WELCOME

ഏവർക്കും മംഗളാശംസകൾ! വായിച്ചു വളരുക! ചിന്തിച്ചു വിവേകം നേടുക! മംഗളാശംസകൾ!

WELCOME

WELCOME TO THE WEBSITE OF SIVADAS MASTER PAZHAMPILLY

Saturday, 13 May 2017

ANT IS THE STAR ഉറുമ്പാണ്‌ താരം (Article by Sivadas Master Pazhampilly)


ഉറുമ്പാണ്‌ താരം
 


          ഭൂമിയിൽ കൂട്ടംകൂട്ടമായി അരിച്ചു നടക്കുന്ന ഒരു വിഭാഗം പ്രാണികളാണ്‌ ഉറുമ്പുകൾ. ഇവയെ ഇറുമ്പ്, എറുമ്പ് എന്നെല്ലാം പ്രാദേശികമായി പറയാറുണ്ട്. ഇറുക്കുന്നതാണ്‌ ഇറുമ്പ്. ഇറുക്കുക എന്ന പദത്തിന്‌  ഞെക്കുക, കൊമ്പു കൊണ്ട് കുത്തുക, കടിക്കുക, ദശിക്കുക എന്നെല്ലാം അർത്ഥമുണ്ട്. ഉറുമ്പു കടി ഏല്ക്കാത്ത മാനവർ വിരളമാണല്ലോ. (തുടരും)

വിവിധയിനം ഉറുമ്പുകൾ

          കട്ടുറുമ്പ്, നീറ്റുറുമ്പ്, നെയ്യുറുമ്പ്, പാമ്പുറുമ്പ്, പുളിയുറുമ്പ്, ശവംതീനിയുറുമ്പ്, കുനിയൻ, അരിച്ചാൻ (അരിച്ചാണി), പ്രാന്തനുറുമ്പ്  എന്നിങ്ങനെ എത്രയൊ തരം എറുമ്പുകളാണെന്നോ ഉള്ളത്. (തുടരും)

നാട്ടുറുമ്പുകളും കാട്ടുറുമ്പുകളും

          മനുഷ്യരുടെ വാസ സ്ഥലങ്ങൾക്കു സമിപം വസിക്കുന്ന എറുമ്പുകളാണ്‌ നാട്ടുറുമ്പുകൾ എന്നറിയപ്പെടുന്നത്. ഇവയെയാണ്‌ നമ്മുടെ വീടുകളിലും മറ്റും സർവ്വ സാധാരണമായി കണ്ടു വരുന്നത്. വളരെ ചെറിയ സുഷിരത്തിൽ കൂടി കടന്നു  വീടിന്റെ ഉള്ളിലും വിള്ളലുകളിലും പുറമെ  മണ്ണിനടിയിൽ പൊത്തുകളിലും അനേകായിരം എണ്ണമുള്ള സമൂഹമായി ഇവ ജീവിക്കുന്നു. മനുഷ്യരുടെ ഭക്ഷണാവശിഷ്ടങ്ങൾ, ചെറു പ്രാണികളും ഇഴജന്തുക്കളും അവയുടെ മൃതശരീരങ്ങളും ഭക്ഷിച്ചാണ്‌ ഇവ ജീവൻ നിലനിറുത്തുന്നത്.

          കാട്ടുറുമ്പുകൾ കാണപ്പെടുന്നത് മനുഷ്യവാസം കുറഞ്ഞ കാനനപ്രദേശങ്ങളിലാണ്‌. ഇവ മാളങ്ങളിലും മരപ്പൊത്തുകളിലും മൺകൂ​‍ന(വാത്മീകം, ചിതൽപുറ്റ്)കളിലും കോടിക്കണക്കിനു അംഗ സംഖ്യയുള്ള കോളണികൾ സ്ഥാപിച്ച് അജയ്യരായി വസിക്കുന്നു. ഇവരുടെ സാമ്രാജ്യം കാട്ടിലെ അതി ഭീകരരായ ഹിംസ്രജന്തുക്കൾക്കു പോലും ഭയമാണ്‌. കാട്ടുറുമ്പുകൾ കൂടുതൽ ഉപദ്രവകാരികളും ആക്രമണകാരികളും ആണ്‌. ജീവനുള്ള മൃഗങ്ങളേയും മനുഷ്യരേയും വരെ കാട്ടുറുമ്പുകൾ ആയിരക്കണക്കിനു എണ്ണം ഒന്നിച്ച്  ആക്രമിക്കുകയും ഇരയെ പൊതിഞ്ഞ് തിന്നു തീർക്കുകയും ചെയ്യും. കാട്ടുറുമ്പുകൾ ഭൂരിഭാഗവും വിഷവീര്യം കൂടിയവയാണ്‌. (തുടരും)

സാമൂഹ്യ ജീവിയായ ഉറുമ്പുകൾ


          സംഘജീവിതം നയിക്കുന്നവരാണ്‌ ഉറുമ്പുകൾ. സംഘടനാ ശക്തിയിൽ വിശ്വസിക്കുന്ന സാമൂഹ്യ ജീവികളാണിവ. പ്രയത്നശാലികളാണ്‌ ഉറുമ്പുകൾ. തന്റെ ശരീരഭാരത്തേക്കാൾ അനേകം മടങ്ങ് ഭാരമുള്ള വസ്തുക്കൾ വലിച്ചുകൊണ്ട് പോകുന്നതു കണ്ടാൽ നാം അത്ഭുതപ്പെടും. ഇത്രയും ചെറിയ ജീവി വളരെ വലിയൊരു ഭാരം ലക്ഷ്യ സ്ഥാനത്തെത്തിക്കുന്നത് കാണുമ്പോൾ, ‘എനിക്കൊന്നും ഇത്രയും ഭാരിച്ച പണി ചെയ്യാനാവില്ലഎന്നു പറയുന്ന നാം ലജ്ജിച്ചു തല താഴ്ത്തുക തന്നെ ചെയ്യണം. സഹകരണ ബോധത്തോടെ, കർമ്മകുശലതയോടെ കാര്യങ്ങൾ കൈകാര്യം ചെയ്യുന്നതിൽ മിടുക്കരാണിവർ ഉറുമ്പുകൾ. (തുടരും)

ഉറുമ്പും ഭാഷയും

          ഉറുമ്പുകളുമായി ബന്ധപ്പെട്ട് അനേകം ഭാഷാശൈലികളുണ്ട്.  ഏതാനും ഉദാഹരണങ്ങൾ ചുവടെ ചേർക്കുന്നു.

          (1) അരുമ്പന്റെ മുതൽ ഉറുപരിക്കും

          (2) സ്വർഗ്ഗത്തിലെ കട്ടുറുമ്പാകുക

          (3) കുനിയൻ മദിച്ചാലും മുട്ടോളം (തുടരും)

ഉപദ്രവകാരികളും നിരുപദ്രവകാരികളും

          ചോണൻ (ചോണൽ, ചോനൻ) എന്ന പേരിൽ അറിയപ്പെടുന്ന ചുവന്ന നിറമുള്ള ഒരു തരം ഉറുമ്പുകളുണ്ട്. അവ മനുഷ്യരെ ഉപദ്രവിക്കാറില്ല.

          മനുഷ്യ പ്രകൃതിക്കും വലിയ നാശനഷ്ടങ്ങൾ ഉണ്ടാക്കുന്ന ഒരു വിഭാഗം ഉറുമ്പുകളാണ്‌ ചിതൽ (ചിതർ). ഇവ മരവും മറ്റും കാർന്നു തിന്നും.  ഒരു വർഷത്തിൽ അനേകം കോടി രൂപയുടെ തടി ഉല്പന്നങ്ങൾ ചിതലരിച്ചു പോകുന്നതായാണ്‌ കണക്കുകൾ സൂചിപ്പിക്കുന്നത്‌. വിലപ്പെട്ട താളിയോല ഗ്രന്ഥങ്ങളും മറ്റു പല രേഖകളും (കടലാസിൽ തയാറാക്കിയവ) ചിതൽ മൂലം നഷ്ടമാകുന്നത് നിത്യ സംഭവമാണ്‌.

          മറ്റൊരു തരത്തിൽ ചിന്തിച്ചാൽ, ദോഷകാരികളാണെങ്കിലും ചിതലുകൾ ചില ഉപകാരങ്ങളും ചെയ്യുന്നുണ്ട്. പ്രകൃതിയിൽ ഉപേക്ഷിക്കപ്പെട്ട തടികൾ, തടി ഉല്പന്നങ്ങൾ ജീവികൾക്ക് ശല്യമാകാതെ തിന്നുതീർക്കുകയും അവയെ മണ്ണാക്കി മാറ്റുകയും ചെയ്യുന്നതിവരാണ്‌. (തുടരും)

ഉറുമ്പു കടിച്ചാൽ

          പുളിയുറുമ്പ് കടിച്ചാൽ നീറ്റൽ അനുഭവപ്പെടുന്നത് അവ നമ്മുടെ ശരീരത്തിൽ ഫോമിക്ക് ആസിഡ് എന്ന അമ്ളം  പുരട്ടുന്നതിനാലാണ്‌. ഈ അമ്ളം തൊലിയിൽ പൊള്ളൽ ഉണ്ടാക്കുന്നതിനാൽ നമുക്ക് ശക്തിയായ നീറ്റൽ അനുഭവപ്പെടുന്നു. (തുടരും)

ഉറുമ്പു ലോകത്തെ തൊഴിൽ വിഭാഗങ്ങൾ

          വൈവിദ്ധ്യമായ തൊഴിലുകളിൽ ഏർപ്പെടുന്നവരാണ്‌ ഉറുമ്പുകൾ. കർഷകർ, പാചകക്കാർ, അദ്ധ്യാപകർ, വാസ്തുശില്പികൾ, രാജ്ഞികൾ, കാര്യസ്ഥർ, ആസൂത്രണ വിദഗ്ദ്ധർ, ഭടന്മാർ, ശിശുപരിപാലകർ, തൊഴിലാളികൾ, ചികിത്സകർ എന്നു തുടങ്ങി ഉറുമ്പു ലോകത്ത് ഇല്ലാത്ത തൊഴിൽ വിഭാഗങ്ങൾ ഇല്ലെന്നു വേണം പറയാൻ.

ഉറുമ്പുകൾ മനുഷ്യനു മാതൃക

          തൊഴിലിന്റെ അടിസ്ഥാനത്തിലുള്ള ഒരു വർഗ്ഗീകരണം എല്ലായിനം ഉറുമ്പു വിഭാഗങ്ങളിലും ദൃശ്യമാണ്‌. ്‌. ഓരോയിനം ഉറുമ്പു  സമൂഹത്തിലേയും ഓരോ അംഗത്തിനും ഒരു നിശ്ചിത സ്ഥാനവും അതിനു അനുസൃതമായ തൊഴിലും ഉണ്ടായിരിക്കും. ആ അംഗത്തിൽ നിക്ഷിപ്തമായ കർത്തവ്യം പൂർത്തിയാക്കേണ്ടത് ആ അംഗത്തിന്റെ മൗലിക കടമയാണ് തങ്ങളുടെ ലക്ഷ്യം വിജയകരമായി നേടാനാവശ്യമായ ആസൂത്രണം നടത്തി, കാര്യക്ഷമമായ  ഏകോപനത്തിലൂടെ സഹകരണ മനോഭാവത്തൊടെ കർമ്മ മണ്ഡലത്തിൽ ആത്മാർത്ഥമായ സേവനം കാഴ്ച വെക്കുന്ന ഉറുമ്പുകൾ അഭിന്ദനം അർഹിക്കുന്നു. അവർ മനുഷ്യ രാശിക്കു അനുകരണീയരാണ്‌ എന്നും. (തുടരും)

ഉറുമ്പുകളും ഔഷധങ്ങളും

          എല്ലാ തരം ചികിത്സാരീതികളിലും പ്രാണികളേയും അവയിൽ നിന്നും ലഭിക്കുന്ന സ്രവങ്ങളേയും രോഗചികിത്സക്കായി പ്രയോജനപ്പെടുത്തുന്നുണ്ട്.

          ചിതൽ പുറ്റിലെ മണ്ണും (ചിലർ ചിതലിനെയും) കടുകെണ്ണയും ചേർന്ന ഔഷധം ഊരു സ്തംഭം എന്ന അസുഖത്തിന്റെ ചികിത്സയിൽ ഉപയോഗിക്കുന്നു. കട്ടുറുമ്പിൽ നിന്നും ലഭിക്കുന്ന സ്രവങ്ങൾ വിയാഗ്രയിൽ (Viagra) ഫലപ്രദമായി ഉപയോഗിക്കുന്നു. (തുടരും)

ആന്റി ബയോടിക്കുകൾ നിർമ്മിക്കുന്ന ഉറുമ്പുകൾ

          ഫോമിക്ക പരലുഗുബ്രിസ് (Formica Paralugubris) എന്ന ശാസ്ത്ര നാമത്താൽ അറിയപ്പെടുന്ന തടിയുറുമ്പുകളിൽ രസതന്ത്രജ്ഞരും ഗവേഷകരും ഉണ്ടത്രെ. ഈ ഉറുമ്പുകൾ അവയുടെ ശരീരത്തിൽ നിന്നും പുറപ്പെടുവിക്കുന്ന രാസവസ്തുക്കളും മരത്തടിയിലെ പശയും ചേർത്ത് ഉണ്ടാക്കുന്ന മിശ്രിതങ്ങൾ വളരെ അധികം ഗുണകാരിയായ ആന്റിബയോട്ടിക്കുകളാണ്‌. ഉറുമ്പു സമൂഹത്തിൽ മാരകമായ മാറാവ്യാധികൾ പടർന്നു പിടിക്കാതെ ഉറുമ്പുകളെ സംരക്ഷിക്കുന്നത് അവയുണ്ടാക്കുന്ന ഇത്തരം ആന്റി ബയോട്ടിക്കുകളാണ്‌.

          ഉറുമ്പു ലോകത്തെ ആരോഗ്യം സംരക്ഷിക്കുന്ന ഇത്തരം ആന്റി ബയോടിക്കുകൾ ശേഖരിച്ച് മനുഷ്യർ പഠന-പരീക്ഷണങ്ങൾ നടത്തി തുടങ്ങി.  ആ ആന്റിബയോടിക്കുകളുടെ പ്രവർത്തനമെന്താണ്‌?, അവയുടെ ഘടന എന്ത്?, അവ മനുഷ്യരിൽ എങ്ങനെ പ്രതിപ്രവർത്തിക്കും?, അവ എങ്ങനെ നിർമ്മിക്കാം? എന്നിങ്ങനെ പല കാര്യങ്ങളും നാം ഗവേഷണത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നു. ഈ ഗവേഷണങ്ങൾ വഴി നാം കണ്ടെത്തുന്ന കാര്യങ്ങൾ മനുഷ്യ വംശത്തിന്റെ ആരോഗ്യ സംരക്ഷണത്തിന്റെ അടിസ്ഥാന ശിലകളായി മാറും. അതിനാൽ തീർച്ചയായും പറയാം - ഉറുമ്പുകളാണ്‌ താരം. (തുടരും)

(തുടരും)

 

           

 

 

 
 
 

Thursday, 2 February 2017

z


y


x


FIRST ATM ? ആദ്യത്തെ എ.ടി. എം. ആര്‌ എന്ന് എവിടെ സ്ഥാപിച്ചു?(ലേഖനം - രചന - ശിവദാസ് മാസ്റ്റർ പഴമ്പിള്ളി 17022010)


ആദ്യത്തെ എ.ടി. എം.

ആര്‌ എന്ന് എവിടെ സ്ഥാപിച്ചു?

(ലേഖനം - രചന -  ശിവദാസ് മാസ്റ്റർ പഴമ്പിള്ളി 17022010)

       ATM എന്നു താങ്കൾ കേട്ടിരിക്കുമല്ലൊ. ചിലപ്പോൾ അതിൽ നിന്നും പണിയും കിട്ടിയിരിക്കും താങ്കൾക്ക്. എന്താണ്‌ എ.ടി.എം? സ്വയം പ്രവർത്തിക്കുന്ന ധന കൈമാറ്റ യന്ത്രം (Automatic Tendering Machine - ATM) ആണത്. എന്നാൽ ഈയിടെയായി അത് ആളെ തെണ്ടിക്കും മാരണം (Aale Thendikkum Maaranam) ആയി രൂപം പ്രാപിച്ചു എന്നാണ്‌ പൊതുജന മതം.

       എ.ടി. എം. ആദ്യമായി ആവിഷ്കരിച്ചതും ഉപയോഗിച്ചതും ഭാരതത്തിലാണത്രെ. അതിനുള്ള തെളിവുകൾ പുരാണങ്ങളിലും കഥാസരിത്സാഗരം എന്ന ഗ്രന്ഥത്തിലും ഉണ്ട്. അത്യാവശ്യ കാര്യങ്ങൾ ഇങ്ങനെ പുനഃരാലേഖനം ചെയ്യാം:

        പുരാണ പ്രസിദ്ധമായ നഗരമാണല്ലോ ചിത്രകൂടം. സമ്പന്നരായ വ്യവസായികളും കച്ചവടക്കാരും തിങ്ങിപ്പാർക്കുന്നു അവിടെ. അവരിൽ ഒരാൾ ധനികനും രത്നവ്യാപാരിയും ആയ രത്നവർമ്മാവ് ആണ്‌. അദ്ദേഹത്തിനൊരു പുത്രൻ പിറന്നു. സുഖ സമ്പത്തിൽ വായിൽ വെള്ളിക്കരണ്ടിയുമായി അവൻ വളർന്നു. അക്കാലത്തെ സാമൂഹ്യ സ്ഥിതി (കുടുംബ പാരമ്പര്യവും കണക്കിലെടുത്തോ എന്തോ?) പരിഗണിച്ചാവണം പിതാവ് പുത്രന്റെ ഭാവിയെ പറ്റി ചില മുൻകരുതലുകൾ കൈക്കൊണ്ടത്.

        തന്റെ പുത്രൻ ഈശ്വര ശർമ്മാവ് വേശ്യകളുടെ പിടിയിൽ അകപ്പെടരുത് എന്ന ചിന്തയാൽ ആ പിതാവിന്റെ ഉറക്കം ഏറെ കാലമായി നഷ്ടപ്പെട്ടിരിക്കയാണ്‌. പിതാവ് രഹസ്യമായി പലരോടും തന്നെ അലട്ടുന്ന പ്രശ്നത്തിന്റെ പരിഹാരം തേടി. പരസ്യമായി പറയാൻ പറ്റിയ കാര്യമല്ലല്ലൊ ഇത്. അവസാനം രത്നവർമ്മാവ് ഒരിടം കണ്ടെത്തി - വേശ്യാതന്ത്ര പഠനാലയം

        ചോരന്മാർ ചോർത്തിയെടുക്കാതെ പണം സൂക്ഷിക്കാൻ കഴിവേറിയർ കള്ളന്മാർ തന്നെ. അതിനാലല്ലെ പണപ്പെട്ടിയുടെ തക്കോൽ കള്ളന്റെ കയ്യിൽ ഏല്പ്പിക്കണം എന്നു പറയുന്നത്. കള്ളനല്ലെ കള്ളന്മാർ പണം മോഷ്ടിക്കുന്ന തന്ത്രങ്ങൾ അറിയുക, ആ തന്ത്രങ്ങളെ അതിജീവിക്കാൻ അറിയുന്നവനും അവനായിരിക്കുമല്ലൊ. ഈ ന്യായം അനുസരിച്ച് രത്നവർമ്മാവ് തന്റെ മകനെ വേശ്യകളുടെ പിടിയിൽ പെട്ട് വഞ്ചിതനാതിരിക്കാൻ വേണ്ട കാര്യങ്ങൾ പഠിപ്പിക്കാൻ അന്നാട്ടിലെ (കു?)പ്രസിദ്ധ വേശ്യയായ യമജിഹ്വയെ ഏല്പിച്ചു. യമജിഹ്വ വേശ്യാതന്ത്ര പഠനാലയം പ്രിൻസിപ്പാളും ഉടമയുമാണ്‌. അവർ മണിബാക് ഗ്യാരണ്ടിയോടെ കാര്യം ഏറ്റെടുത്തു. അവിടത്തെ പഠനശേഷം വ്യാപാരിയുടെ മകൻ വേശ്യകളുടെ പിടിയിൽ അകപ്പെടാനിടയായാൽ ഫീസും നഷ്ടപരിഹാരത്തുകയും ചേർത്ത് തിരിച്ച് നല്കും. വ്യവസ്ഥ കൾ സമ്മതിച്ച് വൻതുക ഫീസായി അടച്ച് മകനെ ആ സ്വാശ്രയ (പരാശ്രയ?) സ്ഥാപനത്തിൽ ചേർത്തു.

       യമജിഹ്വയുടെ അതിനിപുണ ശിക്ഷണത്തിൽ വേശ്യാതന്ത്രങ്ങളെല്ലാം പഠിച്ച ഈശ്വരശർമ്മാവ് ഗുരു ദക്ഷിണയും നല്കി സ്വഗൃഹത്തിൽ തിരിച്ചെത്തി.  

                പിതാവ് മകന്‌ 5 കോടി സ്വർണ നാണയങ്ങൾ നല്കി. അതുമായി ആ വൈശ്യ കുമാരൻ കാഞ്ചനപുരം നഗരത്തിലെത്തി, വ്യാപാരം നടത്തുവാൻ ആരംഭിച്ചു. അധികം താമസിയാതെ ആ മകൻ സുന്ദരി എന്ന വേശ്യയുടെ കുടുക്കിൽ അകപ്പെട്ട് പണമെല്ലാം പാഴാക്കി. കൂടെ ഉണ്ടായിരുന്ന സുഹൃത്ത് ഈശ്വരശർമ്മാവിനെ പിടിച്ചു വലിച്ച് പിതാവിനരികിൽ എത്തിച്ചു.

        പിതാവും പുത്രനും വേശ്യാതന്ത്ര പഠനാലയത്തിലെത്തി, അവിടത്തെ പഠനം നിഷ് പ്രയോജനമായെന്നും അതിനാൽ നഷ്ടപരിഹാരം കൊടുക്കണം എന്ന് ആവശ്യപ്പെട്ടു. യമജിഹ്വ നഷ്ടപ്പെട്ട പണം തിരിച്ചെടുക്കാൻ പുതിയ തന്ത്രം പഠിപ്പിക്കാമെന്നും അതും ഫലിച്ചില്ല എങ്കിൽ പണം തിരികെ നല്കാം എന്നും പറഞ്ഞു. യമജിഹ്വ ഈശ്വരശർമ്മവിനെ ആലജാലംഎന്നൊരു തന്ത്രമാണ്‌ പഠിപ്പിച്ചത്.  

ആലജാലം

       യമജിഹ്വയുടെ വീട്ടിൽ ആലൻ എന്നൊരു കുട്ടിക്കുരങ്ങനുണ്ടായിരുന്നു. യമജിഹ്വ അതിനെ ഈശ്വരശർമ്മാവിനു നല്കി. ആ കുരങ്ങിനെ ഒരു പ്രത്യേക വിദ്യ പഠിപ്പിച്ചതാണ്‌. അതിനു മുമ്പിൽ 5000 സ്വർണ്ണനാണയങ്ങൾ കൊണ്ടു വച്ചാൽ, ആ കുരങ്ങൻ അതു വിഴുങ്ങും. മാത്രമല്ല നാം ആവശ്യപ്പെട്ടാൽ 10, 20, 30, 40, 50, 100, 500,1000, 2000 എന്നിങ്ങനെ ആവശ്യാനുസരണം ഏതു തുകയും നമുക്ക്‌ ചർദ്ദിച്ചു തരും. ഇതാണ്‌ ആ കുരങ്ങനെ പഠിപ്പിച്ചിട്ടുള്ള വിദ്യ. ഇവനെ ഉപയോഗിച്ച്‌ സുന്ദരിയുടെ പക്കൽ നിന്നും സമ്പത്തെല്ലാം തിരിച്ചു പിടിക്കാനുള്ള സൂത്രവും യമജിഹ്വ ഈശ്വരശർമ്മന്‌ ഉപദേശിച്ചു.

       ഈശ്വരശർമ്മാവ്‌ വ്യാപാരചരക്കുകളും മറ്റുമായി വീണ്ടും കാഞ്ചനപുരത്തെത്തി. അദ്ദേഹത്തിന്റെ മോടിയും ധാടിയും പ്രശസ്തിയും നാട്ടിലെല്ലാം പരന്നു, സുന്ദരിയുടെ ചെവിയിലും എത്തി. സുന്ദരി വന്ന്‌ അയാളെ വീട്ടിലേക്ക്‌ ആനയിച്ചു.

        സുന്ദരിയുടെ വീട്ടിലേക്ക്‌ പുറപ്പെടുന്നതിനു മുമ്പ്‌ ആലൻ കുരങ്ങിന്‌ ആരും കാണാതെ അയ്യായിരം സ്വർണ്ണ നാണയങ്ങൾ വിഴുങ്ങാൻ നല്കിയിരുന്നു. സുന്ദരിയുടെ വീട്ടിലെത്തി പാനോചാരങ്ങൾ സ്വീകരിച്ച്‌ സന്തോഷവാനായ ഈശ്വരശർമ്മാവ്‌ കുരങ്ങിനെ വരുത്തി അതിനോടിങ്ങനെ നിർദ്ദേശിച്ചു:

        പാനോപചാരങ്ങൾക്ക്‌ 200ഉം വസ്ത്ര താംബൂലാദികൾക്ക്‌ 100ഉം സുന്ദരിയുടെ അമ്മക്ക്‌     100ഉം ബ്രാഹ്മണദാനത്തിന്‌ 150ഉം തോഴിമാർക്കായി 50ഉം സുന്ദരിക്ക് 400ഉം സ്വർണ്ണ     നാണയങ്ങൾ കൊടുക്കൂ.

        യജമാനന്റെ നിർദ്ദേശ പ്രകാരം ആലൻ ഓരോ തുകയും പ്രത്യേകം പ്രത്യേകം ചർദ്ദിച്ചു കൊടുത്തു. ഇതു കണ്ട് സുന്ദരി അത്ഭുതപരതന്ത്രയായി. അടുത്ത ദിവസവും പണവിതരണം ആലൻ വഴി നടന്നു.

       അന്ന് സുന്ദരി തന്റെ ഒരു ആശ ഈശ്വരശർമ്മാവിനെ അറിയിച്ചു:  

        ആ കുരങ്ങിനെ എനിക്കു വേണം.

        അതു പറ്റില്ല. അവനെ തരില്ല പണമെത്ര വേണമെങ്കിലും തരാം.

 ഇതു പറഞ്ഞ് അദ്ദേഹം ആലനോട് സുന്ദരിക്ക് 1000 സ്വർണ്ണ നാണയങ്ങൾ നല്കാൻ ആജ്ഞാപിച്ചു. ഉടനടി കുരങ്ങൻ 1000 സ്വർണ്ണം ചർദ്ദിച്ചു നല്കി.

       ഇതു കൂടി കണ്ടപ്പോൾ സുന്ദരിക്ക് ക്ഷമകെട്ടു. തന്റെ മുഴുവൻ സ്വത്തും ആഭരണങ്ങളും അമൂല്യ രത്നങ്ങളും  ഭവനവും കുരങ്ങനായി നല്കാൻ തസുന്ദരി യ്യാറായി. സുന്ദരിയുടെ എല്ലാ അപേക്ഷകളും ആദ്യമെ തള്ളിയെങ്കിലും, അവസാനം മസ്സില്ലാ മനസ്സോടെ എന്ന പോലെ ഈരശർമ്മാവ് സുന്ദരിയുടെ സർവ സ്വത്തുക്കളും സമ്പാദ്യവും വാങ്ങി കുരങ്ങനെ വിട്ടു കൊടുത്തു; അന്നു തന്നെ സ്വദേശത്തേക്ക് മടങ്ങി.

       യമജിഹ്വയുടെ നിർദ്ദേശങ്ങൾ ഫലവത്തായി, സ്വത്തുക്കളും കിട്ടി. ഈശ്വരശർമ്മാവും പിതാവും സന്തോഷത്തിലാറാടി.

ചങ്ങാതി മാരേ, ആലൻ ആണ്‌ ആദ്യത്തെ എ.ടി.എം.(Aalan Telling Machine)

(തുടരും)

Tuesday, 31 January 2017

BIRTH OF THE DEATH മരണത്തിന്റെ ജനനം (Article by Sivadas Master Pazhampilly)


മരണത്തിന്റെ ജനനം

(ലേഖനം - രചന -  ശിവദാസ് മാസ്റ്റർ പഴമ്പിള്ളി 12012017)

          മരണത്തിനു ജനനമോ? ഇതെന്തൊരു ഭ്രാന്തൻ തലവാചകം? ഇതല്ലേ മനസ്സിൽ? സുഹൃത്തേ, വാസ്തവത്തിൽ ഈ പ്രപഞ്ചത്തിൽ അനുനിമിഷവും മരണങ്ങൾ ജനിച്ചുകൊണ്ടിരിക്കുകയാണ്‌. ചിന്തിച്ചിട്ടുണ്ടോ താങ്കളത്? മരണത്തിന്റെ ജനനത്തെ പറ്റി മഹാഭാരതത്തിൽ ഒരു പരമാർശമുണ്ട് (മഹാഭാരതം ദ്രോണപർവ്വം). അത് ഇപ്രകാരം പുനരാലേഖനം ചെയ്യാം:

          ബ്രഹ്മദേവൻ തന്റെ കർത്തവ്യം മുറ തെറ്റാതെ, ഇടതടവില്ലാതെ തുടർന്നു കൊണ്ടേയിരുന്നു. ജീവികളുടെ സൃഷ്ടി. ഈ ലോകത്ത് ജീവികളുടെ എണ്ണം ക്രമാതീതമായി വർദ്ധിച്ചു. ജനിക്കുന്ന ജീവികൾക്കൊന്നും നാശമില്ല. ബ്രഹ്മാവിന്റെ നിഘണ്ടുവിൽ നാശം എന്നൊരു പദം തന്നെ അന്നില്ലായിരുന്നു. കാലചക്രം അതിന്റെ കറക്കവും തുടർന്നു. അതിനനുസരിച്ച് കലമേറെ കഴിഞ്ഞു എന്നു രേഖപ്പെടുത്തണം.

          ഒരിക്കൽ ബ്രഹ്മദേവന്‌ പതിവില്ലാത്ത ഒരു അതിഥിയെത്തി. ഇത്ര രാവിലെ ആരാണ്‌ തന്നെ കാണാനെത്തിയിരിക്കുന്നത്? ബ്രഹ്മൻ ചിന്തിച്ചു, യതൊരു എത്തും പിടിയും കിട്ടുന്നില്ല. (തുടരും)

HIGHLY DANGEROUS 'Y' RUS അത്യപകടകാരിയായ 'Yറസ് ' ( Article by Sivadas Master Pazhampilly)


അത്യപകടകാരിയായ Yറസ്

          ഭാരതത്തിലെ മുഴുവൻ ജനങ്ങളെയും ബാധിക്കുന്ന അത്യപകടകാരിയായ ഒരു Yറസ് പ്രത്യക്ഷപ്പെട്ടിരിക്കുന്നു എന്നു വേണം കരുതാൻ. താരതമ്യേന താഴ്ന്ന വരുമാനക്കാരും ഇടത്തരക്കാരും ചേർന്ന ഭൂരിപക്ഷ ഭാരതീയരെ ബാധിക്കുന്ന ഈ വൈറസിൽ നിന്നും മുക്തി നേടുക വളരെ വിഷമമാണ്‌. രോഗികളാണ്‌ ഈ വൈറസിന്റെ മുഖ്യ ഇരകൾ.

          ആരോഗ്യ പരിപാലന രംഗത്ത് ഇന്ത്യ വളരെ വലിയ കുതിച്ചു കയറ്റമാണ്‌ നടത്തിയിരിക്കുന്നത്. പക്ഷെ ഈ ആതുര സേവന മേഖല ഇന്ന് ഒരു വൻ വ്യവസായമായി മാറിക്കഴിഞ്ഞിരിക്കുന്നു. ഏതൊരു വ്യവസായത്തിന്റെയും ആദ്യന്തിക ലക്ഷ്യം ഒന്നു തന്നെ ആയിരിക്കുമല്ലൊ - പരമാവധി ലാഭം ഉണ്ടാക്കുക. ആരോഗ്യ പരിപാലന സ്ഥാപനങ്ങളും ഇക്കാര്യത്തിലൊട്ടും പിറകിലല്ല. ആശുപത്രികളിലും ക്ളിനിക്കുകളിലും ലാബറട്ടറികളിലും ആധുനിക സൗകര്യങ്ങൾ ഒരുക്കി ഈ വ്യവസായികൾ വലയും വിരിച്ച് സദാ ജാഗരൂകരായി രംഗത്തു നൃത്തമാടുന്നു. മുടക്കു മുതലിന്റെ, പ്രവർത്തന മൂലധനത്തിന്റെ ആയിരക്കണക്കിനു മടങ്ങ്  ലാഭം കൊയ്യാൻ കച്ചയും കെട്ടിയിരിക്കയാണ്‌ ഈ കഴുക കണ്ണുള്ളവർ. ഇത്തരം വ്യവസായികൾ ഭാരതത്തിലെ ഓണം കേറാമൂലകളിൽ പോലും തങ്ങളുടെ വലക്കണ്ണികൾ സ്ഥാപിച്ചു കഴിഞ്ഞിരിക്കുന്നു.

          ആധുനിക ചികിത്സാസൗകര്യങ്ങൾ രാജ്യത്തിന്റെ ഏതു മുക്കിലും മൂലയിലും ലഭ്യമാവുക എന്നത് നല്ല കാര്യം തന്നെയാണ്‌.  എന്നാൽ അതിനു നല്കേണ്ടിവരുന്ന പ്രതിഫലം രോഗിക്കോ ആ രോഗിയുടെ കുടുംബത്തിനോ താങ്ങാവുന്നതാണോ?

          കുടുംബത്തിലെ ഒരംഗത്തിനു വരുന്ന രോഗം ചികിത്സിക്കേണ്ടതല്ലേ? വേണം ചികിത്സിക്കണം. ചികിത്സാചെലവ് രോഗി അല്ലെങ്കിൽ അയാളുടെ കുടുംബക്കാർ അല്ലേ വഹിക്കേണ്ടത്? തീർച്ചയായും അതെ. ഈ രണ്ടു ചോദ്യങ്ങളുടെയും ഉത്തരം അനുകൂലമായതിനാൽ ചികിത്സ ആരംഭിക്കുകയും ക്രമേണ ചികിത്സാ ചെലവ് ഒരു താങ്ങ്ആകുമ്പോൾ പാതി വഴിയിലൊ അതിനു മുമ്പൊ ഉപേക്ഷിക്കേണ്ടി വരികയും ചെയ്യുന്ന അവസ്ഥയാണ്‌ ഏറെയും.

          ചികിത്സിക്കാതിരുന്നെങ്കിൽ ഒരു കുടുംബാംഗത്തിന്റെ ദാരുണ അന്ത്യം സഹിക്കേണ്ടിവരും ആ കുടുബത്തിന്‌. ചികിത്സിക്കാൻ തുടങ്ങിയപ്പോഴൊ? രോഗിയുടെയും കുടുംബത്തിന്റെയും ദാരുണ അന്ത്യമാണ്‌ സമൂഹത്തിനു കാണേണ്ടി വരുന്നത്. എന്തൊരു ദുസ്ഥിതി? ഈ വൈറസ്സിനെ തളക്കാൻ ആവശ്യമായ പ്രതി വൈറസ് (ആന്റിവൈറസ്) സമൂഹം കണ്ടെത്തണം. സമൂഹ മനസ്സിലാണ്‌ ചികിത്സ വേണ്ടത്. (തുടരും)

5


4


Tuesday, 17 January 2017

1


2


3


Dr. HOMI JAHANGIR BHABHA (ARTICLE BY SIVADAS MASTER PAZHAMPILLY)


Dr. Homi Jehangir Bhabha
 (ARTICLE BY SIVADAS MASTER PAZHAMPILLY)

H. J. BHABHA
(30 -10 1909 to 24 - 01 - 1966)
1.1     When I was a physics teacher, I used to ask my students, “Who is the ‘Father of Indian Nuclear Programme’?” and I was always satisfied with the answer ‘H.J. Bhabha’.
 
 1.2     H.J. Bhabha was an Indian nuclear physicist. He was the founding director of TIFR. TIFR is the short form of Tata Institute of Fundamental Research. He also served as the professor of physics at this Institute and led it into victorious achievements.
 
1.2      Bhabha was also the founding director of another well-known research institution namely the Trombay Atomic Energy Establishment. Now this institutions named is after him and is known as BARC - Bhabha Atomic Research Centre. Both these institutions were the corner-stones of development of nuclear research in Indian. They made India capable of developing nuclear weapons which Bhabha also supervised as its director.
 
2.0 Early life

         2.1 H. J. Bhabha was born into a wealthy and prominent industrial Parsi family. He was born on 30 October 1909. His father was Jehangir Hormusji Bhabha, a well known lawyer and his mother was Meheren. By his birth in this illustrious family with a long tradition of learning and service to the country, H.J. Bhabha was related to Dinshaw Maneckji Petit, and Dorabji Tata.

3.0 Education

3.1      Bhabha received his early education at Cathedral & John Connon School, Bombay (now, Mumbai). At age of 15 after passing his Senior Cambridge Examination with Honors, he entered Elphinstone College.

3.2      His father Jehangir and his uncle Dorab Tata  planned for Bhabha to obtain a degree in Mechanical engineering from Cambridge and then return to India, where he would join the Tata Steel Mills in Jamshedpur as a metallurgist. They insisted him for this. He so attended the Royal Institute of Science until 1927 before joining Caius College of Cambridge University.

3.3      Bhabha had a great desire for Mathematics. Bhabha's father understood his son's predicament, and he agreed to finance his studies in mathematics provided that he obtain first class on his Mechanical Sciences Tripos examination. Bhabha took the Tripos examination in June 1930 and passed with first class. Afterwards, he excelled in his mathematical studies under Paul Dirac  to complete the Mathematics Tripos.

4.0 Research

4.1      In the meantime, he worked at the Cavendish Laboratory, while  working towards his doctorate degree  in theoretical physics.  At that time, the Cavendish Laboratory was the centre of a number of scientific breakthroughs. Some of them are listed below.

 (i)   James Chadwick had discovered the neutron.
 (ii)  John Cockcroft andErnest Walton transmuted lithium with high-energy   protons .
 (iii) Patrick Blackett and Giuseppe Occhialini used cloud chambers to demonstrate   the production of electron pairs and showers by gamma radiation.

4.2      During the academic year 1931–1932, Bhabha was awarded the Salomons Studentship in Engineering. In 1932, he obtained first class on his Mathematical Tripos and was awarded the Rouse Ball traveling studentship in mathematics.

4.3      During this time, the nuclear physics was attracting the greatest minds and it was one of the most significantly emerging fields as compared to theoretical physics, the opposition towards theoretical physics attacked the fields as it was lenient towards theories rather than proving the natural phenomenon through experiments.

4.4      Conducting experiments on particles which also released enormous amount of radiation, was lifelong passion of Bhabha, and his leading edge research and experiments brought great laurels to Indian physicists who particularly switched their fields to nuclear physics.

4.5      In January 1933, Bhabha published his first scientific paper. It was "The Absorption of Cosmic radiation". In this publication Bhabha offered an explanation of the absorption features and electron shower production in cosmic rays.      His publication "The Absorption of Cosmic radiation" helped him win the Isaac Newton Studentship in 1934, which he held for the next three years.

4.6      In the following year, he completed his doctoral studies in theoretical physics under Ralph H. Fowler and received his doctorate in nuclear physics in the same year.

5.0 Bhabha scattering

5.1      Bhabha split his time working at Cambridge and with Niels Bohr in Copenhagen. In 1935, Bhabha published a paper in the ‘Proceedings of the Royal Society-Series A’.  In this he performed the first calculation to determine the cross section of electron-positron scattering. Electron-positron scattering was later named Bhabha scattering, in honor of his contributions in this field.

6.0 Publication of Research Papers

6.1     We have already mentioned the publication of Bhabha’s first research paper "The Absorption of Cosmic radiation". 

6.2      In 1936, he published another paper namely "The Passage of Fast Electrons and the Theory of Cosmic Showers" in the Proceedings of the Royal Society- Series A.  In which he used his theory to describe how primary cosmic rays from outer space interact with the upper atmosphere to produce particles observed at the ground level. Bhabha and Heitler then made numerical estimates of the number of electrons in the cascade process at different altitudes for different electron initiation energies. The calculations agreed with the experimental observations of cosmic ray showers made by Bruno Rossi and Pierre Victor Auger a few years before. Bhabha later concluded that observations of the properties of such particles would lead to the straight forward experimental verification of Albert Einstein's theory of relativity.

A


B


C


D


LOCAL FESTIVALS (ARTICLES BY SIVADAS MASTER PAZHAMPILLY)

VARAKKARA TEMPLE FESTIVAL
POOKODE BHAGAVATHIKKAAVU FESTIVAL
MATHIKKUNNU FESTIVAL
VENDORE CHURCH FESTIVAL
MANNAMPETTA MARY IMMACULATE CHURCH FESTIVAL
VARANDARAPPILLY CHURCH FESTIVAL

Wednesday, 11 January 2017

HOW TO REACH VARAKKARA TEMPLE വരാക്കര പൂരം എങ്ങനെ എത്താം ( BY SIVADAS MASTER PAZHAMPILLY)

വരാക്കര പൂരം
എങ്ങനെ എത്താം ?

CLICK ON POORAM TO WATCH VIDEO
 

NH 544(Road)

NH 544 (പഴയ NH 47) ൽ ആമ്പല്ലൂർ ജങ്ഷനിലിറങ്ങി, വരന്തരപ്പിള്ളി ബസ്സിൽ കയറി (9രൂപ) 5.6 കി.മീ കിഴക്കോട്ട്  സഞ്ചരിച്ചാൽ വരാക്കര ക്ഷേത്രത്തിനു മുന്നിൽ ഇറങ്ങാം 15 മിനിറ്റിനുള്ളിൽ.


തീവണ്ടി വഴി
തീവണ്ടി മാർഗ്ഗം വരുന്നവർ പുതുക്കാട് (തൃശ്ശുരിനും ഇരിങ്ങാലക്കുടക്കും മദ്ധ്യെ)ഇറങ്ങി  ബസ്സിലോ മറ്റു വാഹനങ്ങളിലോ കയറി ആമ്പല്ലൂർ ജ ങ്ഷൻ വഴി വരന്തരപ്പിള്ളി റൂട്ടിൽ സഞ്ചരിച്ചാൽ അമ്പലത്തിൽ എത്താം(7.5കി.മീ)
വിമാനത്തിൽ
വിമാനത്തിൽ വരുന്നവർ നെടുമ്പാശ്ശേരി ഇന്റർനാഷനൾ എയർപോർട്ടിൽ ഇറങ്ങി പ്രത്യേക വാഹനത്തിലോ സർവ്വീസ് ബസ്സിലോ ആമ്പല്ലുർ ജ ങ്ഷനിൽ എത്തി മുൻപു സൂചിപ്പിച്ച രീതിയിൽ അമ്പലത്തിൽ എത്താം.