര്‍ച്ചയുണ്ടാകും. ഈ സമയം പച്ചചാണകം കലക്കി ഒഴിക്കല്‍, വെണ്ണീര് തടത്തില്‍ വിതറല്‍, പച്ചില കമ്പോസ്റ്റ് നല്‍കല്‍ എന്നിവ ചെയ്യണം. 

മഞ്ഞള്‍ കൃഷിയില്‍ പൊതുവേ കീടരോഗ ബാധ കുറവായിരിക്കും. നല്ല സൂര്യപ്രകാശം ലഭിക്കുന്നതും ഭാഗികമായി സൂര്യപ്രകാശം കിട്ടുന്ന സ്ഥലത്തും മഞ്ഞളിന് മികച്ച വിളവ് ലഭിക്കാറുണ്ട്. 

തെങ്ങ്, കവുങ്ങ്, വാഴ തുടങ്ങിയവയുടെ ഇടയില്‍ ഇടവിളയായും മഞ്ഞള്‍ കൃഷി ചെയ്യാം. 

വിളവെടുപ്പ്:

ഏഴുമുതൽ പത്തു മാസം വരെയാണ് മഞ്ഞളിന്റെ വളർച്ച കാലം. 

ജനുവരി മുതല്‍ മാര്‍ച്ച് വരെയാണ് വിളവെടുപ്പ് നടത്തുന്നത്. 

ഇലകളും തണ്ടുകളും ഉണങ്ങിയാല്‍ ഉടനെ മഞ്ഞള്‍ പറിച്ചെടുക്കാം. വിളവെടുക്കുമ്പോള്‍ കിഴങ്ങുകള്‍ മുറിയാതിരിക്കാന്‍ ശ്രദ്ധിക്കണം. ഇങ്ങനെ ലഭിക്കുന്ന മഞ്ഞള്‍ പുഴുങ്ങി ഉണക്കി പൊടിച്ച് കറികളില്‍ ഉപയോഗിക്കാം. വലിയ പരിചരണം കൂടാതെ സമൃദ്ധമായി വളരുന്ന മഞ്ഞള്‍ അടുക്കളത്തോട്ടത്തില്‍ കൃഷി ചെയ്താല്‍ കുടുംബത്തിന്റെ ആരോഗ്യം സംരക്ഷിക്കാം.സ്ഥലം കുറവുള്ളവർക്ക് ഗ്രോബാഗിലോ ചാക്കിലോ പോലും മഞ്ഞൾ കൃഷി ചെയ്യാവുന്നതാണ്. അഞ്ചോ പത്തോ ചാക്കിൽ നിന്ന് ഒരു വർഷത്തേക്ക് ഒരു  വീട്ടിലേക്കാവശ്യമുള്ള മഞ്ഞൾ ധാരാളം ലഭിക്കും. കേരളത്തിൽ അറുപതിൽ അധികം ഇനം മഞ്ഞൾ ലഭ്യമാണ് മഞ്ഞളിൻ്റെ ഇലയിൽ അടങ്ങിയിരിക്കുന്ന കുര്കുമിന്റെ അളവനുസരിച് ഗുണവും വിലയും കൂടും . നടൻ ഇനങ്ങൾ ആണ് കൃഷിക്കായി കൂടുതൽ കർഷകരും താൽപര്യപ്പെടുന്നത്. 

മൂല്യവർദ്ധിത ഉല്പന്നങ്ങൾ


മഞ്ഞൾ കൃഷി

 

മഞ്ഞൾ കൃഷി


മഴക്കുമുമ്പേ മഞ്ഞൾ നടണം

മഞ്ഞളിന്റെ ഗുണങ്ങളെക്കുറിച്ചു പറഞ്ഞാൽ തീരില്ല കറികളിൽ ചേർക്കാനും, ഔഷധമായും, സൗന്ദര്യസംരകഷണത്തിനും , വിശേഷാവസരങ്ങളിൽ ഉപയോഗിക്കുന്നതിനും അങ്ങനെ പലപല സന്ദർഭങ്ങളിൽ മഞ്ഞൾ നമുക്ക് ആവശ്യമായി വരുന്നു. 

അധികം പരിചരണമൊന്നും കൂടാതെ സൂര്യപ്രകാശം പോലും  അധികം അവശ്യമില്ലാത്ത ഒരു വിളയാണ് മഞ്ഞൾ. തെങ്ങിൻ തോപ്പുകളിൽ പോലും ഇടവിളയായി നാട്ടു വിളവെടുക്കാവുന്ന ഒരു ഹസ്ര്വ കാല വിളയാണ് മഞ്ഞൾ. മെയ്മാസത്തിലാണ് മഞ്ഞൾ നടൻ ഏറ്റവും അനുയോജ്യമായ സമയം എങ്കിലും കനത്ത മഴ തുടങ്ങുന്നതിനു മുൻപേ ജൂൺ ആദ്യവാരത്തിലും  മഞ്ഞൾ നടാവുന്നതാണ്. 

വിത്ത് പരിചരണം

മഞ്ഞൾ വിത്ത് നടുന്നതിനു മുൻപ് ചാകവെള്ളത്തിലോ സ്യൂഡോമോണസ് ലായയനിയിലോ മുക്കി തണലത്തു സൂ ക്ഷിക്കുന്നത് മഞ്ഞൾ കേടുകൾ കൂടാതെ കരുത്തോടെ വളരാൻ സഹായിക്കും. 

സ്ഥലമൊരുക്കൻ:

സ്ഥലം നന്നായി കിളച്ച് പരുവപ്പെടുത്തി തടങ്ങളെടുത്താണ് മഞ്ഞള്‍ നടേണ്ടത്. അഞ്ച് അടി നീളവും മൂന്ന് അടി വീതിയുമുള്ള തടങ്ങളെടുക്കുക. നിരപ്പില്‍ നിന്ന് ഒരടി ഉയരവും തടത്തിന് ഉണ്ടാവണം. കളപ്പറിക്കല്‍ ,വളപ്രയോഗം, മറ്റ് പരിപാലനങ്ങള്‍ എന്നിവയ്ക്ക് തടങ്ങള്‍ തമ്മില്‍ മൂന്ന് അടി എങ്കിലും അകലം കൊടുക്കേണ്ടതാണ്. ഇങ്ങനെ തയ്യാറാക്കിയ തടത്തില്‍ 5 – 10 സെ.മി താഴ്ചയില്‍ ചെറിയ കുഴികളുണ്ടാക്കി അതില്‍ മഞ്ഞള്‍ വിത്ത് പാകുക. ഒപ്പം ഒരോ കുഴിയിലും ഉണങ്ങിയ ചാണകപ്പൊടിയിട്ട് കുഴി ചെറുതായി മൂടണം. ചെടികള്‍ തമ്മില്‍ 15 സെമി അകലം കൊടുത്തിരിക്കണം. 8-10 ദിവസങ്ങള്‍ കൊണ്ട് മഞ്ഞള്‍ മുളച്ച് പുതിയ ഇലകള്‍ വന്നു തുടങ്ങും.

നട്ടയുടനെ പച്ചിലകള്‍ കൊണ്ട് പുതയിടുക. മഴ വെള്ളം ശക്തിയായി തടത്തില്‍ പതിക്കാതിരിക്കാനിതു സഹായിക്കും. ഒപ്പം പച്ചിലകള്‍ ചീഞ്ഞ് വളമാകുകയും ചെയ്യും. കളകളെ നിയന്ത്രിക്കാനും പുതയിടല്‍ നല്ലതാണ്. മുളച്ച് മൂന്നു-നാലു മാസം വരെ ചെടികള്‍ക്ക് നല്ല വളര്‍ച്ചയുണ്ടാകും. ഈ സമയം പച്ചചാണകം കലക്കി ഒഴിക്കല്‍, വെണ്ണീര് തടത്തില്‍ വിതറല്‍, പച്ചില കമ്പോസ്റ്റ് നല്‍കല്‍ എന്നിവ ചെയ്യണം. 

മഞ്ഞള്‍ കൃഷിയില്‍ പൊതുവേ കീടരോഗ ബാധ കുറവായിരിക്കും. നല്ല സൂര്യപ്രകാശം ലഭിക്കുന്നതും ഭാഗികമായി സൂര്യപ്രകാശം കിട്ടുന്ന സ്ഥലത്തും മഞ്ഞളിന് മികച്ച വിളവ് ലഭിക്കാറുണ്ട്. 

തെങ്ങ്, കവുങ്ങ്, വാഴ തുടങ്ങിയവയുടെ ഇടയില്‍ ഇടവിളയായും മഞ്ഞള്‍ കൃഷി ചെയ്യാം. 

വിളവെടുപ്പ്:

ഏഴുമുതൽ പത്തു മാസം വരെയാണ് മഞ്ഞളിന്റെ വളർച്ച കാലം. 

ജനുവരി മുതല്‍ മാര്‍ച്ച് വരെയാണ് വിളവെടുപ്പ് നടത്തുന്നത്. 

ഇലകളും തണ്ടുകളും ഉണങ്ങിയാല്‍ ഉടനെ മഞ്ഞള്‍ പറിച്ചെടുക്കാം. വിളവെടുക്കുമ്പോള്‍ കിഴങ്ങുകള്‍ മുറിയാതിരിക്കാന്‍ ശ്രദ്ധിക്കണം. ഇങ്ങനെ ലഭിക്കുന്ന മഞ്ഞള്‍ പുഴുങ്ങി ഉണക്കി പൊടിച്ച് കറികളില്‍ ഉപയോഗിക്കാം. വലിയ പരിചരണം കൂടാതെ സമൃദ്ധമായി വളരുന്ന മഞ്ഞള്‍ അടുക്കളത്തോട്ടത്തില്‍ കൃഷി ചെയ്താല്‍ കുടുംബത്തിന്റെ ആരോഗ്യം സംരക്ഷിക്കാം.സ്ഥലം കുറവുള്ളവർക്ക് ഗ്രോബാഗിലോ ചാക്കിലോ പോലും മഞ്ഞൾ കൃഷി ചെയ്യാവുന്നതാണ്. അഞ്ചോ പത്തോ ചാക്കിൽ നിന്ന് ഒരു വർഷത്തേക്ക് ഒരു  വീട്ടിലേക്കാവശ്യമുള്ള മഞ്ഞൾ ധാരാളം ലഭിക്കും. കേരളത്തിൽ അറുപതിൽ അധികം ഇനം മഞ്ഞൾ ലഭ്യമാണ് മഞ്ഞളിൻ്റെ ഇലയിൽ അടങ്ങിയിരിക്കുന്ന കുര്കുമിന്റെ അളവനുസരിച് ഗുണവും വിലയും കൂടും . നടൻ ഇനങ്ങൾ ആണ് കൃഷിക്കായി കൂടുതൽ കർഷകരും താൽപര്യപ്പെടുന്നത്. 

മൂല്യവർദ്ധിത ഉല്പന്നങ്ങൾ

 

ചേമ്പ് കൃഷി

 ചേമ്പ് നടാം

നമ്മുടെ വീട്ടുവളപ്പില്‍ പ്രചുരപ്രചാരം നേടിയ ഒരു പച്ചക്കറിവിളയാണു ചേമ്പ്. ഇളംപ്രായത്തിലുള്ള ചേമ്പിന്‍റെ ഇലയും തണ്ടും നല്ലൊരു ഇലക്കറിയായും ഉപയോഗിച്ചുവരുന്നു. ചൂടും ഈര്‍പ്പവുമുള്ള കാലാവസ്ഥ ചേമ്പുകൃഷിക്ക് ഉചിതമാണ്. നല്ല ഫലപുഷ്ടിയും നീര്‍വാര്‍ച്ചയും ഇളക്കമുള്ള മണ്ണും ചേമ്പുകൃഷിക്കു പറ്റിയതാണ്.


കേരളത്തില്‍ മേയ്, ജൂണ്‍ – ഒക്ടോബര്‍, നവംബര്‍ മാസങ്ങളിലാണു മഴയെ ആശ്രയിച്ചുള്ള ചേമ്പുകൃഷി ചെയ്യുന്നത്. എന്നാല്‍ നനച്ച് കൃഷി ചെയ്യാനാണെങ്കില്‍ ഏതു സമയത്തും ചേമ്പു നടാവുന്നതാണ്.


കിളച്ചിളക്കി കട്ടകളുടച്ചു കളകള്‍ മാറ്റിയ കൃഷിസ്ഥലത്തു 45 സെന്‍റിമീറ്റര്‍ അകലത്തില്‍ 25-35 ഗ്രാം തൂക്കം വരുന്ന ചേമ്പുവിത്ത് നടാവുന്നതാണ്. അടിവളമായി, നടുമ്പോള്‍ ചാണകപ്പൊടികൂടി ചേര്‍ക്കുന്നതു കൂടുതല്‍ നന്ന്. വിത്ത് നട്ട് മണ്ണുകൊണ്ടു മൂടിയശേഷം പച്ചിലയോ കരിയിലയോകൊണ്ടു പുതയിടുകയും വേണം. വിത്തുമുളച്ച ശേഷം ചാണകപ്പൊടി, കമ്പോസ്റ്റ് എന്നിവ വളമായി നല്കാം. മുളച്ച് ഒരു മാസത്തിനുശേഷം കളയെടുത്തു മണ്ണുകൂട്ടികൊടുക്കണം. വിത്തു നട്ടശേഷം ഏതാണ്ട് ഒന്ന് – ഒന്നര മാസവും രണ്ട് – രണ്ടര മാസവും എത്തുമ്പോള്‍ രണ്ടുപ്രാവശ്യത്തെ കളയെടുക്കലും മണ്ണു കൂട്ടികൊടുക്കലും ചേമ്പുകൃഷിയില്‍ ആവശ്യമായി വരും.


നല്ല നാടന്‍ ഇനങ്ങള്‍ നടുവാന്‍ ഉപയോഗിക്കാം. ശ്രീരശ്മി, ശ്രീപല്ലവി, കോ-1 തുടങ്ങിയവ ചേമ്പിന്‍റെ അത്യുത്പാദനശേഷിയുള്ള ഇനങ്ങളാണ്. കേടുവന്ന വിത്തുകള്‍ നടുവാന്‍ ഉപയോഗിക്കരുത്. നല്ല വിത്തുകള്‍ മാത്രം നടുവുവാന്‍ ഉപയോഗിക്കണം. കര്‍ഷകരില്‍നിന്നോ കാര്‍ഷികനേഴ്സറികളില്‍ നിന്നോ വിത്തുകള്‍ വാങ്ങി കൃഷി നടത്താം.


ചേമ്പ് നട്ട് 5 – 6 മാസമാകുമ്പോള്‍ വിളവെടുക്കാനാകും. കിഴങ്ങിനു കേടുപറ്റാതെ കിളച്ചിളക്കി തള്ളക്കിഴങ്ങും പിള്ളക്കിഴങ്ങുകളം വെവ്വേറെ മാറ്റിയെടുക്കണം.


കീടശല്യം കാര്യമായി ചേമ്പുകൃഷിയില്‍ ഉണ്ടാകാറില്ല. ചുവട്ടില്‍ ചാരം വിതറുന്നതു വളരെ നല്ലതാണ്. വേനല്‍ക്കാലങ്ങളില്‍ പുതയിടുന്നതും ആഴ്ചയില്‍ രണ്ടു പ്രാവശ്യം നനയ്ക്കുന്നതും കൂടുതല്‍ വിളവിന് ഉപകരിക്കും. 


ചേമ്പുകൃഷിക്കാലം

ചേമ്പ് പുഴുങ്ങുവാനും ചേമ്പ് കറിച്ചാറു വയ്ക്കുവാനും ഉത്തമമാണ്. മലയാളിക്കു മറക്കാന്‍ പറ്റാത്ത ഒരു വിളകൂടിയാണു ചേമ്പ്.


ടെറസ്സിനു മുകളില്‍ കൃഷി നടത്തുന്നവര്‍ക്കു പ്ലാസ്റ്റിക്ക് ചാക്കില്‍ മണ്ണ്, ചാണകപ്പൊടി എന്നിവ നന്നായി യോജിപ്പിച്ചു നിറച്ചശേഷം വിത്തു നടാം. ചേമ്പുകൃഷി നടത്തുവാനും നമ്മുടെ വീട്ടുവളപ്പില്‍ കുറച്ച് ഇടം നല്കുവാന്‍ ഓരോ കര്‍ഷകമിത്രവും ശ്രമിക്കേണ്ടതുണ്ട്.


- K-*-

ചേമ്പുകൃഷി ക്കാലം (മാതൃഭൂമി)

സാധാരണയായി എല്ലായിടത്തും കൃഷിചെയ്യാറുള്ള പരമ്പരാഗത കിഴങ്ങുവിളയാണ് ചേമ്പ്. വലിയ ചേമ്പ് അഥവാ പാൽച്ചേമ്പ്, ചെറിയചേമ്പ്, കറുത്തചേമ്പ് , വെട്ടത്തുനാടൻ, മലയാര്യൻ തുടങ്ങി വിവിധയിനങ്ങളുണ്ട്. നമ്മുടെ നാട്ടിൽ പ്രധാനമായും വലിയചേമ്പും ചെറിയ ചേമ്പുമാണ് കൃഷിചെയ്തുവരുന്നത്. ചേമ്പുകൊണ്ടുള്ള വിഭവങ്ങൾ ഇഷ്ടമില്ലാത്തവർ ആരുമുണ്ടാകില്ല . കാരണം, അത്രമേൽ സ്വാദിഷ്ഠമാണിത്. ചേമ്പുകറി, ചേമ്പ് മോരുകറി, ചേമ്പുപുഴുക്ക്, ചേമ്പുകൊണ്ടാട്ടം തുടങ്ങി ഏറെ വിഭവങ്ങൾ ഇതുകൊണ്ട് തയ്യാറാക്കാം. ചേമ്പിലയും തണ്ടും ഭക്ഷ്യയോഗ്യമാണ്.

ഏറ്റവും കൂടുതൽ ജലാംശമടങ്ങിയ കിഴങ്ങുവർഗമാണ് ചേമ്പ്. മാംസ്യം, അന്നജം, ലവണങ്ങൾ, നാരുകൾ തുടങ്ങിയവയും ചേമ്പിൽ സമൃദ്ധമായി അടങ്ങിയിരിക്കുന്നു. ഇതിന് രക്തത്തിലെ കൊഴുപ്പിന്റെ അംശം കുറയ്ക്കാനുള്ള കഴിവുണ്ട്. ദഹനത്തെ സുഗമമാക്കാൻ സഹായിക്കുന്ന അന്നജം ധാരാളമുള്ളതിനാൽ ചേമ്പ് സ്ഥിരമായി ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് നല്ലതാണ്.

ചേമ്പ് പ്രധാന വിളയായും തെങ്ങ്, കവുങ്ങ്, വാഴ കൃഷിയിടങ്ങളിൽ ഇടവിളയായും കൃഷിചെയ്യാം. ഇങ്ങനെ കൃഷി ചെയ്യുമ്പോൾ പ്രധാനകൃഷിക്കും നല്ല വിളവുകിട്ടും. ജനുവരി മുതൽ ജൂൺവരെയുള്ള കാലങ്ങളിൽ ചേമ്പ് നടാവുന്നതാണ്. ആവശ്യമായ സ്ഥലത്ത് തടം തയ്യാറാക്കി പാകത്തിന് കുഴിയെടുത്ത് അതിൽ ചേമ്പുവിത്ത് ചാണകപ്പൊടിയുമായി ചേർത്ത് നടാം.

കുഴികൾ തമ്മിൽ 40 സെന്റീമീറ്ററെങ്കിലും അകലം വേണം. നട്ടശേഷം നന്നായി പുതയിടണം. വരൾച്ചയുള്ള സ്ഥലങ്ങളിൽ ജലസേചനം നല്ലതാണ്. ചേമ്പിന്റെ പ്രധാന കിഴങ്ങിൽനിന്ന് അടർത്തിയെടുക്കുന്ന ചെറിയ കിഴങ്ങുകളാണ് വിത്തായി ഉപയോഗിക്കുക. ആറുമുതൽ എട്ടുവരെ മാസംകൊണ്ട് ചേമ്പ് വിളവെടുക്കാം. . പ്രാദേശികമായി ലഭ്യമാകുന്ന ഇനങ്ങൾക്കുപുറമേ കേന്ദ്ര കിഴങ്ങുവിള ഗവേഷണകേന്ദ്രം വികസിപ്പിച്ചെടുത്ത മുന്തിയ ഇനങ്ങളായ ശ്രീകിരൺ, ശ്രീരശ്മി, ശ്രീപല്ലവി തുടങ്ങിയവയാണ് സാധാരണ നടാൻ ഉപയോഗിക്കുന്ന ചേമ്പുവിത്തുകൾ.


Monday, 11 December 2017

PENSION


പെൻഷൻ ബുക്കല്ല പി.പി.ഒ.
            എന്താണ്‌ പി.പി.ഒ.? അതെന്റെ പെൻഷൻ ബുക്കാണ്‌,” ഇതായിരിക്കും ഭൂരിഭാഗം പെൻഷൻകാരുടെയും പ്രതികരണം.
            പെൻഷൻ പേമെന്റ് ഓർഡർ എന്നതിന്റെ ചെരുക്കെഴുത്താണ്‌ പി.പി.ഒ. അപ്പോഴത് പെൻഷൻ  പേമെന്റ് ഓർഡർ - പെൻഷൻ അംഗീകരിച്ച് എ.ജി (അക്കൗണ്ടന്റ് ജനറൽ) യിൽ നിന്നും കിട്ടുന്ന ഉത്തരവാണ്‌ പി.പി.ഒ. ഇതിനു രണ്ടു ഭാഗങ്ങൾ ഉണ്ടായിരിക്കും. അവയിൽ ഒരെണ്ണം പെൻഷൻകാരനുള്ളതും( ഇതിനെ പെൻഷനേഴ്സ് ഹാഫ് എന്നു പറയും) മറ്റേത് പെൻഷൻ വിതരണ അധിക്കാരി (ട്രഷറി) ക്കുള്ളതും (ഇത് ഡിസ്ബേഴ് സേർസ് ഹാഫ് എന്നറിയപ്പെടുന്നു.) ആയിരിക്കും.

പി.പി.ഒ ൽ എന്തൊക്കെ ഉണ്ടാകും?

                                    1. പെൻഷൻ അംഗീകരിച്ചുകൊണ്ടുള്ള ഉത്തരവ്

                                     2. കമ്യൂട്ടേഷൻ അംഗീകരിച്ചുകൊണ്ടുള്ള ഉത്തരവ്

                                    3. ഡി.സി.ആർ.ജി. അംഗീകരിച്ചുകൊണ്ടുള്ള ഉത്തരവ്

            ഇവ കൂടാതെ പെൻഷൻകാരനെ സംബന്ധിക്കുന്ന, അയാളുടെ സേവനത്തെ സംബന്ധിക്കുന്ന, നാമനിർദ്ദേശങ്ങളെ സബന്ധിക്കുന്ന വിവിധ കാര്യങ്ങളും ഉണ്ടായിരിക്കും. ഇവയെല്ലാം ട്രഷറി ഹാഫിലും പെൻഷനർ ഹാഫിലും ഉണ്ടായിരിക്കും എന്നു പ്രത്യേകം പറയേണ്ടതില്ലല്ലോ. പെൻഷനർ ഹാഫിലെ വിവിധ ഉത്തരവുകൾ ചേർത്ത് സ്റ്റാപ്ലർ ചെയ്ത് പുസ്തക രൂപത്തിൽ ട്രഷറിയിൽ നിന്നും പെൻഷൻകാരനു തരുന്നതിനാൽ ഇതിനെ പെൻഷനുമായി ബന്ധപ്പെട്ട പുസ്തകമായി പെൻഷൻകാരൻ കരുതന്നതിൽ അദ്ദേഹത്തെ കുറ്റം പറയാൻ പറ്റില്ല. വാസ്തവത്തിൽ പെൻഷൻ പുസ്തകം പെൻഷൻ അനുവദിച്ചു കിട്ടുവാനുള്ള അപേക്ഷയാണ്‌.

            പെൻഷൻകാരനെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനപ്പെട്ട ഒരു രേഖയാണ്‌ പി.പി.ഒ. ഇതിന്റെ ഒറിജിനൽ വീട്ടിൽ ഭദ്രമായി സൂക്ഷിച്ചു വെക്കണം.പി.പി.ഒ.യുടെ ഒറിജിനൽ വീട്ടിൽ എവിടെ വച്ചിരിക്കുന്നു എന്ന കാര്യം കുടുംബ പെൻഷനുള്ള നോമിനിയെങ്കിലും അറിഞ്ഞിരിക്കണം. സാധാരണ ആവശ്യങ്ങൾക്കായി പി.പി.ഒ.യുടെ ഒരു ഫോട്ടോ കോപ്പി ഉപയോഗിക്കുന്നതായിരിക്കും നല്ലത്.

പി.പി.ഒ. യിൽ ഉണ്ടായിരിക്കേണ്ട രണ്ടു കാര്യങ്ങൾ

          പി.പി.ഒ.യിൽ രണ്ടുകാര്യങ്ങൾ വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ടോ എന്ന് പി. പി. ഒ. കയ്യിൽ കിട്ടുന്ന സമയത്തു തന്നെ നോക്കി ഉറപ്പു വരുത്തേണ്ടതാണ്‌. അങ്ങനെ ചെയ്യാത്ത സുഹൃത്തുക്കൾ ഇപ്പോൾ തന്നെ അതു ചെയ്യൂ. ഏതെന്നല്ലേ?

          1. കുടുംബ പെൻഷനുള്ള നോമിനിയുടെ പേര്‌, ബന്ധം, ജനനതിയതി എന്നിവ  പി.പി.ഒ.യിൽ           രേഖപ്പെടുത്തിയിട്ടുണ്ടോ എന്നു പരിശോധിക്കണം.

          2. ജീവിതകാല കുടിശ്ശിക (Life Time Arrear) ക്കുള്ള നാമനിർദ്ദേശം പി.പി.ഒ.യിൽ രേഖപ്പെടുത്തി           യുട്ടുണ്ടോ എന്നു നോക്കണം.

          ചില വ്യക്തികൾക്കു കിട്ടിയ പി.പി.ഒ.യിൽ ഇവ രേഖപ്പെടുത്തിയിട്ടില്ല എന്നു ഞാൻ കണ്ടിട്ടുണ്ട്. ഇവ രണ്ടും വളരെ പ്രധാനപ്പെട്ട കാര്യങ്ങളാണ്‌. പെൻഷൻകാരന്റെ കാലശേഷം കുടുംബ പെൻഷനും ജീവിതകാല കുടിശ്ശികയും അർഹരായ വ്യക്തികൾക്കു ബുദ്ധിമുട്ടില്ലാതെ കിട്ടുവാൻ പി.പി.ഒ.യിലെ നാമ നിർദ്ദേശ രേഖപ്പെടുത്തലുകൾ സഹായിക്കും. അവയുടെ അഭാവത്തിൽ കുടുംബ പെൻഷനും  ജീവിത കാല കുടിശ്ശികയും നേടിയെടുക്കുവാൻ അവകാശികൾക്കു കടമ്പകൾ പലതും കടക്കേണ്ടിവരും. പല വ്യക്തികളും ആ കടമ്പകളെ മറികടക്കുവാൻ സാധിക്കാതെ തളർന്നു പോയ ഉദാഹരണങ്ങൾ ധാരാളം.

          അതിനാൽ മേൽപറഞ്ഞ രണ്ടു നാമ നിർദ്ദേശങ്ങൾ  പി.പി.ഒ. യിൽ ഇല്ല എങ്കിൽ അവ രേഖപ്പെടുത്തി കിട്ടുവാൻ ആവശ്യമായ നടപടികൾ ഉടനെ സ്വീകരിക്കേണ്ടതാണ്‌.

അതെങ്ങനെ എന്ന് അടുത്ത കുറിപ്പിൽ പ്രതീക്ഷിക്കാം. (തുടരും)


കുടുംബ പെൻഷനുള്ള നാമ നിർദ്ദേശം പി.പി.ഒ ൽ ഇല്ലെങ്കിൽ  എന്തു ചെയ്യണം?

കുടുംബ പെൻഷനുള്ള നാമ നിർദ്ദേശം പി.പി.ഒ ൽ ഇല്ലെങ്കിൽ   ആയത് രേഖപ്പെടുത്തി കിട്ടുവാൻ പെൻഷൻ കാരൻ ഉണർന്നു പ്രവർത്തിക്കണം. കുടുംബ പെൻഷനുള്ള ആദ്യ അവകാശി ജീവിത പങ്കാളിയാണ്‌. ജീവിത പങ്കാളിയുടെ പേരു നാമനിർദ്ദേശം ചെയ്യപ്പെടാതിരുന്നത് എന്തുകൊണ്ട്?

കാരണങ്ങൾ പലതാകാം. ഏതാനും കാരണങ്ങൾ ചുവടെ രേഖപ്പെടുത്താം:

1. പെൻഷൻ ബുക്ക് തയ്യാറാക്കി അയക്കുന്ന സമയത്ത് ഫാമിലി പെൻഷൻ നോമിനിയുടെ പേരു നിർദ്ദേശിച്ചിരിക്കില്ല.

2. Details of Family (Form No. 5a) പൂരിപ്പിച്ച് നല്കിയിരിക്കില്ല. അജ്ഞതയാലോ അബദ്ധവശാലോ ആകാമിത്.

3. പെൻഷൻ ബുക്ക് എഴുതി സഹായിച്ച വ്യക്തി ഇക്കാര്യം ഓർമ്മിപ്പിച്ചിരിക്കില്ല.

4. ജീവിത പങ്കാളിയുമായുള്ള ചില്ലറ സൗന്ദര്യ പിണക്കം മൂലം പെൻഷനർ മനഃ പ്പൂർവ്വം ചെയ്തതുമാകാം.

5. മേൽ പരിശോധനകൾ നടത്തിയ ഓഫീസ് മേധാവി, പി.എസ്.എ. എന്നിവർ ഇക്കാര്യം കണ്ടെത്തി പോരായ്മകൾ നികത്താൻ നടപടി എടുത്തിരിക്കില്ല.

6. വിരമിക്കൽ സമയത്ത് വിവാഹം കഴിഞ്ഞിരിക്കില്ല.

7. പിന്നീട് വിവാഹം കഴിഞ്ഞുവെങ്കിൽ തന്നെ ജീവിത പങ്കാളിയുടെ പേര്‌ ചേർക്കുന്ന കാര്യം പെൻഷനർ ശ്രദ്ധിക്കുകയോ മറ്റുള്ളവർ  അദ്ദേഹത്തെ അതിന്‌ പ്രേരിപ്പിക്കുകയോ ചെയ്തിരിക്കില്ല.

8. പി.പി.ഒ. തയ്യാറാക്കുന്ന സമയത്ത് കുടുംബ പെൻഷൻ നോമിനി യുടെ പേര്‌  ടൈപ്പ്  ചെയ്തു ചേർക്കാൻ ടൈപ്പിസ്റ്റ് വിട്ടുപോയതാകാം.

ഇനിയും മറ്റനേകം കാരണങ്ങൾ ഉണ്ടാകാം

കാരണമെന്തായാലും ഫമിലി പെൻഷനുള്ള നാമനിർദ്ദേശം ഉടൻ നടത്തി പി.പി.ഒ. ഇൽ രേഖപ്പെടുത്തി വാങ്ങണം. പെൻഷനർ ജീവിച്ചിരിപ്പുണ്ടെങ്കിൽ കാര്യം താരതമ്യേന എളുപ്പമാണ്‌.

എന്തു ചെയ്യണം?    

          താഴെ പറയുന്ന രേഖകൾ തയ്യാറാക്കുക                

1. ജീവിത പങ്കാളിയുടെ പേരു നിർദ്ദേശിക്കാതെ വരുവാൻ ഇടയാക്കിയ കാര്യങ്ങൾ വിശദീകരിച്ചുകോണ്ടുള്ള           കവറിങ്ങ് ലെറ്റർ

2. കുടുംബ വിവരങ്ങൾ (Details of Family  Members) ചേർക്കാനുള്ള ഫോം 5എ പൂരിപ്പിക്കുക( ഇതിൽ           കുടുംബത്തിലെ എല്ലാ അംഗങ്ങളുടെയും വിവരങ്ങൾ ചേർക്കുന്നതിൽ തെറ്റില്ല)

3. ജീവിത പങ്കാളിയെ സംബന്ധിച്ച വിവരങ്ങൾ (ഡിസ്ക്രിപ്റ്റീവ് റോൾ) ഫോം 6 എ യിൽ പൂരിപ്പിക്കുക.

4. പെൻഷനറുടെയും ജീവിത പങ്കാളിയുടെയും ജോയിന്റ് ഫോട്ടോ ഗ്രാഫ്

5. വിവാഹ രേഖയുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പ്

6. ജീവിത പങ്കാളിയുടെ തിരിച്ചറിയൽ രേഖ (ആധാർ കാർഡ്) യുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പ്

7. ജീവിത പങ്കാളിയുടെ ജനനതിയതി രേഖ

8. നിലവിലുള്ള പി.പി. ഒ. യുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പ്.

ഐറ്റം 3 തയ്യാറാക്കുമ്പോൾ ശ്രദ്ധിക്കേണ്ടകാര്യങ്ങൾ

          നോമിനിയുടെ ഡിസ്കിപ്റ്റീവ് റോളിൽ പേര്‌, ജനനതിയ്യതി, ഉയരം, തിരിച്ചറിയുവാനുള്ള  ശാരീരിക അടയാളങ്ങൾ 2 എണ്ണം, ഫോട്ടോ (ജോയിന്റ് ഫോട്ടോ ഉള്ളതിനാൾ ഇവിടെ ഒഴിവാക്കിയാലും കുഴപ്പമില്ല), ഇടതു കൈയുടെ 5 വിരലുകളുടെ അടയാളങ്ങൾ, ഒപ്പ് എന്നിവ ആവശ്യപ്പെടുന്നുണ്ട്. മാത്രമല്ല 2 സാക്ഷി കളുടെ ഒപ്പും 2 ഗസറ്റഡ് ഓഫീസർമാരുടെ സാക്ഷ്യപ്പെടുത്തലും അനിവാര്യമാണ്‌.

എങ്ങനെ അപേക്ഷിക്കണം? മേൽ നടപടികൾ എന്തൊക്കെ?

          മുകളിൽ കൊടുത്തിട്ടുള്ള 8 രേഖകളും 4 സെറ്റ് തയ്യാറാക്കുക. അവയിൽ ഒരെണ്ണം സ്വന്തം ആവശ്യത്തിനായി വീട്ടിൽ സൂക്ഷിക്കുക.  ബാക്കി 3 സെറ്റ് അപേക്ഷകൾ അവസാനം ജോലി ചെയ്ത ഓഫീസ് മേധാവി വഴി പി. എസ്. എ. ക്ക് അയക്കുക. ഓഫീസ് മേധാവി ആവശ്യമായ നടപടികൾക്കു ശേഷം 2 സെറ്റ് അപേക്ഷകൾ പെൻഷൻ സാങ്ഷനിങ്ങ് അതോറിറ്റി (പി. എസ്. എ) ക്ക് അയക്കും.

          പി. എസ്. എ. നാമനിർദ്ദേശം അംഗീകരിച്ച് മേലൊപ്പിട്ട് ഒരു സെറ്റ് അപേക്ഷ ഓതറൈസേഷനായി എ. ജി. (അക്കൗണ്ടന്റ് ജനറൽ)ക്ക് അയക്കും. എ. ജി. ഓതറൈസേഷൻ നടത്തി, കുടുംബ പെൻഷൻ നാമനിർദ്ദേശം പി. പി. ഒ. യുടെ 2 ഭാഗങ്ങളിലും എഴുതി ചേർക്കുവാൻ ട്രഷറി ഓഫീസർക്ക് നിർദ്ദേശം നല്കിക്കൊണ്ട് ഉത്തരവ് അയക്കും. അതിന്റെ കോപ്പി പെൻഷനർക്കും ലഭിക്കുന്നതാണ്‌. ആ കത്തു കിട്ടിയാൽ പെൻഷനർ തന്റെ പക്കലുള്ള  പി.പി.ഒ.  യുമായി ട്രഷറി ഓഫീസറെ സമീപിക്കണം. അദ്ദേഹം ഫാമിലി പെൻഷനുള്ള നാമനിർദ്ദേശം പി.പി.ഒ. യുടെ ട്രഷറിയിൽ സൂക്ഷിക്കുന്ന ട്രഷറി ഹാഫിലും പെൻഷനറുടെ പക്കലുള്ള പെൻഷനേഴ്സ് ഹാഫിലും രേഖപ്പെടുത്തി തരും.

പി.പി.ഒ. യുടെ ട്രഷറി ഹാഫിലും പെൻഷനേഴ്സ് ഹാഫിലും രേഖപ്പെടുത്തി തരും.

മേൽ നടപടികൾ എന്തൊക്കെ?റാ നല്കും കൊടുക്കും ലഭിക്കു ട്രഷറിയിൽ സൂക്ഷിക്കുന്ന പെൻഷനറുടെ പക്കലുള്ള

അടുത്ത പ്രശ്നം തൂടർന്നുള്ള ലക്കങ്ങളിൽ നാം ചർച്ച ചെയ്യും. മാന്യ സുഹൃത്തുക്കളുടെ അനുഭവങ്ങൾ പങ്കുവെക്കണം, നിർദ്ദേശങ്ങളും അഭിപ്രായങ്ങളും രേഖപ്പെടുത്തണം. എങ്കിൽ മാത്രമെ ഈ ചർച്ച കൊണ്ട് വിചാരിച്ച ഫലം ലഭിക്കൂ. സഹകരണങ്ങൾ പ്രതീക്ഷിച്ചുകൊണ്ട്,

സ്നേഹാശംസകളോടെ,

ശിവദാസ് മാസ്റ്റർ പഴമ്പിള്ളി

ഫോൺ: 9495655019.