WELCOME

ഏവർക്കും മംഗളാശംസകൾ! വായിച്ചു വളരുക! ചിന്തിച്ചു വിവേകം നേടുക! മംഗളാശംസകൾ!

WELCOME

WELCOME TO THE WEBSITE OF SIVADAS MASTER PAZHAMPILLY

Monday, 11 December 2017

PENSION


പെൻഷൻ ബുക്കല്ല പി.പി.ഒ.
            എന്താണ്‌ പി.പി.ഒ.? അതെന്റെ പെൻഷൻ ബുക്കാണ്‌,” ഇതായിരിക്കും ഭൂരിഭാഗം പെൻഷൻകാരുടെയും പ്രതികരണം.
            പെൻഷൻ പേമെന്റ് ഓർഡർ എന്നതിന്റെ ചെരുക്കെഴുത്താണ്‌ പി.പി.ഒ. അപ്പോഴത് പെൻഷൻ  പേമെന്റ് ഓർഡർ - പെൻഷൻ അംഗീകരിച്ച് എ.ജി (അക്കൗണ്ടന്റ് ജനറൽ) യിൽ നിന്നും കിട്ടുന്ന ഉത്തരവാണ്‌ പി.പി.ഒ. ഇതിനു രണ്ടു ഭാഗങ്ങൾ ഉണ്ടായിരിക്കും. അവയിൽ ഒരെണ്ണം പെൻഷൻകാരനുള്ളതും( ഇതിനെ പെൻഷനേഴ്സ് ഹാഫ് എന്നു പറയും) മറ്റേത് പെൻഷൻ വിതരണ അധിക്കാരി (ട്രഷറി) ക്കുള്ളതും (ഇത് ഡിസ്ബേഴ് സേർസ് ഹാഫ് എന്നറിയപ്പെടുന്നു.) ആയിരിക്കും.

പി.പി.ഒ ൽ എന്തൊക്കെ ഉണ്ടാകും?

                                    1. പെൻഷൻ അംഗീകരിച്ചുകൊണ്ടുള്ള ഉത്തരവ്

                                     2. കമ്യൂട്ടേഷൻ അംഗീകരിച്ചുകൊണ്ടുള്ള ഉത്തരവ്

                                    3. ഡി.സി.ആർ.ജി. അംഗീകരിച്ചുകൊണ്ടുള്ള ഉത്തരവ്

            ഇവ കൂടാതെ പെൻഷൻകാരനെ സംബന്ധിക്കുന്ന, അയാളുടെ സേവനത്തെ സംബന്ധിക്കുന്ന, നാമനിർദ്ദേശങ്ങളെ സബന്ധിക്കുന്ന വിവിധ കാര്യങ്ങളും ഉണ്ടായിരിക്കും. ഇവയെല്ലാം ട്രഷറി ഹാഫിലും പെൻഷനർ ഹാഫിലും ഉണ്ടായിരിക്കും എന്നു പ്രത്യേകം പറയേണ്ടതില്ലല്ലോ. പെൻഷനർ ഹാഫിലെ വിവിധ ഉത്തരവുകൾ ചേർത്ത് സ്റ്റാപ്ലർ ചെയ്ത് പുസ്തക രൂപത്തിൽ ട്രഷറിയിൽ നിന്നും പെൻഷൻകാരനു തരുന്നതിനാൽ ഇതിനെ പെൻഷനുമായി ബന്ധപ്പെട്ട പുസ്തകമായി പെൻഷൻകാരൻ കരുതന്നതിൽ അദ്ദേഹത്തെ കുറ്റം പറയാൻ പറ്റില്ല. വാസ്തവത്തിൽ പെൻഷൻ പുസ്തകം പെൻഷൻ അനുവദിച്ചു കിട്ടുവാനുള്ള അപേക്ഷയാണ്‌.

            പെൻഷൻകാരനെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനപ്പെട്ട ഒരു രേഖയാണ്‌ പി.പി.ഒ. ഇതിന്റെ ഒറിജിനൽ വീട്ടിൽ ഭദ്രമായി സൂക്ഷിച്ചു വെക്കണം.പി.പി.ഒ.യുടെ ഒറിജിനൽ വീട്ടിൽ എവിടെ വച്ചിരിക്കുന്നു എന്ന കാര്യം കുടുംബ പെൻഷനുള്ള നോമിനിയെങ്കിലും അറിഞ്ഞിരിക്കണം. സാധാരണ ആവശ്യങ്ങൾക്കായി പി.പി.ഒ.യുടെ ഒരു ഫോട്ടോ കോപ്പി ഉപയോഗിക്കുന്നതായിരിക്കും നല്ലത്.

പി.പി.ഒ. യിൽ ഉണ്ടായിരിക്കേണ്ട രണ്ടു കാര്യങ്ങൾ

          പി.പി.ഒ.യിൽ രണ്ടുകാര്യങ്ങൾ വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ടോ എന്ന് പി. പി. ഒ. കയ്യിൽ കിട്ടുന്ന സമയത്തു തന്നെ നോക്കി ഉറപ്പു വരുത്തേണ്ടതാണ്‌. അങ്ങനെ ചെയ്യാത്ത സുഹൃത്തുക്കൾ ഇപ്പോൾ തന്നെ അതു ചെയ്യൂ. ഏതെന്നല്ലേ?

          1. കുടുംബ പെൻഷനുള്ള നോമിനിയുടെ പേര്‌, ബന്ധം, ജനനതിയതി എന്നിവ  പി.പി.ഒ.യിൽ           രേഖപ്പെടുത്തിയിട്ടുണ്ടോ എന്നു പരിശോധിക്കണം.

          2. ജീവിതകാല കുടിശ്ശിക (Life Time Arrear) ക്കുള്ള നാമനിർദ്ദേശം പി.പി.ഒ.യിൽ രേഖപ്പെടുത്തി           യുട്ടുണ്ടോ എന്നു നോക്കണം.

          ചില വ്യക്തികൾക്കു കിട്ടിയ പി.പി.ഒ.യിൽ ഇവ രേഖപ്പെടുത്തിയിട്ടില്ല എന്നു ഞാൻ കണ്ടിട്ടുണ്ട്. ഇവ രണ്ടും വളരെ പ്രധാനപ്പെട്ട കാര്യങ്ങളാണ്‌. പെൻഷൻകാരന്റെ കാലശേഷം കുടുംബ പെൻഷനും ജീവിതകാല കുടിശ്ശികയും അർഹരായ വ്യക്തികൾക്കു ബുദ്ധിമുട്ടില്ലാതെ കിട്ടുവാൻ പി.പി.ഒ.യിലെ നാമ നിർദ്ദേശ രേഖപ്പെടുത്തലുകൾ സഹായിക്കും. അവയുടെ അഭാവത്തിൽ കുടുംബ പെൻഷനും  ജീവിത കാല കുടിശ്ശികയും നേടിയെടുക്കുവാൻ അവകാശികൾക്കു കടമ്പകൾ പലതും കടക്കേണ്ടിവരും. പല വ്യക്തികളും ആ കടമ്പകളെ മറികടക്കുവാൻ സാധിക്കാതെ തളർന്നു പോയ ഉദാഹരണങ്ങൾ ധാരാളം.

          അതിനാൽ മേൽപറഞ്ഞ രണ്ടു നാമ നിർദ്ദേശങ്ങൾ  പി.പി.ഒ. യിൽ ഇല്ല എങ്കിൽ അവ രേഖപ്പെടുത്തി കിട്ടുവാൻ ആവശ്യമായ നടപടികൾ ഉടനെ സ്വീകരിക്കേണ്ടതാണ്‌.

അതെങ്ങനെ എന്ന് അടുത്ത കുറിപ്പിൽ പ്രതീക്ഷിക്കാം. (തുടരും)


കുടുംബ പെൻഷനുള്ള നാമ നിർദ്ദേശം പി.പി.ഒ ൽ ഇല്ലെങ്കിൽ  എന്തു ചെയ്യണം?

കുടുംബ പെൻഷനുള്ള നാമ നിർദ്ദേശം പി.പി.ഒ ൽ ഇല്ലെങ്കിൽ   ആയത് രേഖപ്പെടുത്തി കിട്ടുവാൻ പെൻഷൻ കാരൻ ഉണർന്നു പ്രവർത്തിക്കണം. കുടുംബ പെൻഷനുള്ള ആദ്യ അവകാശി ജീവിത പങ്കാളിയാണ്‌. ജീവിത പങ്കാളിയുടെ പേരു നാമനിർദ്ദേശം ചെയ്യപ്പെടാതിരുന്നത് എന്തുകൊണ്ട്?

കാരണങ്ങൾ പലതാകാം. ഏതാനും കാരണങ്ങൾ ചുവടെ രേഖപ്പെടുത്താം:

1. പെൻഷൻ ബുക്ക് തയ്യാറാക്കി അയക്കുന്ന സമയത്ത് ഫാമിലി പെൻഷൻ നോമിനിയുടെ പേരു നിർദ്ദേശിച്ചിരിക്കില്ല.

2. Details of Family (Form No. 5a) പൂരിപ്പിച്ച് നല്കിയിരിക്കില്ല. അജ്ഞതയാലോ അബദ്ധവശാലോ ആകാമിത്.

3. പെൻഷൻ ബുക്ക് എഴുതി സഹായിച്ച വ്യക്തി ഇക്കാര്യം ഓർമ്മിപ്പിച്ചിരിക്കില്ല.

4. ജീവിത പങ്കാളിയുമായുള്ള ചില്ലറ സൗന്ദര്യ പിണക്കം മൂലം പെൻഷനർ മനഃ പ്പൂർവ്വം ചെയ്തതുമാകാം.

5. മേൽ പരിശോധനകൾ നടത്തിയ ഓഫീസ് മേധാവി, പി.എസ്.എ. എന്നിവർ ഇക്കാര്യം കണ്ടെത്തി പോരായ്മകൾ നികത്താൻ നടപടി എടുത്തിരിക്കില്ല.

6. വിരമിക്കൽ സമയത്ത് വിവാഹം കഴിഞ്ഞിരിക്കില്ല.

7. പിന്നീട് വിവാഹം കഴിഞ്ഞുവെങ്കിൽ തന്നെ ജീവിത പങ്കാളിയുടെ പേര്‌ ചേർക്കുന്ന കാര്യം പെൻഷനർ ശ്രദ്ധിക്കുകയോ മറ്റുള്ളവർ  അദ്ദേഹത്തെ അതിന്‌ പ്രേരിപ്പിക്കുകയോ ചെയ്തിരിക്കില്ല.

8. പി.പി.ഒ. തയ്യാറാക്കുന്ന സമയത്ത് കുടുംബ പെൻഷൻ നോമിനി യുടെ പേര്‌  ടൈപ്പ്  ചെയ്തു ചേർക്കാൻ ടൈപ്പിസ്റ്റ് വിട്ടുപോയതാകാം.

ഇനിയും മറ്റനേകം കാരണങ്ങൾ ഉണ്ടാകാം

കാരണമെന്തായാലും ഫമിലി പെൻഷനുള്ള നാമനിർദ്ദേശം ഉടൻ നടത്തി പി.പി.ഒ. ഇൽ രേഖപ്പെടുത്തി വാങ്ങണം. പെൻഷനർ ജീവിച്ചിരിപ്പുണ്ടെങ്കിൽ കാര്യം താരതമ്യേന എളുപ്പമാണ്‌.

എന്തു ചെയ്യണം?    

          താഴെ പറയുന്ന രേഖകൾ തയ്യാറാക്കുക                

1. ജീവിത പങ്കാളിയുടെ പേരു നിർദ്ദേശിക്കാതെ വരുവാൻ ഇടയാക്കിയ കാര്യങ്ങൾ വിശദീകരിച്ചുകോണ്ടുള്ള           കവറിങ്ങ് ലെറ്റർ

2. കുടുംബ വിവരങ്ങൾ (Details of Family  Members) ചേർക്കാനുള്ള ഫോം 5എ പൂരിപ്പിക്കുക( ഇതിൽ           കുടുംബത്തിലെ എല്ലാ അംഗങ്ങളുടെയും വിവരങ്ങൾ ചേർക്കുന്നതിൽ തെറ്റില്ല)

3. ജീവിത പങ്കാളിയെ സംബന്ധിച്ച വിവരങ്ങൾ (ഡിസ്ക്രിപ്റ്റീവ് റോൾ) ഫോം 6 എ യിൽ പൂരിപ്പിക്കുക.

4. പെൻഷനറുടെയും ജീവിത പങ്കാളിയുടെയും ജോയിന്റ് ഫോട്ടോ ഗ്രാഫ്

5. വിവാഹ രേഖയുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പ്

6. ജീവിത പങ്കാളിയുടെ തിരിച്ചറിയൽ രേഖ (ആധാർ കാർഡ്) യുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പ്

7. ജീവിത പങ്കാളിയുടെ ജനനതിയതി രേഖ

8. നിലവിലുള്ള പി.പി. ഒ. യുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പ്.

ഐറ്റം 3 തയ്യാറാക്കുമ്പോൾ ശ്രദ്ധിക്കേണ്ടകാര്യങ്ങൾ

          നോമിനിയുടെ ഡിസ്കിപ്റ്റീവ് റോളിൽ പേര്‌, ജനനതിയ്യതി, ഉയരം, തിരിച്ചറിയുവാനുള്ള  ശാരീരിക അടയാളങ്ങൾ 2 എണ്ണം, ഫോട്ടോ (ജോയിന്റ് ഫോട്ടോ ഉള്ളതിനാൾ ഇവിടെ ഒഴിവാക്കിയാലും കുഴപ്പമില്ല), ഇടതു കൈയുടെ 5 വിരലുകളുടെ അടയാളങ്ങൾ, ഒപ്പ് എന്നിവ ആവശ്യപ്പെടുന്നുണ്ട്. മാത്രമല്ല 2 സാക്ഷി കളുടെ ഒപ്പും 2 ഗസറ്റഡ് ഓഫീസർമാരുടെ സാക്ഷ്യപ്പെടുത്തലും അനിവാര്യമാണ്‌.

എങ്ങനെ അപേക്ഷിക്കണം? മേൽ നടപടികൾ എന്തൊക്കെ?

          മുകളിൽ കൊടുത്തിട്ടുള്ള 8 രേഖകളും 4 സെറ്റ് തയ്യാറാക്കുക. അവയിൽ ഒരെണ്ണം സ്വന്തം ആവശ്യത്തിനായി വീട്ടിൽ സൂക്ഷിക്കുക.  ബാക്കി 3 സെറ്റ് അപേക്ഷകൾ അവസാനം ജോലി ചെയ്ത ഓഫീസ് മേധാവി വഴി പി. എസ്. എ. ക്ക് അയക്കുക. ഓഫീസ് മേധാവി ആവശ്യമായ നടപടികൾക്കു ശേഷം 2 സെറ്റ് അപേക്ഷകൾ പെൻഷൻ സാങ്ഷനിങ്ങ് അതോറിറ്റി (പി. എസ്. എ) ക്ക് അയക്കും.

          പി. എസ്. എ. നാമനിർദ്ദേശം അംഗീകരിച്ച് മേലൊപ്പിട്ട് ഒരു സെറ്റ് അപേക്ഷ ഓതറൈസേഷനായി എ. ജി. (അക്കൗണ്ടന്റ് ജനറൽ)ക്ക് അയക്കും. എ. ജി. ഓതറൈസേഷൻ നടത്തി, കുടുംബ പെൻഷൻ നാമനിർദ്ദേശം പി. പി. ഒ. യുടെ 2 ഭാഗങ്ങളിലും എഴുതി ചേർക്കുവാൻ ട്രഷറി ഓഫീസർക്ക് നിർദ്ദേശം നല്കിക്കൊണ്ട് ഉത്തരവ് അയക്കും. അതിന്റെ കോപ്പി പെൻഷനർക്കും ലഭിക്കുന്നതാണ്‌. ആ കത്തു കിട്ടിയാൽ പെൻഷനർ തന്റെ പക്കലുള്ള  പി.പി.ഒ.  യുമായി ട്രഷറി ഓഫീസറെ സമീപിക്കണം. അദ്ദേഹം ഫാമിലി പെൻഷനുള്ള നാമനിർദ്ദേശം പി.പി.ഒ. യുടെ ട്രഷറിയിൽ സൂക്ഷിക്കുന്ന ട്രഷറി ഹാഫിലും പെൻഷനറുടെ പക്കലുള്ള പെൻഷനേഴ്സ് ഹാഫിലും രേഖപ്പെടുത്തി തരും.

പി.പി.ഒ. യുടെ ട്രഷറി ഹാഫിലും പെൻഷനേഴ്സ് ഹാഫിലും രേഖപ്പെടുത്തി തരും.

മേൽ നടപടികൾ എന്തൊക്കെ?റാ നല്കും കൊടുക്കും ലഭിക്കു ട്രഷറിയിൽ സൂക്ഷിക്കുന്ന പെൻഷനറുടെ പക്കലുള്ള

അടുത്ത പ്രശ്നം തൂടർന്നുള്ള ലക്കങ്ങളിൽ നാം ചർച്ച ചെയ്യും. മാന്യ സുഹൃത്തുക്കളുടെ അനുഭവങ്ങൾ പങ്കുവെക്കണം, നിർദ്ദേശങ്ങളും അഭിപ്രായങ്ങളും രേഖപ്പെടുത്തണം. എങ്കിൽ മാത്രമെ ഈ ചർച്ച കൊണ്ട് വിചാരിച്ച ഫലം ലഭിക്കൂ. സഹകരണങ്ങൾ പ്രതീക്ഷിച്ചുകൊണ്ട്,

സ്നേഹാശംസകളോടെ,

ശിവദാസ് മാസ്റ്റർ പഴമ്പിള്ളി

ഫോൺ: 9495655019.

Saturday, 27 May 2017

3


2


1


BLESSINGS AND CURSES വരപ്രസാദങ്ങളും ശാപവചനങ്ങളും (By Sivadas Master Pazhampilly)


BLESSINGS AND CURSES

വരപ്രസാദങ്ങളും ശാപവചനങ്ങളും

01. ആരുടെ ശാപം മൂലമാണ്‌ ദേവന്മാർക്ക് ദേവകളായ സ്വന്തം ഭാര്യമാരിൽ മക്കളുണ്ടാവാതായത്?

     ഉത്തരം: പാർവ്വതി (വിശദമായ കഥയ്ക്കു പാർവതികാണുക)

02. ശ്രീകൃഷ്ണനു പതിനാറായിരം ഭാര്യമാരുണ്ടാകട്ടെ എന്നു അനുഗ്രഹിച്ചതാർ?

     ഉത്തരം: പാർവ്വതി (വിശദമായ കഥയ്ക്കു പാർവതികാണുക)

03.‘ദിവസേന ഏഴായിരം വഴിയാത്രക്കാർക്ക് ആഹാരം കൊടുക്കുവാനുള്ള സൗഭാഗ്യം ഉണ്ടാവട്ടെ എന്ന്       ശ്രീകൃഷ്ണനെ ആരാണ്‌ അനുഗ്രഹിച്ചത്?

     ഉത്തരം: പാർവ്വതി (വിശദമായ കഥയ്ക്കു പാർവതികാണുക)

04. ആരുടെ വരം നിമിത്തമാണ്‌ ശ്രീകൃഷ്ണനു സുഭഗശരീരവും ബന്ധുസ്നേഹവും ഉണ്ടായത്?

     ഉത്തരം: പാർവ്വതി (വിശദമായ കഥയ്ക്കു പാർവതികാണുക)

05.‘ഭഗവതീ, ഇന്നു മുതൽ അവിടുത്തെ ശരീരം താമരപ്പൂവിന്റെ അല്ലിയുടെ നിറമുള്ളതായിത്തീരും.എന്ന്      ബ്രഹ്മാവ് ആരേയാണ്‌ അനുഗ്രഹിച്ചത്?

     ഉത്തരം: പാർവ്വതി (വിശദമായ കഥയ്ക്കു പാർവതികാണുക)
 
 
(തുടരും)

Saturday, 13 May 2017

ANT IS THE STAR ഉറുമ്പാണ്‌ താരം (Article by Sivadas Master Pazhampilly)


ഉറുമ്പാണ്‌ താരം
 


          ഭൂമിയിൽ കൂട്ടംകൂട്ടമായി അരിച്ചു നടക്കുന്ന ഒരു വിഭാഗം പ്രാണികളാണ്‌ ഉറുമ്പുകൾ. ഇവയെ ഇറുമ്പ്, എറുമ്പ് എന്നെല്ലാം പ്രാദേശികമായി പറയാറുണ്ട്. ഇറുക്കുന്നതാണ്‌ ഇറുമ്പ്. ഇറുക്കുക എന്ന പദത്തിന്‌  ഞെക്കുക, കൊമ്പു കൊണ്ട് കുത്തുക, കടിക്കുക, ദശിക്കുക എന്നെല്ലാം അർത്ഥമുണ്ട്. ഉറുമ്പു കടി ഏല്ക്കാത്ത മാനവർ വിരളമാണല്ലോ. (തുടരും)

വിവിധയിനം ഉറുമ്പുകൾ

          കട്ടുറുമ്പ്, നീറ്റുറുമ്പ്, നെയ്യുറുമ്പ്, പാമ്പുറുമ്പ്, പുളിയുറുമ്പ്, ശവംതീനിയുറുമ്പ്, കുനിയൻ, അരിച്ചാൻ (അരിച്ചാണി), പ്രാന്തനുറുമ്പ്  എന്നിങ്ങനെ എത്രയൊ തരം എറുമ്പുകളാണെന്നോ ഉള്ളത്. (തുടരും)

നാട്ടുറുമ്പുകളും കാട്ടുറുമ്പുകളും

          മനുഷ്യരുടെ വാസ സ്ഥലങ്ങൾക്കു സമിപം വസിക്കുന്ന എറുമ്പുകളാണ്‌ നാട്ടുറുമ്പുകൾ എന്നറിയപ്പെടുന്നത്. ഇവയെയാണ്‌ നമ്മുടെ വീടുകളിലും മറ്റും സർവ്വ സാധാരണമായി കണ്ടു വരുന്നത്. വളരെ ചെറിയ സുഷിരത്തിൽ കൂടി കടന്നു  വീടിന്റെ ഉള്ളിലും വിള്ളലുകളിലും പുറമെ  മണ്ണിനടിയിൽ പൊത്തുകളിലും അനേകായിരം എണ്ണമുള്ള സമൂഹമായി ഇവ ജീവിക്കുന്നു. മനുഷ്യരുടെ ഭക്ഷണാവശിഷ്ടങ്ങൾ, ചെറു പ്രാണികളും ഇഴജന്തുക്കളും അവയുടെ മൃതശരീരങ്ങളും ഭക്ഷിച്ചാണ്‌ ഇവ ജീവൻ നിലനിറുത്തുന്നത്.

          കാട്ടുറുമ്പുകൾ കാണപ്പെടുന്നത് മനുഷ്യവാസം കുറഞ്ഞ കാനനപ്രദേശങ്ങളിലാണ്‌. ഇവ മാളങ്ങളിലും മരപ്പൊത്തുകളിലും മൺകൂ​‍ന(വാത്മീകം, ചിതൽപുറ്റ്)കളിലും കോടിക്കണക്കിനു അംഗ സംഖ്യയുള്ള കോളണികൾ സ്ഥാപിച്ച് അജയ്യരായി വസിക്കുന്നു. ഇവരുടെ സാമ്രാജ്യം കാട്ടിലെ അതി ഭീകരരായ ഹിംസ്രജന്തുക്കൾക്കു പോലും ഭയമാണ്‌. കാട്ടുറുമ്പുകൾ കൂടുതൽ ഉപദ്രവകാരികളും ആക്രമണകാരികളും ആണ്‌. ജീവനുള്ള മൃഗങ്ങളേയും മനുഷ്യരേയും വരെ കാട്ടുറുമ്പുകൾ ആയിരക്കണക്കിനു എണ്ണം ഒന്നിച്ച്  ആക്രമിക്കുകയും ഇരയെ പൊതിഞ്ഞ് തിന്നു തീർക്കുകയും ചെയ്യും. കാട്ടുറുമ്പുകൾ ഭൂരിഭാഗവും വിഷവീര്യം കൂടിയവയാണ്‌. (തുടരും)

സാമൂഹ്യ ജീവിയായ ഉറുമ്പുകൾ


          സംഘജീവിതം നയിക്കുന്നവരാണ്‌ ഉറുമ്പുകൾ. സംഘടനാ ശക്തിയിൽ വിശ്വസിക്കുന്ന സാമൂഹ്യ ജീവികളാണിവ. പ്രയത്നശാലികളാണ്‌ ഉറുമ്പുകൾ. തന്റെ ശരീരഭാരത്തേക്കാൾ അനേകം മടങ്ങ് ഭാരമുള്ള വസ്തുക്കൾ വലിച്ചുകൊണ്ട് പോകുന്നതു കണ്ടാൽ നാം അത്ഭുതപ്പെടും. ഇത്രയും ചെറിയ ജീവി വളരെ വലിയൊരു ഭാരം ലക്ഷ്യ സ്ഥാനത്തെത്തിക്കുന്നത് കാണുമ്പോൾ, ‘എനിക്കൊന്നും ഇത്രയും ഭാരിച്ച പണി ചെയ്യാനാവില്ലഎന്നു പറയുന്ന നാം ലജ്ജിച്ചു തല താഴ്ത്തുക തന്നെ ചെയ്യണം. സഹകരണ ബോധത്തോടെ, കർമ്മകുശലതയോടെ കാര്യങ്ങൾ കൈകാര്യം ചെയ്യുന്നതിൽ മിടുക്കരാണിവർ ഉറുമ്പുകൾ. (തുടരും)

ഉറുമ്പും ഭാഷയും

          ഉറുമ്പുകളുമായി ബന്ധപ്പെട്ട് അനേകം ഭാഷാശൈലികളുണ്ട്.  ഏതാനും ഉദാഹരണങ്ങൾ ചുവടെ ചേർക്കുന്നു.

          (1) അരുമ്പന്റെ മുതൽ ഉറുപരിക്കും

          (2) സ്വർഗ്ഗത്തിലെ കട്ടുറുമ്പാകുക

          (3) കുനിയൻ മദിച്ചാലും മുട്ടോളം (തുടരും)

ഉപദ്രവകാരികളും നിരുപദ്രവകാരികളും

          ചോണൻ (ചോണൽ, ചോനൻ) എന്ന പേരിൽ അറിയപ്പെടുന്ന ചുവന്ന നിറമുള്ള ഒരു തരം ഉറുമ്പുകളുണ്ട്. അവ മനുഷ്യരെ ഉപദ്രവിക്കാറില്ല.

          മനുഷ്യ പ്രകൃതിക്കും വലിയ നാശനഷ്ടങ്ങൾ ഉണ്ടാക്കുന്ന ഒരു വിഭാഗം ഉറുമ്പുകളാണ്‌ ചിതൽ (ചിതർ). ഇവ മരവും മറ്റും കാർന്നു തിന്നും.  ഒരു വർഷത്തിൽ അനേകം കോടി രൂപയുടെ തടി ഉല്പന്നങ്ങൾ ചിതലരിച്ചു പോകുന്നതായാണ്‌ കണക്കുകൾ സൂചിപ്പിക്കുന്നത്‌. വിലപ്പെട്ട താളിയോല ഗ്രന്ഥങ്ങളും മറ്റു പല രേഖകളും (കടലാസിൽ തയാറാക്കിയവ) ചിതൽ മൂലം നഷ്ടമാകുന്നത് നിത്യ സംഭവമാണ്‌.

          മറ്റൊരു തരത്തിൽ ചിന്തിച്ചാൽ, ദോഷകാരികളാണെങ്കിലും ചിതലുകൾ ചില ഉപകാരങ്ങളും ചെയ്യുന്നുണ്ട്. പ്രകൃതിയിൽ ഉപേക്ഷിക്കപ്പെട്ട തടികൾ, തടി ഉല്പന്നങ്ങൾ ജീവികൾക്ക് ശല്യമാകാതെ തിന്നുതീർക്കുകയും അവയെ മണ്ണാക്കി മാറ്റുകയും ചെയ്യുന്നതിവരാണ്‌. (തുടരും)

ഉറുമ്പു കടിച്ചാൽ

          പുളിയുറുമ്പ് കടിച്ചാൽ നീറ്റൽ അനുഭവപ്പെടുന്നത് അവ നമ്മുടെ ശരീരത്തിൽ ഫോമിക്ക് ആസിഡ് എന്ന അമ്ളം  പുരട്ടുന്നതിനാലാണ്‌. ഈ അമ്ളം തൊലിയിൽ പൊള്ളൽ ഉണ്ടാക്കുന്നതിനാൽ നമുക്ക് ശക്തിയായ നീറ്റൽ അനുഭവപ്പെടുന്നു. (തുടരും)

ഉറുമ്പു ലോകത്തെ തൊഴിൽ വിഭാഗങ്ങൾ

          വൈവിദ്ധ്യമായ തൊഴിലുകളിൽ ഏർപ്പെടുന്നവരാണ്‌ ഉറുമ്പുകൾ. കർഷകർ, പാചകക്കാർ, അദ്ധ്യാപകർ, വാസ്തുശില്പികൾ, രാജ്ഞികൾ, കാര്യസ്ഥർ, ആസൂത്രണ വിദഗ്ദ്ധർ, ഭടന്മാർ, ശിശുപരിപാലകർ, തൊഴിലാളികൾ, ചികിത്സകർ എന്നു തുടങ്ങി ഉറുമ്പു ലോകത്ത് ഇല്ലാത്ത തൊഴിൽ വിഭാഗങ്ങൾ ഇല്ലെന്നു വേണം പറയാൻ.

ഉറുമ്പുകൾ മനുഷ്യനു മാതൃക

          തൊഴിലിന്റെ അടിസ്ഥാനത്തിലുള്ള ഒരു വർഗ്ഗീകരണം എല്ലായിനം ഉറുമ്പു വിഭാഗങ്ങളിലും ദൃശ്യമാണ്‌. ്‌. ഓരോയിനം ഉറുമ്പു  സമൂഹത്തിലേയും ഓരോ അംഗത്തിനും ഒരു നിശ്ചിത സ്ഥാനവും അതിനു അനുസൃതമായ തൊഴിലും ഉണ്ടായിരിക്കും. ആ അംഗത്തിൽ നിക്ഷിപ്തമായ കർത്തവ്യം പൂർത്തിയാക്കേണ്ടത് ആ അംഗത്തിന്റെ മൗലിക കടമയാണ് തങ്ങളുടെ ലക്ഷ്യം വിജയകരമായി നേടാനാവശ്യമായ ആസൂത്രണം നടത്തി, കാര്യക്ഷമമായ  ഏകോപനത്തിലൂടെ സഹകരണ മനോഭാവത്തൊടെ കർമ്മ മണ്ഡലത്തിൽ ആത്മാർത്ഥമായ സേവനം കാഴ്ച വെക്കുന്ന ഉറുമ്പുകൾ അഭിന്ദനം അർഹിക്കുന്നു. അവർ മനുഷ്യ രാശിക്കു അനുകരണീയരാണ്‌ എന്നും. (തുടരും)

ഉറുമ്പുകളും ഔഷധങ്ങളും

          എല്ലാ തരം ചികിത്സാരീതികളിലും പ്രാണികളേയും അവയിൽ നിന്നും ലഭിക്കുന്ന സ്രവങ്ങളേയും രോഗചികിത്സക്കായി പ്രയോജനപ്പെടുത്തുന്നുണ്ട്.

          ചിതൽ പുറ്റിലെ മണ്ണും (ചിലർ ചിതലിനെയും) കടുകെണ്ണയും ചേർന്ന ഔഷധം ഊരു സ്തംഭം എന്ന അസുഖത്തിന്റെ ചികിത്സയിൽ ഉപയോഗിക്കുന്നു. കട്ടുറുമ്പിൽ നിന്നും ലഭിക്കുന്ന സ്രവങ്ങൾ വിയാഗ്രയിൽ (Viagra) ഫലപ്രദമായി ഉപയോഗിക്കുന്നു. (തുടരും)

ആന്റി ബയോടിക്കുകൾ നിർമ്മിക്കുന്ന ഉറുമ്പുകൾ

          ഫോമിക്ക പരലുഗുബ്രിസ് (Formica Paralugubris) എന്ന ശാസ്ത്ര നാമത്താൽ അറിയപ്പെടുന്ന തടിയുറുമ്പുകളിൽ രസതന്ത്രജ്ഞരും ഗവേഷകരും ഉണ്ടത്രെ. ഈ ഉറുമ്പുകൾ അവയുടെ ശരീരത്തിൽ നിന്നും പുറപ്പെടുവിക്കുന്ന രാസവസ്തുക്കളും മരത്തടിയിലെ പശയും ചേർത്ത് ഉണ്ടാക്കുന്ന മിശ്രിതങ്ങൾ വളരെ അധികം ഗുണകാരിയായ ആന്റിബയോട്ടിക്കുകളാണ്‌. ഉറുമ്പു സമൂഹത്തിൽ മാരകമായ മാറാവ്യാധികൾ പടർന്നു പിടിക്കാതെ ഉറുമ്പുകളെ സംരക്ഷിക്കുന്നത് അവയുണ്ടാക്കുന്ന ഇത്തരം ആന്റി ബയോട്ടിക്കുകളാണ്‌.

          ഉറുമ്പു ലോകത്തെ ആരോഗ്യം സംരക്ഷിക്കുന്ന ഇത്തരം ആന്റി ബയോടിക്കുകൾ ശേഖരിച്ച് മനുഷ്യർ പഠന-പരീക്ഷണങ്ങൾ നടത്തി തുടങ്ങി.  ആ ആന്റിബയോടിക്കുകളുടെ പ്രവർത്തനമെന്താണ്‌?, അവയുടെ ഘടന എന്ത്?, അവ മനുഷ്യരിൽ എങ്ങനെ പ്രതിപ്രവർത്തിക്കും?, അവ എങ്ങനെ നിർമ്മിക്കാം? എന്നിങ്ങനെ പല കാര്യങ്ങളും നാം ഗവേഷണത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നു. ഈ ഗവേഷണങ്ങൾ വഴി നാം കണ്ടെത്തുന്ന കാര്യങ്ങൾ മനുഷ്യ വംശത്തിന്റെ ആരോഗ്യ സംരക്ഷണത്തിന്റെ അടിസ്ഥാന ശിലകളായി മാറും. അതിനാൽ തീർച്ചയായും പറയാം - ഉറുമ്പുകളാണ്‌ താരം. (തുടരും)

(തുടരും)

 

           

 

 

 
 
 

Thursday, 2 February 2017

z


y


x


FIRST ATM ? ആദ്യത്തെ എ.ടി. എം. ആര്‌ എന്ന് എവിടെ സ്ഥാപിച്ചു?(ലേഖനം - രചന - ശിവദാസ് മാസ്റ്റർ പഴമ്പിള്ളി 17022010)


ആദ്യത്തെ എ.ടി. എം.

ആര്‌ എന്ന് എവിടെ സ്ഥാപിച്ചു?

(ലേഖനം - രചന -  ശിവദാസ് മാസ്റ്റർ പഴമ്പിള്ളി 17022010)

       ATM എന്നു താങ്കൾ കേട്ടിരിക്കുമല്ലൊ. ചിലപ്പോൾ അതിൽ നിന്നും പണിയും കിട്ടിയിരിക്കും താങ്കൾക്ക്. എന്താണ്‌ എ.ടി.എം? സ്വയം പ്രവർത്തിക്കുന്ന ധന കൈമാറ്റ യന്ത്രം (Automatic Tendering Machine - ATM) ആണത്. എന്നാൽ ഈയിടെയായി അത് ആളെ തെണ്ടിക്കും മാരണം (Aale Thendikkum Maaranam) ആയി രൂപം പ്രാപിച്ചു എന്നാണ്‌ പൊതുജന മതം.

       എ.ടി. എം. ആദ്യമായി ആവിഷ്കരിച്ചതും ഉപയോഗിച്ചതും ഭാരതത്തിലാണത്രെ. അതിനുള്ള തെളിവുകൾ പുരാണങ്ങളിലും കഥാസരിത്സാഗരം എന്ന ഗ്രന്ഥത്തിലും ഉണ്ട്. അത്യാവശ്യ കാര്യങ്ങൾ ഇങ്ങനെ പുനഃരാലേഖനം ചെയ്യാം:

        പുരാണ പ്രസിദ്ധമായ നഗരമാണല്ലോ ചിത്രകൂടം. സമ്പന്നരായ വ്യവസായികളും കച്ചവടക്കാരും തിങ്ങിപ്പാർക്കുന്നു അവിടെ. അവരിൽ ഒരാൾ ധനികനും രത്നവ്യാപാരിയും ആയ രത്നവർമ്മാവ് ആണ്‌. അദ്ദേഹത്തിനൊരു പുത്രൻ പിറന്നു. സുഖ സമ്പത്തിൽ വായിൽ വെള്ളിക്കരണ്ടിയുമായി അവൻ വളർന്നു. അക്കാലത്തെ സാമൂഹ്യ സ്ഥിതി (കുടുംബ പാരമ്പര്യവും കണക്കിലെടുത്തോ എന്തോ?) പരിഗണിച്ചാവണം പിതാവ് പുത്രന്റെ ഭാവിയെ പറ്റി ചില മുൻകരുതലുകൾ കൈക്കൊണ്ടത്.

        തന്റെ പുത്രൻ ഈശ്വര ശർമ്മാവ് വേശ്യകളുടെ പിടിയിൽ അകപ്പെടരുത് എന്ന ചിന്തയാൽ ആ പിതാവിന്റെ ഉറക്കം ഏറെ കാലമായി നഷ്ടപ്പെട്ടിരിക്കയാണ്‌. പിതാവ് രഹസ്യമായി പലരോടും തന്നെ അലട്ടുന്ന പ്രശ്നത്തിന്റെ പരിഹാരം തേടി. പരസ്യമായി പറയാൻ പറ്റിയ കാര്യമല്ലല്ലൊ ഇത്. അവസാനം രത്നവർമ്മാവ് ഒരിടം കണ്ടെത്തി - വേശ്യാതന്ത്ര പഠനാലയം

        ചോരന്മാർ ചോർത്തിയെടുക്കാതെ പണം സൂക്ഷിക്കാൻ കഴിവേറിയർ കള്ളന്മാർ തന്നെ. അതിനാലല്ലെ പണപ്പെട്ടിയുടെ തക്കോൽ കള്ളന്റെ കയ്യിൽ ഏല്പ്പിക്കണം എന്നു പറയുന്നത്. കള്ളനല്ലെ കള്ളന്മാർ പണം മോഷ്ടിക്കുന്ന തന്ത്രങ്ങൾ അറിയുക, ആ തന്ത്രങ്ങളെ അതിജീവിക്കാൻ അറിയുന്നവനും അവനായിരിക്കുമല്ലൊ. ഈ ന്യായം അനുസരിച്ച് രത്നവർമ്മാവ് തന്റെ മകനെ വേശ്യകളുടെ പിടിയിൽ പെട്ട് വഞ്ചിതനാതിരിക്കാൻ വേണ്ട കാര്യങ്ങൾ പഠിപ്പിക്കാൻ അന്നാട്ടിലെ (കു?)പ്രസിദ്ധ വേശ്യയായ യമജിഹ്വയെ ഏല്പിച്ചു. യമജിഹ്വ വേശ്യാതന്ത്ര പഠനാലയം പ്രിൻസിപ്പാളും ഉടമയുമാണ്‌. അവർ മണിബാക് ഗ്യാരണ്ടിയോടെ കാര്യം ഏറ്റെടുത്തു. അവിടത്തെ പഠനശേഷം വ്യാപാരിയുടെ മകൻ വേശ്യകളുടെ പിടിയിൽ അകപ്പെടാനിടയായാൽ ഫീസും നഷ്ടപരിഹാരത്തുകയും ചേർത്ത് തിരിച്ച് നല്കും. വ്യവസ്ഥ കൾ സമ്മതിച്ച് വൻതുക ഫീസായി അടച്ച് മകനെ ആ സ്വാശ്രയ (പരാശ്രയ?) സ്ഥാപനത്തിൽ ചേർത്തു.

       യമജിഹ്വയുടെ അതിനിപുണ ശിക്ഷണത്തിൽ വേശ്യാതന്ത്രങ്ങളെല്ലാം പഠിച്ച ഈശ്വരശർമ്മാവ് ഗുരു ദക്ഷിണയും നല്കി സ്വഗൃഹത്തിൽ തിരിച്ചെത്തി.  

                പിതാവ് മകന്‌ 5 കോടി സ്വർണ നാണയങ്ങൾ നല്കി. അതുമായി ആ വൈശ്യ കുമാരൻ കാഞ്ചനപുരം നഗരത്തിലെത്തി, വ്യാപാരം നടത്തുവാൻ ആരംഭിച്ചു. അധികം താമസിയാതെ ആ മകൻ സുന്ദരി എന്ന വേശ്യയുടെ കുടുക്കിൽ അകപ്പെട്ട് പണമെല്ലാം പാഴാക്കി. കൂടെ ഉണ്ടായിരുന്ന സുഹൃത്ത് ഈശ്വരശർമ്മാവിനെ പിടിച്ചു വലിച്ച് പിതാവിനരികിൽ എത്തിച്ചു.

        പിതാവും പുത്രനും വേശ്യാതന്ത്ര പഠനാലയത്തിലെത്തി, അവിടത്തെ പഠനം നിഷ് പ്രയോജനമായെന്നും അതിനാൽ നഷ്ടപരിഹാരം കൊടുക്കണം എന്ന് ആവശ്യപ്പെട്ടു. യമജിഹ്വ നഷ്ടപ്പെട്ട പണം തിരിച്ചെടുക്കാൻ പുതിയ തന്ത്രം പഠിപ്പിക്കാമെന്നും അതും ഫലിച്ചില്ല എങ്കിൽ പണം തിരികെ നല്കാം എന്നും പറഞ്ഞു. യമജിഹ്വ ഈശ്വരശർമ്മവിനെ ആലജാലംഎന്നൊരു തന്ത്രമാണ്‌ പഠിപ്പിച്ചത്.  

ആലജാലം

       യമജിഹ്വയുടെ വീട്ടിൽ ആലൻ എന്നൊരു കുട്ടിക്കുരങ്ങനുണ്ടായിരുന്നു. യമജിഹ്വ അതിനെ ഈശ്വരശർമ്മാവിനു നല്കി. ആ കുരങ്ങിനെ ഒരു പ്രത്യേക വിദ്യ പഠിപ്പിച്ചതാണ്‌. അതിനു മുമ്പിൽ 5000 സ്വർണ്ണനാണയങ്ങൾ കൊണ്ടു വച്ചാൽ, ആ കുരങ്ങൻ അതു വിഴുങ്ങും. മാത്രമല്ല നാം ആവശ്യപ്പെട്ടാൽ 10, 20, 30, 40, 50, 100, 500,1000, 2000 എന്നിങ്ങനെ ആവശ്യാനുസരണം ഏതു തുകയും നമുക്ക്‌ ചർദ്ദിച്ചു തരും. ഇതാണ്‌ ആ കുരങ്ങനെ പഠിപ്പിച്ചിട്ടുള്ള വിദ്യ. ഇവനെ ഉപയോഗിച്ച്‌ സുന്ദരിയുടെ പക്കൽ നിന്നും സമ്പത്തെല്ലാം തിരിച്ചു പിടിക്കാനുള്ള സൂത്രവും യമജിഹ്വ ഈശ്വരശർമ്മന്‌ ഉപദേശിച്ചു.

       ഈശ്വരശർമ്മാവ്‌ വ്യാപാരചരക്കുകളും മറ്റുമായി വീണ്ടും കാഞ്ചനപുരത്തെത്തി. അദ്ദേഹത്തിന്റെ മോടിയും ധാടിയും പ്രശസ്തിയും നാട്ടിലെല്ലാം പരന്നു, സുന്ദരിയുടെ ചെവിയിലും എത്തി. സുന്ദരി വന്ന്‌ അയാളെ വീട്ടിലേക്ക്‌ ആനയിച്ചു.

        സുന്ദരിയുടെ വീട്ടിലേക്ക്‌ പുറപ്പെടുന്നതിനു മുമ്പ്‌ ആലൻ കുരങ്ങിന്‌ ആരും കാണാതെ അയ്യായിരം സ്വർണ്ണ നാണയങ്ങൾ വിഴുങ്ങാൻ നല്കിയിരുന്നു. സുന്ദരിയുടെ വീട്ടിലെത്തി പാനോചാരങ്ങൾ സ്വീകരിച്ച്‌ സന്തോഷവാനായ ഈശ്വരശർമ്മാവ്‌ കുരങ്ങിനെ വരുത്തി അതിനോടിങ്ങനെ നിർദ്ദേശിച്ചു:

        പാനോപചാരങ്ങൾക്ക്‌ 200ഉം വസ്ത്ര താംബൂലാദികൾക്ക്‌ 100ഉം സുന്ദരിയുടെ അമ്മക്ക്‌     100ഉം ബ്രാഹ്മണദാനത്തിന്‌ 150ഉം തോഴിമാർക്കായി 50ഉം സുന്ദരിക്ക് 400ഉം സ്വർണ്ണ     നാണയങ്ങൾ കൊടുക്കൂ.

        യജമാനന്റെ നിർദ്ദേശ പ്രകാരം ആലൻ ഓരോ തുകയും പ്രത്യേകം പ്രത്യേകം ചർദ്ദിച്ചു കൊടുത്തു. ഇതു കണ്ട് സുന്ദരി അത്ഭുതപരതന്ത്രയായി. അടുത്ത ദിവസവും പണവിതരണം ആലൻ വഴി നടന്നു.

       അന്ന് സുന്ദരി തന്റെ ഒരു ആശ ഈശ്വരശർമ്മാവിനെ അറിയിച്ചു:  

        ആ കുരങ്ങിനെ എനിക്കു വേണം.

        അതു പറ്റില്ല. അവനെ തരില്ല പണമെത്ര വേണമെങ്കിലും തരാം.

 ഇതു പറഞ്ഞ് അദ്ദേഹം ആലനോട് സുന്ദരിക്ക് 1000 സ്വർണ്ണ നാണയങ്ങൾ നല്കാൻ ആജ്ഞാപിച്ചു. ഉടനടി കുരങ്ങൻ 1000 സ്വർണ്ണം ചർദ്ദിച്ചു നല്കി.

       ഇതു കൂടി കണ്ടപ്പോൾ സുന്ദരിക്ക് ക്ഷമകെട്ടു. തന്റെ മുഴുവൻ സ്വത്തും ആഭരണങ്ങളും അമൂല്യ രത്നങ്ങളും  ഭവനവും കുരങ്ങനായി നല്കാൻ തസുന്ദരി യ്യാറായി. സുന്ദരിയുടെ എല്ലാ അപേക്ഷകളും ആദ്യമെ തള്ളിയെങ്കിലും, അവസാനം മസ്സില്ലാ മനസ്സോടെ എന്ന പോലെ ഈരശർമ്മാവ് സുന്ദരിയുടെ സർവ സ്വത്തുക്കളും സമ്പാദ്യവും വാങ്ങി കുരങ്ങനെ വിട്ടു കൊടുത്തു; അന്നു തന്നെ സ്വദേശത്തേക്ക് മടങ്ങി.

       യമജിഹ്വയുടെ നിർദ്ദേശങ്ങൾ ഫലവത്തായി, സ്വത്തുക്കളും കിട്ടി. ഈശ്വരശർമ്മാവും പിതാവും സന്തോഷത്തിലാറാടി.

ചങ്ങാതി മാരേ, ആലൻ ആണ്‌ ആദ്യത്തെ എ.ടി.എം.(Aalan Telling Machine)

(തുടരും)

Tuesday, 31 January 2017

BIRTH OF THE DEATH മരണത്തിന്റെ ജനനം (Article by Sivadas Master Pazhampilly)


മരണത്തിന്റെ ജനനം

(ലേഖനം - രചന -  ശിവദാസ് മാസ്റ്റർ പഴമ്പിള്ളി 12012017)

          മരണത്തിനു ജനനമോ? ഇതെന്തൊരു ഭ്രാന്തൻ തലവാചകം? ഇതല്ലേ മനസ്സിൽ? സുഹൃത്തേ, വാസ്തവത്തിൽ ഈ പ്രപഞ്ചത്തിൽ അനുനിമിഷവും മരണങ്ങൾ ജനിച്ചുകൊണ്ടിരിക്കുകയാണ്‌. ചിന്തിച്ചിട്ടുണ്ടോ താങ്കളത്? മരണത്തിന്റെ ജനനത്തെ പറ്റി മഹാഭാരതത്തിൽ ഒരു പരമാർശമുണ്ട് (മഹാഭാരതം ദ്രോണപർവ്വം). അത് ഇപ്രകാരം പുനരാലേഖനം ചെയ്യാം:

          ബ്രഹ്മദേവൻ തന്റെ കർത്തവ്യം മുറ തെറ്റാതെ, ഇടതടവില്ലാതെ തുടർന്നു കൊണ്ടേയിരുന്നു. ജീവികളുടെ സൃഷ്ടി. ഈ ലോകത്ത് ജീവികളുടെ എണ്ണം ക്രമാതീതമായി വർദ്ധിച്ചു. ജനിക്കുന്ന ജീവികൾക്കൊന്നും നാശമില്ല. ബ്രഹ്മാവിന്റെ നിഘണ്ടുവിൽ നാശം എന്നൊരു പദം തന്നെ അന്നില്ലായിരുന്നു. കാലചക്രം അതിന്റെ കറക്കവും തുടർന്നു. അതിനനുസരിച്ച് കലമേറെ കഴിഞ്ഞു എന്നു രേഖപ്പെടുത്തണം.

          ഒരിക്കൽ ബ്രഹ്മദേവന്‌ പതിവില്ലാത്ത ഒരു അതിഥിയെത്തി. ഇത്ര രാവിലെ ആരാണ്‌ തന്നെ കാണാനെത്തിയിരിക്കുന്നത്? ബ്രഹ്മൻ ചിന്തിച്ചു, യതൊരു എത്തും പിടിയും കിട്ടുന്നില്ല. (തുടരും)